കെ സുധാകരൻ സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു..കുരുക്കാനുള്ള നീക്കങ്ങൾ തുടങ്ങി..ഒന്നിൽ അടിതെറ്റിയപ്പോൾ അടുത്തത്...പഴയ കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് ശ്രമം നടക്കുന്നത്...ഇതും പിണറായി ബുദ്ധിയാണ്...

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രുവാണെന്നത് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്കെല്ലാം അറിയുന്ന കാര്യമാണ്. നാല് പതിറ്റാണ്ടിലേറെയായി സുധാകരൻ സിപിഎമ്മിന്റെ കണ്ണിലെ കരടായ നേതാവായിട്ടും. പല കേസുകളിലും സുധാകരനെ കുരുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഇതുവരെ വിജയിട്ടില്ല. ഇതിനിടെ ഏറ്റവും ഒടുവിലാണ് മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ സുധാകരനെ കുടുക്കാൻ ശ്രമം നടന്നത്. സുധാകരനെതിരെ പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇത് സിപിഎമ്മിനെ തന്നെ തിരിച്ചടിക്കുന്ന അവസ്ഥ വരികയും ചെയ്തു.
ഇതിനിടെ സുധാകരനെതിരെ വീണ്ടും നീക്കം നടക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. പഴയ കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ എന്നിവരെ വധിക്കാൻ 1995ൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇപി ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. 2016 മുതൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സുധാകരന്റെ ഹർജിയിൽ 2016 ഓഗസ്റ്റ് 10നാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മൂന്നു സിപിഎം നേതാക്കൾക്കും എതിരെ സുധാകരൻ മറ്റുള്ളവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉൾപ്പെടുത്തിയത്.
ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഗവ. പ്ലീഡർ എസ് യു നാസർ കോടതിയിൽ വിവരിച്ചു. ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയും ആയിരുന്ന സുധാകരനും തലശ്ശേരിയിലെ രാജീവനും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മൂന്നു സിപിഎം നേതാക്കളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസ്, തമ്പാനൂരിലെ ലോഡ്ജുകൾ, ഡൽഹി കേരള ഹൗസ് എന്നിവിടങ്ങളിൽ വച്ചായിരുന്നു ഗൂഢാലോചന. പഞ്ചാബിലെ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജയരാജൻ മടങ്ങുമ്പോൾ കേരളത്തിനു പുറത്തുവച്ച് കൃത്യം നടപ്പാക്കാനായിരുന്നു പദ്ധതി. ഇതിനായി നാലാം പ്രതി ശശിയും അഞ്ചാം പ്രതി പികെ ദിനേശനും ഡൽഹിയിൽനിന്ന് രാജധാനി എക്സ്പ്രസിൽ കയറി. ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ അഞ്ചാം പ്രതി ജയരാജനു നേരെ രണ്ടു തവണ നിറയൊഴിച്ചു. കഴുത്തിൽ വെടികൊണ്ട ജയരാജനു ഗുരുതരമായി പരിക്കേറ്റു.
നാലാം പ്രതി ശശി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ മരിച്ചു. രണ്ടാം പ്രതിയായിരുന്ന സിഎംപി നേതാവ് എംവി രാഘവൻ അന്വേഷണം നടക്കുന്നതിനിടെയും അന്തരിച്ചു. ജയരാജന് എതിരായ ആക്രമണത്തിൽ റെയിൽവേ പൊലീസും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ആന്ധ്രയിലെ ഓങ്കോൾ സെഷൻസ് കോടതി ദിനേശനെ ക്രിമിനൽ ഗൂഢാലോചന, കൊലപാതക ശ്രമ കേസുകളിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ സുധാകരനും മൂന്നാം പ്രതി രാജീവനും എതിരെയുള്ള വിചാരണയാണ് നടക്കാനുള്ളത്.
https://www.facebook.com/Malayalivartha
























