പദ്മനാഭന്റെ സ്വർണം മ്യുസിയത്തിലേക്ക്...അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാം.. ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസ് ഇപ്പോൾ പുറത്ത്...കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്....എല്ലാ കരുനീക്കങ്ങളും തച്ചുടച്ച് കുമ്മനം രാജശേഖരൻ...

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതിൽ നിരാശരായവർ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു.ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എം എൽ എആയ എ പി അനിൽ കുമാറിന്റെയും അഭിപ്രായങ്ങൾ ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നതെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇപ്രകാരമാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എം എൽ എആയ എ പി അനിൽ കുമാറിന്റെയും അഭിപ്രായങ്ങൾ ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നത്.പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവയാണ്. അവയിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതിൽ നിരാശരായവർ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടത്തുകയാണ്.
കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ മുകളിൽ കൂടി അഞ്ചുവട്ടം പറന്ന സംഭവം ഭക്തജനങ്ങളിൽ വളരെയേറെ ഉൽകണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്ത് ആവശ്യത്തിനാണെന്നോ അവരുടെ ലക്‌ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിന് വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.ഇപ്പോൾ വിവാദം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയ്ക്കുള്ളിൽ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു.ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തുവാനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കൾ പരിരക്ഷിക്കുവാനും അടിയന്തിര നടപടികൾ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും ആവശ്യപ്പെടുന്നു'നിയമസഭയിൽ നടന്ന ചർച്ചക്കിടയിൽ ഉയർന്ന വിഷയമാണ് ശ്രീ പദ്മനാഭ സ്വാമിയുടെ സ്വത്തു സംരക്ഷിക്കുന്നതിനെ കുറിച്ച് കോൺഗ്രസ് എം എൽ എ, എ പി അനിൽകുമാർ നടത്തിയ പരാർശവും തുടർന്ന് മന്ത്രി ശിവന്കുട്ടി കൊടുത്ത മറുപടിയും. മദ്രസ്സകളുടെ നവീകരണത്തിനായി കമ്പ്യൂട്ടർ മുതലായവ വാങ്ങാൻ നൽകിയ കണക്കുകളെ കുറിച്ച് പറഞ്ഞ ശേഷമാണു ഇദ്ദേഹം ഈ കാലഘട്ടത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ ഒരു മ്യൂസിയം ആയി മാറ്റാനുള്ള നിയമ നടപടി കൈക്കൊള്ളണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്.
ഇതിനു മന്ത്രി ശിവൻകുട്ടി നൽകിയ മറുപടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ആവശ്യം മുന്നോട്ടു വച്ചതാണെന്നും എന്നാൽ ഇപ്പോൾ സ്വത്തുക്കളുടെ മേൽനോട്ടമുള്ള രാജകുടുംബം അതിനെ എതിർത്ത് കൊണ്ടുമാണ് നടക്കാതെ പോയത് എന്നുമാണ് സഭയിൽ മറുപടി കൊടുത്തത്.തൊഴിലാളി പാർട്ടി എന്ന ലേബലിൽ മുന്നോട്ടു പോകുന്ന സർക്കാരിന്റെ ഭാഗമായ മന്ത്രി കണ്ണ് തള്ളി പോകും വിധമാണ് രാജകുടുംബത്തെ പുകഴ്ത്തിയതും അവർ ജനങ്ങൾക്കായി ചെയ്ത നന്മകളെ കുറിച്ച് വാദിച്ചതും.ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായി. സാമ്പത്തിക ബാധ്യതയാൽ വട്ടം ചുറ്റുന്ന സർക്കാർ ഇനി മുന്നോട്ടു പോകാൻ കണ്ണ് വച്ചിരിക്കുന്നത് പദ്മനാഭന്റെ സ്വത്തിലാണോ എന്ന ചോദ്യമാണ് ഉയർന്നത്. ഇതുമാത്രമല്ല കഴിഞ്ഞ ജൂലൈ മാസം 28ാം തീയതി രാത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററാണെന്ന് സിവിയില്‍ ഏവിയേഷന്‍ വിദഗ്ദ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തലും ചർച്ചയായി.
https://www.facebook.com/Malayalivartha
























