ലൈഫിൽ വീട് കിട്ടിയില്ല! പഞ്ചായത്ത് ഓഫീസിന് തീയിട്ട് പ്രതികാരം... കന്നാസിൽ പെട്രോളുമായി ഓടിക്കയറി

മലപ്പുറം പെരിന്തൽമണ്ണയ്ക്കു സമീപം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കന്നാസിൽ പെട്രോളുമായി ഓടിക്കയറിയ ഇയാൾ അതൊഴിച്ചശേഷം തീയിടുകയായിരുന്നു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. വലിയ കുപ്പിയിൽ പെട്രോളുമായെത്തി, ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷമാണ് പെട്രോളൊഴിച്ച് തീയിട്ടത്. അഗ്നിക്ഷാ സേനയെത്തി തീയണച്ചു. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച് കിട്ടാത്തയാളാണെന്ന് പ്രാഥമിക വിവരം.
പഞ്ചായത്ത് ഓഫിസിലെ ഫയലുകളും കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി ഏറെ അലഞ്ഞെന്നും പഞ്ചായത്തിൽനിന്ന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് പ്രതി തീയിട്ടത്.
തീയിട്ട ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പെട്രോൾ ഉപയോഗിച്ചാണ് ഇയാൾ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം രണ്ടു മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 8ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിലെ വീടുകള്‍ രണ്ടു മാസത്തിനകം ചോര്‍ന്നൊലിച്ചത് താമസക്കാരുടെ വ്യാപക പരാതിക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha
























