മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ;ഹർജിക്കാരനെ വീണ്ടും വിമർശിച്ച് ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഹർജിക്കാരനെ വീണ്ടും വിമർശിച്ച് ലോകായുക്ത. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന് ലോകായുക്ത നിലപാടെടുത്തിരുന്നു . ആ നിലപാടിനെതിരെ ഹർജിക്കാരൻ ഇടക്കാല ഹർജി നൽകിയിരുന്നു. ഇതായിരുന്നു വിമർശനത്തിലേക്ക് നയിച്ചത്.
ഇടക്കാല ഹർജിയിൽ, വ്യക്തമാക്കിയിരുന്നു മറ്റൊരു കാര്യം, ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിൽ വ്യക്തത വേണമെന്നാണ് . മൂന്നംഗ ബഞ്ച് വിമർശിച്ചത്, ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്നാണ്. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും എന്നും വിമർശനം ഉന്നയിച്ചു.
മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത വ്യക്തമാക്കി . മൂന്നംഗ ബഞ്ച് വീണ്ടും, ഡിവിഷൻ ബഞ്ച് ഉത്തരവ് ഹർജിക്കാരന്‍റെ അഭിഭാഷകനെ കൊണ്ട് വായിപ്പിച്ചു . കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്നായിരുന്നു ലോകായുക്തയുടെ ചോദ്യം.
ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രി സഭാ യോഗത്തിൻ്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും സ്പെഷൽ'പബ്ളിക് പ്രോസിക്യൂട്ടർ വാദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























