സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് യാത്രക്കാരിയുടെ മറുപടി ഞെട്ടിച്ചു; യാത്രക്കാരി കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ വിമാനം വൈകിയത് 1 മണിക്കൂർ

വിമാന യാത്രക്കാർ ഉണ്ടാക്കിവയ്ക്കുന്ന ഒരോ പൊല്ലാപ്പുകൾ കാരണം സഹിക്കാൻ പറ്റാത്ത അവസ്ഥാണ്. മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ബുദ്ധിമൂട്ടുണ്ടാക്കുന്ന ചില യാത്രക്കാരുടെ മോശം പെരുമാറ്റം തുടർക്കഥയാകുകയാണ്. ഒരു യാത്രക്കാരി കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 1 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
വിമാനം പുറപ്പെടുവാനിരിക്കവെ യുവതിയുടെ ഭീഷണി. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം നടുങ്ങി. ഒടുവിൽ വമ്പൻ ട്വിസ്റ്റ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാന്‍ വൈകി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറുകയും ചെയ്തു .
വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത് .ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയ്ക്കു പോകാനെത്തിയതായിരുന്നു തൃശൂര്‍ സ്വദേശിനി. സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥർ ആവര്‍ത്തിച്ച് ആവർത്തിച്ച് ചോദിച്ചു. ബോംബാണെന്ന ഉത്തരമാണ് യുവതി നൽകിയത്. തുടര്‍ന്ന് സുരക്ഷാ പരിശോധനയോടനുബന്ധിച്ച് വിമാനത്തില്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















