എ ഐ ക്യാമറ വിഷയം...മുഖ്യമന്ത്രിയുടെ മുഖത്തേറ്റ ഒരടിയാണ് കോടതിയിൽ നിന്ന് കിട്ടിയത്...പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരും...കോൺഗ്രസ് തൂത്തു വാരും...പക്ഷെ വീണിടത്ത് കിടന്നുരുണ്ട് ഗതാഗത മന്ത്രി...

എ ഐ ക്യാമറ വിഷയത്തിൽ കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ ഒരടി തന്നെയാണ്, എന്ത് അഴിമതി കാണിച്ചാലും ആരും ചോദിക്കാനും പറയാനും വരില്ലെന്നുള്ള അഹകാരം ഇതോടെ തീർന്നു..എ.ഐ ക്യാമറ വിവാദത്തിൽ ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള പണം സർക്കാർ കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് മൂന്നാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും. ക്യാമറസ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്.അതോടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ തെളിവുകളും രേഖകളും നൽകിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിയ്ക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു.
സർക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും കോടതി വിധി സാധാരണ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയൻ സർക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.'എ ഐ ക്യാമറ ഇടപാടിലെ നഗ്നമായ അഴിമതിക്കെതിരെ ഞാനും വി ഡി സതീശനും കൊടുത്ത ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവ് സ്വാഗതാർഹമാണ്.എ ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കൽ, നിർത്തിവയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റിൽ കൈയ്യിട്ടു വരാൻ ഉദ്ദേശിച്ച പിണറായി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവ്. ഞാൻ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോൾ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയിൽ പോകാത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. എന്നാൽ ഈ ഇടപാടിൽ അഴിമതി ഞാൻ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.' രമേശ് ചെന്നിത്തല പറഞ്ഞു.ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുന്നിൽ എത്തിയ്ക്കുമെന്നും കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും വി ഡി സതീശൻ പറഞ്ഞു. 'കെ എം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി.
സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെ ഗതിയെന്നും' സതീശൻ പറഞ്ഞു.തെരുവുനായ്‌ക്കൾ കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ.പ്രഖ്യാപിച്ച കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരും. പൊലീസ് കുറ്റവാളികളുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് നിഖിലിന് വേണ്ടി ശുപാർശ ചെയ്ത നേതാവിന്റെ പേര് മാനേജർ പറയാത്തത്. സിപിഎം നേതാവിന്റെ പേര് കെഎസ്‌യു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവ് ഇട്ടിരുന്നു. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
അതെ സമയം എ.ഐ. ക്യാമറ സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടിയില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഹർജിക്കാരുടെ ആവശ്യം തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല', സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യം', മന്ത്രി കൂട്ടിച്ചേർത്തു.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ എന്ത് ചെയ്യന്ന അങ്ങനെ പറയാൻ അല്ലെ പറ്റുള്ളൂ. അല്ലാതെ യാതൊരു വഴിയും കാണുന്നില്ല . ഏതായാലും കോടതി ഉത്തരവിൽ ചെറിയൊരു വിഷമം ഉണ്ട് , പക്ഷെ അത് തുറന്നടിച്ചു പറയാനും സാധിക്കാത്ത അവസ്ഥയാണ്.
https://www.facebook.com/Malayalivartha
























