Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

1.32,000രൂപ കൊണ്ടു സ്വർണ വളയും, മോതിരവും..!പതിനായിരം രൂപ കൊണ്ടു സഹോദരനായ ഗഫൂറിന് മൊബൈൽഫോണും..ഷിബിലി ഇരുപതിനായിരം രൂപക്കു എം.ഡി.എം.എയും വാങ്ങിച്ചു. ഈ എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇരുവരും തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ പോയത്

06 JUNE 2023 04:37 PM IST
മലയാളി വാര്‍ത്ത

ഹണിട്രാപ്പിലൂടെ ഹോട്ടൽ വ്യാപാരിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഫർഹാന ഇയാളുടെ എ.ടി.എം കാർഡു വഴി തട്ടിയെടുത്ത 1.32,000രൂപ കൊണ്ടു സ്വർണ വളയും, മോതിരവും ഉൾപ്പെടെ വാങ്ങിച്ചു. 62,000രൂപ കൊണ്ടു സ്വർണാഭരണങ്ങൾ വാങ്ങിയപ്പോൾ, പതിനായിരം രൂപ കൊണ്ടു സഹോദരനായ ഗഫൂറിന് മൊബൈൽഫോണും വാങ്ങിച്ചു നൽകി.

 

 

 

എന്നാൽ സഹോദരൻ തന്റെ ബാഗിൽ വെച്ച പണം എടുത്തുകൊണ്ടുപോയി വാങ്ങിക്കുക ആയിരുന്നുവെന്നാണു ഫർഹാന പൊലീസിനു നൽകിയ മൊഴി. ഇതിന് പുറമെ കൂട്ടുപ്രതിയായ ഷിബിലി ഇരുപതിനായിരം രൂപക്കു എം.ഡി.എം.എയും വാങ്ങിച്ചു. ഈ എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇരുവരും തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ പോയത്. ശേഷം വരുന്ന തുക ഉപയോഗിച്ചു വസ്്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദീഖിൽനിന്നും അഞ്ചുലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.

     

അതേ സമയം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നു വീണ്ടും കോടതി റിമാൻഡ് ചെയ്തു.തെളിവെടുപ്പ് പുൂർത്തിയായതോടെ ഇന്ന് വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി. അതേ സമയം സംഭവങ്ങളിൽ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാൽ കേസ് കോഴിക്കോട്ടേക്കു മാറ്റുമെന്ന് സൂചന.

 

തിരൂർ മുത്തൂർ സ്വദേശിയും കോഴിക്കോട്ട് ഹോട്ടൽ വ്യാപാരിയുമായ മേച്ചേരി സിദ്ധീക്കിനെ കോഴിക്കോട്ടെ ഹോട്ടലിൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കെ.കെ ലെനിൻദാസ് രണ്ട് പേരെയും റിമാൻഡ് ചെയ്തു.

 

 

അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ഫർഹാനക്കായി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഫർഹാനക്കു വേണ്ടി അഡ്വ. അബ്ദുൽറഷീദ് ഹാജരായി. ഉച്ചക്കാണ് പ്രതികളെ തിരൂർ പൊലീസ് കോടതിയിൽ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്‌ട്രേറ്റ് ചേംബറിൽ കേസ് പരിഗണിച്ചത്. തുടർന്ന് കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ് പ്രതികളേയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി.

 

 

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടിമുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളുൾപ്പടെ പൊലീസ് തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ രീതി പ്രതികൾ പൊലീസിന് മുന്നിൽ വിവരിച്ചിരുന്നു.

 

അതിനിടെ കേസ് കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്നാണ് സൂചന. കസബ പൊലീസായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക എന്നാണ് അറിയുന്നത്. തിരൂർ പൊലീസിന്റെ അധികാര പരിധിയിൽ നിൽക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികൾക്കായി ഹാജരായിരുന്ന അഡ്വ. ബി.എ ആളൂർ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (23 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (33 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (39 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (46 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (58 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

Malayali Vartha Recommends