Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എംജി സർവകലാശാല സര്‍ട്ടിഫിക്കറ്റ് കടത്തിലും എസ്എഫ്‌ഐയോ? എംജിയിൽ ആധിപത്യം പുലർത്തുന്നത് എസ്എഫ്‌ഐക്ക് അപ്രമാധിത്യമുള്ള യൂണിയൻ

22 JUNE 2023 01:45 PM IST
മലയാളി വാര്‍ത്ത

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കേറ്റ് കടത്തിയതിലും എസ്എഫ്‌ഐക്ക് പങ്കുണ്ടോ. നേരേ ചൊവ്വേ അന്വേഷണം നടത്തിയാൽ കേരളം ഞെട്ടാൻ പോവുകയാണ്. എംജിയിലെ സിപിഎം യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോട് പല എസ്എഫ്‌ഐ നേതാക്കളും വ്യാജസർട്ടിഫിക്കറ്റ് വാങ്ങി ഫസ്റ്റ് ക്ലാസിലും റാങ്കിലും പാസായി ജോലി വാങ്ങിയെടുത്തയായാണ് ആരോപണവും ബലപ്പെട്ട സംശയവും ഉയരുന്നത്.

സർവകലാശാല അടക്കി വാഴുന്ന ഇടത് യൂണിയൻ നേതാക്കളുടെ അറിവില്ലാതെ പരമ ഭദ്രവും രഹസ്യ സ്വഭാവമുള്ളതുമായ സർട്ടിഫിക്കറ്റ് രേഖ പുറത്തേക്ക് കടക്കാനാവില്ല. ഇത്തരത്തിൽ കടത്തിയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ നേതാക്കൾ ഉന്നത ബിരുദം എഴുതിയുണ്ടാക്കി കേരളത്തിലും പുറത്തും വിദേശത്തും പഠനവും ജോലിയും നേടിയിട്ടുണ്ടെന്നതാണ് ഇനി അറിയാനുള്ളത്.

എം.ജി സർവകലാശാല പരീക്ഷാ ഭവനിലെ പിഡി 5 സെക്ഷനിൽ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർവകലാശാല അധികാരികൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സർട്ടിഫിക്കറ്റ് മോഷണം പോയ മുറി സീൽ ചെയ്യാനോ കാമറ ഭദ്രമായി എടുക്കാനോ ഇനിയും തയാറായിട്ടില്ല. രേഖകൾ കാണാതെ പോയ കെട്ടിടത്തിന് ഇനി എപ്പോൾ അഗ്നിബാധയുണ്ടാകും എന്നതേ അറിയേണ്ടതുള്ളു.

കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി അവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കുമെന്നും വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ രണ്ട് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായിരിക്കുന്നത്. എംജിയിൽ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നതായാണ് സംശയം. മറ്റ് സെക്ഷനിൽനിന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചനകൾ.

 

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പി.ജി. സർട്ടിഫിക്കറ്റുകളുമാണ് കാണാതായിരിക്കുന്നത്. ഇതിൽ 100 യു.ജി. സർട്ടിഫിക്കറ്റുകൾ കാണാതായത് 5 മാസങ്ങൾക്ക് മുൻപും 54 പി.ജി. സർട്ടിഫിക്കറ്റുകൾ കാണാതായത് ഒരാഴ്ചയ്ക്കുമുൻപുമാണ്. അതായത് ഉപരിപഠനത്തിന് അപേക്ഷ നൽകേണ്ടതിന് തൊട്ടുമുൻപാണ് സർട്ടിഫിക്കറ്റുകൾ ഓഫീസ് അറിവോട് കടത്തിയിരിക്കുന്നത്. എസ്എഫ്‌ഐക്ക് അപ്രമാധിത്യമുള്ള യൂണിയനാണ് എംജി സർവകലാശയിൽ ആധിപത്യം പുലർത്തുന്നത്. ഇവരുടെ പിണിയാളുകളായി ഒരു നിര സിപിഎം യൂണിയൻ ജീവനക്കാരും കലാശാലയിലുണ്ട്.

