യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന് പ്രിയ വർഗീസ് വാദം; കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരിക്കുകയാണ് . യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന് പ്രിയ വർഗീസ് വാദിച്ചിരുന്നു . ഈ വാദം അംഗീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് . അതേസമയം ഈ കേസിലെ പരാതിക്കാരനായ ജോസഫ് സ്കറിയ അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് .
വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയ വർഗീസിന്റെ പ്രതികരണം.2022 ഓഗസ്റ്റ് 17നായിരുന്നു പ്രിയ വർഗീസിന്‍റെ നിയമനം ചാൻസിലറായ ഗവർണർ മരവിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്യുകയുമുണ്ടായി . തുടർന്ന് പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം അന്ന് കോടതി ഈ കേസ് പരിഗണിച്ചപ്പോൾ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വർഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു . കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത് . എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ല. .ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല . പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു .
അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. എട്ടു വര്ഷത്തെ പ്രവർത്തി പരിചയം വേണം. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഹർജി നിലനിൽക്കില്ല എന്ന വാദം പ്രിയ വർഗീസ് മാത്രമാണ് ഉന്നയിച്ചതെന്നും ഹൈക്കോടതി അന്ന് ഈ കേസ് പരിഗണിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിരുന്നു . കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ലെന്നും കോടതി പ്രിയ വർഗീസിനോട് വ്യക്തമാക്കിയിരുന്നു. എല്ലാത്തിനുമൊടുവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ് . പ്രിയ വർഗീസിന് ആശ്വാസമായിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























