അരിക്കൊമ്പന്‍ കാടുകയറുന്നുവെന്ന് സൂചന...! കുത്തനാച്ചി എത്തിയെന്ന് ജിപിഎസ് കോളറിലെ സിഗ്നല്‍, സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് നീങ്ങി, ആനയെ നേരിട്ട് കണ്ടെത്തതാനാകാതെ വനംവകുപ്പ്

ചുരുളി വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിച്ച വിവരമെങ്കിലും ഇതുവരെ ആനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെ അരിക്കൊമ്പന്‍ കാടുകയറുന്നുയെന്ന സൂചന ലഭിച്ചിരിക്കുകയാണ്. കുത്തനാച്ചി എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നല്‍. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി. അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായില്ല. അരിക്കൊമ്പനെ ഇതുവരെ കൃത്യമായി ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
മാത്രവുമല്ല ആന കാട്ടിലേക്ക് നീങ്ങിയാല്‍ മയക്കുവെടി ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ നിയമതടസവുമുണ്ടാകും. ചിന്നക്കനാലിന് ശേഷം കമ്പത്തെയും ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മാറ്റാനുള്ള രണ്ടാം ദൗത്യത്തിന്റെ ചുമതല ഇത്തവണ തമിഴ്‌നാട് വനംവകുപ്പിനാണ്. മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടകൂടി മേഘമല വന മേഖലയിലേയ്ക്ക് മാറ്റാന്‍ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചത്.
ദൗത്യം നടപ്പിലാക്കാനായി മൂന്നു മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. മേഘമല സിസിഎഫിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്ന് കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ധരും ഡോക്ടര്‍മാരും ടീമിലുണ്ടാകും. ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്.
https://www.facebook.com/Malayalivartha





