എംജി സർവകലാശയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വിവാദം. മുൻപ് 20 വിദ്യാർഥികളെ ക്രമം വിട്ട് മോഡറേഷൻ നൽകി ജയിപ്പിച്ച സംഭവം വൻവിവാദമായിരുന്നു. മുൻമന്ത്രി ജലീൽ ഉൾപ്പെടെയുള്ളവർ അന്നത്തെ മാർക്ക് ദാനത്തിൽ ആരോപണ വിധേയരായിരുന്നു. മാർക്ക് ദാന വിഷയത്തിൽ അന്ന് ഗവർണർ ഉൾപ്പെടെ ഇടപെടുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് സെക്ഷൻ സൂപ്രണ്ട് വിദ്യാർഥിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കോഴ വാങ്ങിയ വിവാദം പുറത്തുവന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റും സിനഡയും യൂണിയനും കൊടികുത്തി ഭരിക്കുന്ന സർവകലാപശാലയായി എംജി മാറിയിരിക്കുന്നു.

അക്കാഡമിക് തലത്തിൽ എംജി മുന്നേറുമ്പോഴും സർവകലാശയ്ക്കുള്ളിലെ അഴിമതിയുടെ ചീഞ്ഞുനാറ്റം അവസാനിക്കുന്നില്ല. രാഷ്ട്രീയ അതിപ്രസരം കൊടികുത്തി വാഴുന്ന സർവകലാശയിൽ വിദ്യാർഥി യൂണിയനുകൾക്കുള്ളിലെ ആഭാസങ്ങളും വാർത്തകളിൽ നിറയുകയാണ്. ഹോസ്റ്റലിലും സമീപത്തെ പേ ഹോമുകളിലും മദ്യവും കഞ്ചാവും പതിവായിരിക്കുന്നു. പഠനം കഴിഞ്ഞ വിദ്യാർഥികളും ഏതെങ്കിലുമൊരു കോഴ്‌സിൽ രജിസ്റ്റർ ചെയ്തശേഷം നാലും അഞ്ചും വർഷം ഹോസ്റ്റലുകളിൽ പാർക്കുന്നു.

ഗവേഷണം എന്ന പേരിൽ എട്ടും... പത്തും കൊല്ലം സ്ഥിരതാമസമാക്കിയ വീരൻമാരും ഇവിടെയുള്ളതായി പറയുന്നു. മാർക്ക് വിവാദത്തിന് പിന്നാലെ എംജിയിലെ സർട്ടിഫിക്കേറ്റ് കുംഭകോണം വരും ദിവസങ്ങളിൽ വലിയ കോലാഹലമായി മാറും. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഉപരിപഠനവും ജോലിയും ഗവേഷണവുമായി കഴിയുന്ന എസ്എഫ്‌ഐ നേതാക്കളുടെ വൻതട്ടിപ്പിന് സർവകലാശാലയും ഇടതു യൂണിയനുകളും കുട പിടിക്കുന്ന സാഹചര്യമാണ്. നിലവിൽ ഉന്നത തല അന്വേഷണം നടത്തിയാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കടത്തി ഉന്നത പഠനവും ജോലിയും നേടിയ ഒട്ടേറെ ഇടത് മഹാൻമാരുടെ പേരുകൾ പുറത്തുവരും. പകൽ സമരവും രാത്രി മോഷണവുമായി നടക്കുന്ന നേതാക്കളുടെ പേരിൽ കേസെടുക്കാൻപോലും ഭയപ്പെടുന്നവരാണ് പോലീസ്. മുൻപ് വൈസ് ചാൻസിലറുടെമേൽ കരി ഓയിലും, ടാറും ഒഴിച്ച പാരമ്പര്യമാണ് എം.ജിയിലെ എസ്എഫ്‌ഐ സംഘനയ്ക്കുള്ളത്. സംസ്ഥാനത്തെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാക്കൾക്ക് ഉൾപ്പെടെ കൈവശമുള്ളത് എംജിയിൽ നിന്നു കടത്തിയ സർട്ടിഫിക്കറ്റുകളാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നാലും അതിശയോക്തിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends