രണ്ട് ദിവസമായി വീട്ടിൽ നിന്നും ഉച്ചത്തിൽ പാട്ട്, സംശയം തോന്നിയ അയൽവാസികൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച..!ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞു..! സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ചെയ്യ്തത്

സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് കൊലപാതകം. യുവതിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. ഗാസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വർണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചതുപ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാർട്ടിക്കിടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ മോഷ്ടിച്ചത് സമീനയാണെന്ന് ദമ്പതികൾ സംശയിച്ചു.
തുടർന്ന് ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടിയും ബ്ലേഡും ഉപയോഗിച്ച് 23കാരിയെ ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുറ്റസമ്മതം നടത്താൻ യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസി. പൊലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഗസ്സിയാബാദിലെ സിദ്ധാർഥ് വിഹാറിൽ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടിൽ സമീന എത്തിയത്. ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. വീട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ സമീനയാണ് മോഷ്ടിച്ചതെന്ന് ഇരുവരും ആരോപിക്കുകയായിരുന്നു.
തുടർന്നു ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടി ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് സമീനയെ മർദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുറ്റസമ്മതിക്കാൻ അവളുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരയുകയും നിലവിളി കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും ചെയ്തു.
ക്രൂരമർദനത്തെ തുടർന്ന് സമീന മരണത്തിനു കീഴടങ്ങിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ പാട്ടു നിർത്താതിരുന്നതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ രവികുമാർ പറഞ്ഞു
https://www.facebook.com/Malayalivartha
























