ജയിലിൽ കഴിയുന്ന എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; തുടർചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് നിർണായക നിർദ്ദേശം നൽകിയത്

ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസ് കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു . ഹൈക്കോടതി നിർണായകമായ ഒരു നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജയിലിൽ കഴിയുന്ന എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി .
വലതുകാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് നിർണായക നിർദ്ദേശം നൽകിയിരിക്കുന്നത്. ശിവശങ്കറിന്റെനിർണായകമായ ഒരു ആവശ്യത്തെ ഇ.ഡി എതിർക്കുകയുണ്ടായി . ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്ന് കോടതി വാക്കാൽ ചോദിക്കുകയും ചെയ്തു .
മുമ്പും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയതെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമില്ലാതെ സർവീസിൽ തിരിച്ചു കയറിയെന്നും ഇ.ഡിയുടെ വക്കീൽ വ്യക്തമാക്കി. എന്തായാലും ഈ കേസിലെ .ഹർജി 27ആം തീയതി പരിഗണിക്കാൻ മാറ്റിയിരിക്കുകാണ് . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ ഈയാവശ്യമുന്നയിച്ചു നൽകിയ ഹർജി നേരത്തെ ഇ.ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha
























