എസ്എഫ്ഐയെ നിയന്ത്രിക്കണം: ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി സിപിഎം....എല്ലാത്തിനെയും പിടിച്ചു കെട്ടാൻ ഒരുങ്ങുന്നു...എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തും...ഇനി മാറ്റങ്ങൾ...

ഇങ്ങനെ പോയാൽ നേതാക്കൾക്ക് ഓരോ ദിവസം കൂടും തോറും തലവേദന ഇങ്ങനെ കൂടി കൊണ്ടേ ഇരിക്കും. അതുകൊണ്ട് എസ് എഫ് ഐ നിലക്ക് നിർത്തിയില്ലെങ്കിൽ പണി പാളും..എസ്എഫ്ഐ നേതൃത്വം തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ ശക്തമായി ഇടപെടാൻ പാർട്ടി തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നിർദേശം നൽകി. എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം. തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടാകരുത്. ഓരോ ജില്ലയിലെയും വിദ്യാർഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം.
വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്.കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി യൂണിയന്‍ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത്പാർട്ടിക്കു നാണക്കേടായതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് എസ്എഫ്ഐയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. എസ്എഫ്ഐ നേതാക്കൾക്കെതിരെ നിരവധി ആരോപണം ഉയർന്ന തലസ്ഥാന ജില്ലയിൽ വീണ്ടുമുണ്ടായ വിവാദം പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി. മഹാരാജാസ് കോളജിന്റെ പേരിൽ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വാർത്തകളിൽ നിറഞ്ഞതോടെ പാർട്ടി പ്രതിരോധത്തിലായി. മുതിർന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞു. എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാർത്ത പാർട്ടിയെ വെട്ടിലാക്കി.
വിശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകൾ പുറത്തുവന്നതോടെ, നിഖിലിനു നൽകിയ പിന്തുണ നാണക്കേടായി മാറി.എസ്എഫ്ഐ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്ഐ പഠന ക്യാംപിൽ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. എസ്എഫ്ഐ നേതൃത്വം സർക്കാരിനു തലവേദനയാകുന്നതിൽ എൽഡിഎഫിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ ഇതു സംബന്ധിച്ച കൂടുതൽ ചർച്ച പാർട്ടിയിൽ നടക്കും.
ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്ന എസ്എഫ്ഐയുടെ ക്രിമിനൽക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. എസ്എഫ്ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കൾ നിർത്തണം. സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കും. എന്നാൽ, വ്യാജരേഖ ചമച്ചവരെയോ ആൾമാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാൻ പൊലീസിന് ആയിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അതാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. ഏതായാലും പൊലീസിന് ആണ് പണി, കാരണത്തെ കുറേയെണ്ണത്തിനെ ആണ് പിടിച്ചു കെട്ടാനുള്ളത്.
https://www.facebook.com/Malayalivartha
























