വലതുകാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ഹർജി; എം ശിവശങ്കറിന്റെ ഹർജി 27ആം തീയതി പരിഗണിക്കും

എം ശിവശങ്കറിന്റെ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിയിരിക്കുകയാണ്. 27ആം തീയതിയിലേക്ക് പരിഗണിക്കാനാണ് ഹർജി മാറ്റിയിരിക്കുന്നത്. നിർണ്ണായകമായ തീരുമാനമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. വലതുകാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയാണ് 27ആം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത് .
ഇടക്കാല ജാമ്യം അദ്ദേഹത്തിനു കിട്ടുമോ ഇല്ലയോ എന്നതാണ്ഏവരും ഉറ്റുനോക്കുന്നത്.ഫെബ്രുവരി 14 ആം തീയതിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അഞ്ചു മാസമായി അദ്ദേഹം ജയിലിലാണ്. അതുകൊണ്ടു തന്നെ നിരന്തരമായി അദ്ദേഹം ജാമ്യത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അഥവാ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.
അതേസമയം ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഹൈക്കോടതി നിർണായകമായ ഒരു നിർദേശം പുറപ്പെടുവിച്ചിരുന്നു . അതായത് ജയിലിൽ കഴിയുന്ന എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകി. വലതുകാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് നിർണായക നിർദ്ദേശം നൽകിയിരിക്കുന്നത്.
ശിവശങ്കറിന്റെനിർണായകമായ ഒരു ആവശ്യത്തെ ഇ.ഡി എതിർക്കുകയുണ്ടായി . ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്ന് കോടതി വാക്കാൽ ചോദിക്കുകയുംചെയ്തു . മുമ്പും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയതെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമില്ലാതെ സർവീസിൽ തിരിച്ചു കയറിയെന്നും ഇ.ഡിയുടെ വക്കീൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























