മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് പരിഹസിച്ച് ഗവർണർ; ഗവർണറുടെ പരിഹാസത്തിലേക്ക് പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍; നാളെ മന്ത്രിസഭാ യോഗം ചേരും; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകില്ല

12 ദിവസം നീണ്ടു നിന്ന യൂറോപ്യന്‍ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു . പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.എന്നാൽ അദ്ദേഹം തിരിച്ചെത്തുമ്പോൾ ഗവർണറുടെ കഴിഞ്ഞ ദിവസത്തെ വിമർശനം അത് ഏറെ ശ്രദ്ധേയമാകുകയാണ്. മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് പരിഹസിച്ചിരിക്കുകയാണ് ഗവർണർ.മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്താണ്?
പൊതുപണം പാഴാക്കിയാണ് യാത്രയെന്ന ആരോപണവും അദ്ദേഹമുന്നയിച്ചു. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയത്? എന്ന നിർണായകമായ ചോദ്യവും ഗവർണർ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു . ജനീവ, നെതര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, പാരീസ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്.
പ്രളയ പുനനിര്‍മ്മാണത്തിനുള്ള നടപടികള്‍ നടത്താതെ വിദേശ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു .കഴിഞ്ഞ എട്ടിനായിരുന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും ഉള്‍പ്പെടുന്ന സംഘം വിദേശത്തേക്ക് പോയത്.മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ ക്യാബിനെറ്റ് യോഗം ചേര്‍ന്നിരുന്നില്ല.
നാളെക്യാബിനെറ്റ് യോഗം ചേരും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം 27 വരെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ക്യാബിനെറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകില്ല. 27 ന് ക്യാബിനെറ്റ് സമ്മേളനം തുടങ്ങും.18ന് ഔദ്യോഗിക പരിപാടി പൂർത്തിയാക്കിയ മുഖ്യമന്ത്രി ഇന്നലെ പൂർണമായും ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു. കമല, ചെറുമകൻ ഇഷാൻ എന്നിവർക്കൊപ്പം എമിറേറ്റ്സിന്റെ തിരുവനന്തപുരം വിമാനത്തിലായിരുന്നു മടങ്ങിയത് ഇന്ന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. മുഖ്യമന്ത്രിയുടെ സംഘത്തിലെ മറ്റുള്ളവർ പല ഘട്ടങ്ങളിലായി മടങ്ങിയെത്തിയിരുന്നു.
മന്ത്രി കെ.എൻ ബാലഗോപാൽ, സ്പീക്കർ എ.എൻ ഷംസീർ, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിലും പങ്കെടുത്തു. ക്യൂബൻ സർക്കാരുമായി ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിചിരുന്നു.
https://www.facebook.com/Malayalivartha
























