14 ഇടങ്ങളിൽ പരിശോധന നടത്തി;1.50 കോടി രൂപ കണ്ടെത്തി; അമ്പത് മൊബൈലുകൾ കണ്ടുകെട്ടി; ഹവാല ഇടപാടുകാരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്; ഹവാല ഇടപാടിൽ കണ്ണികളായ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കേരളത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു . ഈ റെയ്‌ഡിൽ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഇ ഡി. റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഹവാല ഇടപാടുകാരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഹവാല ഇടപാടിൽ കണ്ണികളായ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. 14 ഇടങ്ങളിൽ പരിശോധന നടത്തി.1.50 കോടി രൂപ കണ്ടെത്തി . അമ്പത് മൊബൈലുകൾ കണ്ടുകെട്ടി . ദുബായി യുഎസ് കാനഡ എന്നിവിടങ്ങളിൽ നിന്ന് ഹവാല പണം എത്തി എന്നും ഇ ഡി വ്യക്തമാക്കി
വ്യാപകമായ റെയ്ഡ് നടത്തിയത് ഹവാല പണം ഇടപാടുകാരെ പൂട്ടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്നാണ് ഇ ഡിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് വ്യാപിക്കുകയായിരുന്നു . വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറഞ്ഞത് . കോട്ടയത്ത് 12 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് റിപ്പോർട്ടുകൾ,
https://www.facebook.com/Malayalivartha
























