രാജ്യത്തിന് ഇത് അഭിമാന നിമിഷം.... ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്; ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി... ഓഗസ്റ്റ് 5ന് ചാന്ദ്രഭ്രമണപഥത്തിലേക്കു കടക്കും...ആവേശത്തോടെ ISRO....

രാജ്യത്തിന് ഇത് അഭിമാന നിമിഷം ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കെത്തിക്കുന്ന ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്.ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണു ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റ് 5ന് ചാന്ദ്രഭ്രമണപഥത്തിലേക്കു കടക്കും (ലൂണാർ ഓർബിറ്റ് ഇൻസേർഷൻ). 5 ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ അനുഭവസമ്പത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്.
ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിർണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ അനുഭവസമ്പത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്. നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തിൽ എത്താൻ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും.ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്.
ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കുകയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം ഇന്ത്യയായിരിക്കും. ചന്ദ്രയാൻ-3യടെ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് അമ്പത് വർഷം പിന്നിട്ടെങ്കിലും ഇന്നും ഈ ദൗത്യം ബുദ്ധിമുട്ടേറിയതായി നിലനിൽക്കുകയാണ്. ഇന്ത്യയുടെ ചന്ദ്രയാൻ-2, ഇസ്രായേലിന്റെ ബെറെഷീറ്റ്, ജപ്പാന്റെ ജാപ്പനീസ് ഹകുട്ടോ-ആർ എന്നീ ദൗത്യങ്ങളെല്ലാം തന്നെ ചന്ദ്രോപരിതലത്തിൽ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെട്ട ദൗത്യങ്ങളാണ്. എന്നാൽ ചൈന ആദ്യ ശ്രമത്തിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയിരുന്നു.
2013-ലെ ചേഞ്ച് 5 എന്ന നേട്ടത്തിലൂടെയായിരുന്നു ഇത്.ഓഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി.ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം ഒന്നടങ്കം.
https://www.facebook.com/Malayalivartha





















