Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക

22 JUNE 2023 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്കുമായി ബിജെപിയ്ക്ക് വഴി തുറന്നു കൊടുത്തതും ഡി എം കെ തന്നെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഏതൊക്കെ വിധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉപദ്രവിക്കാമെന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ബി.ജെ.പി. യോഗത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ പത്തിന് രാത്രി ചെന്നൈയില്‍ വിമാനമിറങ്ങിയയുടന്‍ പുറത്തുള്ള തെരുവുവിളക്കുകളെല്ലാം അണഞ്ഞു. ഇരുണ്ട തെരുവിലൂടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഗിണ്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നീങ്ങിയത്. ബോധപൂര്‍വമാണ് ഈ വൈദ്യുതിമുടക്കമെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ആകസ്മികമായിരുന്നു അതെന്ന് തമിഴ്നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയക്ക് വിശദീകരിക്കേണ്ടിയും വന്നു. വിവാദം പക്ഷേ, അതോടെ കെട്ടടങ്ങിയില്ല.

വൈദ്യുതിമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും രണ്ടാം ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തി. അടുത്തദിവസം പുലര്‍ച്ചെ അദ്ദേഹം അറസ്റ്റിലായി. കേന്ദ്രവും സംസ്ഥാനവും തമ്മില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍, ബി.ജെ.പി.യും ഡി.എം.കെ.യും തമ്മില്‍ പുതിയ പോരിന് വഴിവെയ്ക്കുന്നതായിരുന്നു ബാലാജിയുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും.

അമിത് ഷാ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയത് ആകസ്മികമായിരുന്നു എന്നതുപോലെ, ഇ.ഡി.യുടെ റെയ്ഡ് അമിത് ഷായുടെ വരവിനു പിന്നാലെയായതും യാദൃച്ഛികമായിരുന്നു എന്ന് കരുതാവുന്നതേയുള്ളൂ. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി വിധിയുടെ ബലത്തില്‍, അതിനുമുമ്പുതന്നെ സെന്തില്‍ ബാലാജിക്കെതിരേ ഇ.ഡി.ക്ക് നടപടിയെടുക്കാനാകുമായിരുന്നു.

എന്നിട്ടും അമിത് ഷായുടെ വരവും വൈദ്യുതി മുടക്കവും കൂടിയായപ്പോഴാണ് സംശയം ബലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സെന്തില്‍ ബാലാജിയുടെ അഴിമതിക്കെതിരേ എം.കെ. സ്റ്റാലിന്‍ ആഞ്ഞടിച്ചപ്പോള്‍ ബാലാജി എ.ഐ.എ.ഡി.എം.കെ.യിലായിരുന്നു. ജയലളിത മന്ത്രിസഭയില്‍ 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹം ഇടയ്ക്ക് ജയലളിതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടയാളാണ്. ജയലളിതയുടെ ശക്തനും വിശ്വസ്തനുമായ മന്ത്രിയായിരുന്നു ബാലാജിയെന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് സ്റ്റാലിന്‍ അദ്ദേഹത്തെ ഡിഎംകെയിലേയ്ക്ക് ക്ഷണിച്ചിരുത്തിയത്. സ്റ്റാലിന്‍ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പുതിയ ദ്രാവിഡ പാര്‍ട്ടിയുമായി ബാലാജി വിലപേശല്‍ നടത്തുമെന്നുറപ്പായിരുന്നു.

ഗതാഗതവകുപ്പില്‍ വിവിധ തസ്തികകളില്‍ നിയമനം നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങി എന്നതാണ് ബാലാജിക്കെതിരേ അന്നുയര്‍ന്ന ആരോപണം. വൈകോയുടെ എം.ഡി.എം.കെ.യില്‍ തുടങ്ങി എ.ഐ.എ.ഡി.എം.കെ.യിലൂടെ മന്ത്രിയായി ദിനകരന്റെ എ.എം.എം.കെ. വഴി ഡി.എം.കെ.യിലെത്തിയയാളാണ് ബാലാജി. കരൂരും കോയമ്പത്തൂരും സേലവും ദിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാടു മുഴുവന്‍ ശക്തമായ സ്വാധീനമുള്ള അദ്ദേഹം എ.ഐ.എ.ഡി.എം.കെ.ക്കൊപ്പമായിരുന്ന പ്രബലരായ ഗൗണ്ടര്‍ സമുദായത്തെ ഡി.എം.കെ.യോട് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതു കണക്കിലെടുത്താണ് പല മുതിര്‍ന്നനേതാക്കളെയും തഴഞ്ഞ് വൈദ്യുതി, എക്സൈസ് വകുപ്പുകള്‍ ബാലാജിക്ക് നല്‍കാന്‍ സ്റ്റാലിന്‍ തയ്യാറായത്.

ഏതുവിധേനയും തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന മേഖലയാണ് കൊങ്കുനാട്. കരൂര്‍ മണ്ഡലത്തില്‍ അനായാസ വിജയംനേടിയ ബാലാജി അടുത്തുള്ള അരവക്കുറിച്ചിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പരാജയം ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അതിനുശേഷം അണ്ണാമലൈയും ബാലാജിയും തമ്മില്‍ പലവട്ടമുണ്ടായ വാക്‌പോര് പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളോളം നീളുകയും ചെയ്തു.

 തമിഴ്നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു ചെങ്കോല്‍ പ്രതിഷ്ഠിച്ചു. ചെങ്കോല്‍ പ്രതിഷ്ഠയ്ക്കുള്ള പാരിതോഷികമായി തമിഴ്നാട്ടില്‍നിന്ന് 25 സീറ്റെങ്കിലും ബി.ജെ.പി. സഖ്യത്തിന് നല്‍കണമെന്ന് അമിത് ഷാ ഇവിടെവന്നു പ്രസംഗിച്ചിരുന്നു. ഡി.എം.കെ. നേതൃത്വത്തിനെതിരേയുള്ള അഴിമതി ആരോപണങ്ങളടങ്ങിയ ഡി.എം.കെ. ഫയല്‍സുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തുവന്നു.

അതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവട്ടം ആദായനികുതി റെയ്ഡ് നടന്നു.. സഖ്യകക്ഷിയായ എ.­ഐ.എ.ഡി.എം.കെ.യുടെ അനിഷേധ്യ നേതാവായിരുന്ന അമ്മ ജയലളിതയും അഴിമതിക്കാരിയായിരുന്നു എന്ന സൂചനയുമായി അണ്ണാമലൈ പ്രസ്താവന നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.  സഖ്യം തകരാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പോരാട്ടം ബി.ജെ.പി.യും ഡി.എം.കെ.യും തമ്മിലാണെന്ന് അണ്ണാമലൈ തുറന്നടിച്ചതോടെ ബിജെപിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന് സ്ഥാപിച്ചെടുക്കാനായി. ജയലളിതയുടെ പാര്‍ട്ടി പല കഷണങ്ങളായി പിരിയുകയും ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (12 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (26 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (39 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends