Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക

22 JUNE 2023 06:10 PM IST
മലയാളി വാര്‍ത്ത

തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്കുമായി ബിജെപിയ്ക്ക് വഴി തുറന്നു കൊടുത്തതും ഡി എം കെ തന്നെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഏതൊക്കെ വിധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉപദ്രവിക്കാമെന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ബി.ജെ.പി. യോഗത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ പത്തിന് രാത്രി ചെന്നൈയില്‍ വിമാനമിറങ്ങിയയുടന്‍ പുറത്തുള്ള തെരുവുവിളക്കുകളെല്ലാം അണഞ്ഞു. ഇരുണ്ട തെരുവിലൂടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഗിണ്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നീങ്ങിയത്. ബോധപൂര്‍വമാണ് ഈ വൈദ്യുതിമുടക്കമെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ആകസ്മികമായിരുന്നു അതെന്ന് തമിഴ്നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയക്ക് വിശദീകരിക്കേണ്ടിയും വന്നു. വിവാദം പക്ഷേ, അതോടെ കെട്ടടങ്ങിയില്ല.

വൈദ്യുതിമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും രണ്ടാം ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തി. അടുത്തദിവസം പുലര്‍ച്ചെ അദ്ദേഹം അറസ്റ്റിലായി. കേന്ദ്രവും സംസ്ഥാനവും തമ്മില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍, ബി.ജെ.പി.യും ഡി.എം.കെ.യും തമ്മില്‍ പുതിയ പോരിന് വഴിവെയ്ക്കുന്നതായിരുന്നു ബാലാജിയുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും.

അമിത് ഷാ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയത് ആകസ്മികമായിരുന്നു എന്നതുപോലെ, ഇ.ഡി.യുടെ റെയ്ഡ് അമിത് ഷായുടെ വരവിനു പിന്നാലെയായതും യാദൃച്ഛികമായിരുന്നു എന്ന് കരുതാവുന്നതേയുള്ളൂ. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി വിധിയുടെ ബലത്തില്‍, അതിനുമുമ്പുതന്നെ സെന്തില്‍ ബാലാജിക്കെതിരേ ഇ.ഡി.ക്ക് നടപടിയെടുക്കാനാകുമായിരുന്നു.

എന്നിട്ടും അമിത് ഷായുടെ വരവും വൈദ്യുതി മുടക്കവും കൂടിയായപ്പോഴാണ് സംശയം ബലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സെന്തില്‍ ബാലാജിയുടെ അഴിമതിക്കെതിരേ എം.കെ. സ്റ്റാലിന്‍ ആഞ്ഞടിച്ചപ്പോള്‍ ബാലാജി എ.ഐ.എ.ഡി.എം.കെ.യിലായിരുന്നു. ജയലളിത മന്ത്രിസഭയില്‍ 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹം ഇടയ്ക്ക് ജയലളിതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടയാളാണ്. ജയലളിതയുടെ ശക്തനും വിശ്വസ്തനുമായ മന്ത്രിയായിരുന്നു ബാലാജിയെന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് സ്റ്റാലിന്‍ അദ്ദേഹത്തെ ഡിഎംകെയിലേയ്ക്ക് ക്ഷണിച്ചിരുത്തിയത്. സ്റ്റാലിന്‍ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പുതിയ ദ്രാവിഡ പാര്‍ട്ടിയുമായി ബാലാജി വിലപേശല്‍ നടത്തുമെന്നുറപ്പായിരുന്നു.

ഗതാഗതവകുപ്പില്‍ വിവിധ തസ്തികകളില്‍ നിയമനം നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങി എന്നതാണ് ബാലാജിക്കെതിരേ അന്നുയര്‍ന്ന ആരോപണം. വൈകോയുടെ എം.ഡി.എം.കെ.യില്‍ തുടങ്ങി എ.ഐ.എ.ഡി.എം.കെ.യിലൂടെ മന്ത്രിയായി ദിനകരന്റെ എ.എം.എം.കെ. വഴി ഡി.എം.കെ.യിലെത്തിയയാളാണ് ബാലാജി. കരൂരും കോയമ്പത്തൂരും സേലവും ദിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാടു മുഴുവന്‍ ശക്തമായ സ്വാധീനമുള്ള അദ്ദേഹം എ.ഐ.എ.ഡി.എം.കെ.ക്കൊപ്പമായിരുന്ന പ്രബലരായ ഗൗണ്ടര്‍ സമുദായത്തെ ഡി.എം.കെ.യോട് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതു കണക്കിലെടുത്താണ് പല മുതിര്‍ന്നനേതാക്കളെയും തഴഞ്ഞ് വൈദ്യുതി, എക്സൈസ് വകുപ്പുകള്‍ ബാലാജിക്ക് നല്‍കാന്‍ സ്റ്റാലിന്‍ തയ്യാറായത്.

ഏതുവിധേനയും തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന മേഖലയാണ് കൊങ്കുനാട്. കരൂര്‍ മണ്ഡലത്തില്‍ അനായാസ വിജയംനേടിയ ബാലാജി അടുത്തുള്ള അരവക്കുറിച്ചിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പരാജയം ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അതിനുശേഷം അണ്ണാമലൈയും ബാലാജിയും തമ്മില്‍ പലവട്ടമുണ്ടായ വാക്‌പോര് പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളോളം നീളുകയും ചെയ്തു.

 തമിഴ്നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു ചെങ്കോല്‍ പ്രതിഷ്ഠിച്ചു. ചെങ്കോല്‍ പ്രതിഷ്ഠയ്ക്കുള്ള പാരിതോഷികമായി തമിഴ്നാട്ടില്‍നിന്ന് 25 സീറ്റെങ്കിലും ബി.ജെ.പി. സഖ്യത്തിന് നല്‍കണമെന്ന് അമിത് ഷാ ഇവിടെവന്നു പ്രസംഗിച്ചിരുന്നു. ഡി.എം.കെ. നേതൃത്വത്തിനെതിരേയുള്ള അഴിമതി ആരോപണങ്ങളടങ്ങിയ ഡി.എം.കെ. ഫയല്‍സുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തുവന്നു.

അതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവട്ടം ആദായനികുതി റെയ്ഡ് നടന്നു.. സഖ്യകക്ഷിയായ എ.­ഐ.എ.ഡി.എം.കെ.യുടെ അനിഷേധ്യ നേതാവായിരുന്ന അമ്മ ജയലളിതയും അഴിമതിക്കാരിയായിരുന്നു എന്ന സൂചനയുമായി അണ്ണാമലൈ പ്രസ്താവന നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.  സഖ്യം തകരാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പോരാട്ടം ബി.ജെ.പി.യും ഡി.എം.കെ.യും തമ്മിലാണെന്ന് അണ്ണാമലൈ തുറന്നടിച്ചതോടെ ബിജെപിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന് സ്ഥാപിച്ചെടുക്കാനായി. ജയലളിതയുടെ പാര്‍ട്ടി പല കഷണങ്ങളായി പിരിയുകയും ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends