കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിത..വഴിയാധാരമായപ്പോൾ ഓടിയെത്തി നടൻ സുരേഷ് ഗോപി...60,000 രൂപ കൈമാറി... നിത്യച്ചെലവിന് പോലും പണമില്ലാതെ വലഞ്ഞ 75-കാരിയ്‌ക്ക് വലിയ സഹായമാണ് അദ്ദേഹം നൽകിയത്....ടിക്കറ്റും പണവും കിട്ടിയ സന്തോഷത്തിലാണ് സാറ....

സമൂഹത്തിലെ വിഷയങ്ങളിൽ ഇടപെടുന്നതിൽ യാതൊരു വിധ രാഷ്ട്രിയവും നോക്കാത്ത വ്യക്തിയാണ് നടനും എം പി യുമായ സുരേഷ് ഗോപി. താര മഹിമയൊന്നും ഇല്ലാതെ ആളുകളോട് ഇടപഴകുന്നതിൽ എപ്പോഴും സൗമന്യൻ ആണ് അദ്ദേഹം. രാഷ്ട്രിയങ്ങൾക്കും കൊടിയുടെ നിറത്തിനുമെല്ലാം അതീതമായിട്ടാണ് അദ്ദേഹം പ്രവർത്തിക്കാറുള്ളത്. അത് പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ അദ്ദേഹം തെളിയിക്കാറുണ്ട്.അതുകൊണ്ട് തന്നെയാണ് സുരേഷ്ഗോപിയെന്ന വ്യക്തിയെ നമ്മൾ ഇത്രയേറെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ വീണ്ടും തന്റെ പ്രവർത്തികളിലൂടെ അദ്ദേഹം അത് തെളിയിച്ചിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിതയെ സഹായിച്ച് നടൻ സുരേഷ് ഗോപി. 75-കാരി സാറാ പെനെലോപ് കോക്കിനാണ് സുരേഷ് ഗോപി കൈത്താങ്ങായത്. വിമാന ടിക്കറ്റ്, വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുക, പുതിയ വിസ അപേക്ഷയ്‌ക്കുള്ള പണം എന്നിവയാണ് സ്‌നേഹസമ്മാനമായി അദ്ദേഹം നൽകിയത്.
നിത്യച്ചെലവിന് പോലും പണമില്ലാതെ വലഞ്ഞ 75-കാരിയ്‌ക്ക് 60,000 രൂപയുടെ സഹായമാണ് സുരേഷ് ഗോപി നൽകിയത്.ലണ്ടൻ സ്വദേശിനിയായ സാറയുടെ വിസയുടെ പരിധി അവസാനിച്ചതിനാൽ രാജ്യത്തിന് പുറത്തുപോയതിന് ശേഷം മാത്രമാണ് പുതിയ വിസയ്‌ക്ക് അപേക്ഷിക്കാൻ കഴിയൂ. അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴയടക്കുകയും വേണം. ക്വാലലംപൂരിലേക്ക് പോയി വരാനുള്ള ടിക്കറ്റും പണവും കിട്ടിയ സന്തോഷത്തിലാണ് സാറ.ബ്രിട്ടീഷ് വനിതയായ സാറാ പെനെലോപ് കോക്കിന്റെ ബുദ്ധിമുട്ട് വാര്‍ത്തകളിലൂടെ അറിഞ്ഞ വിദേശത്തുള്ള സുരേഷ് ഗോപി ഉടന്‍ തന്നെ ഇടപെട്ട് സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുകയായിരുന്നു. നിലവിൽ വിദേശത്താണ് താരം. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് ഫോർട്ടുകൊച്ചിയിലെത്തി ടിക്കറ്റ് കൈമാറിയത്.
വാര്‍ത്ത കണ്ട് സുരേഷേട്ടന്‍ വിൡച്ച് കാര്യം പറഞ്ഞെന്നും അവരുടെ ടിക്കറ്റും ഫൈനും രണ്ട് ദിവസത്തെ ചിലവിനുള്ള പൈസയുമാണ് സന്തോഷത്തോടെ കൊടുത്തത് എന്നും ഇരുവരും പറഞ്ഞു.കൊച്ചിയോടും മൃഗങ്ങളോടും വലിയ സ്‌നേഹമണ് സാറാ പെനെലോപ് കോക്ക് എന്ന് 75 കാരിക്ക്. സാറാ പെനെലോപ് കോക്കിന്റെ ലണ്ടനിലെ വീടു് വിറ്റ് കിട്ടിയ ഏഴരകോടി രൂപ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദ് തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇനി ഇ ഡിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സാറാ പെനെലോപ് കോക്ക്.അതിനിടെയാണ് വിസ കാലാവധി തീര്‍ന്നത്. വിസയുടെ പരിധി അവസാനിച്ചതിനാല്‍ ഇനി രാജ്യത്തിന് പുറത്ത് പോയതിന് ശേഷം മാത്രമെ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. മാത്രമല്ല അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴ അടക്കുകയും വേണം. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടെയാണ് വിഷയത്തില്‍ സുരേഷ് ഗോപി ഇടപെടുന്നതും 60000 രൂപ കൈമാറുന്നതും. ലണ്ടനിലെ വീട് വിറ്റുകിട്ടിയ 7,20,000 പൗണ്ട് തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെതിരെ പോലീസ് കേസെടെുത്തെങ്കിലും നടപടി ഇഴയുകയാണ്.
വിശ്വാസ വഞ്ചനയ്‌ക്കും പണം തട്ടിയെടുത്തതിനുമുള്ള വകുപ്പുകളാണ് പോലീസ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യഹിയയെ പോലീസ് ബന്ധപ്പെട്ടെങ്കിലും ഗോവയിലെന്നായിരുന്നു മറുപടി. നടപടി വൈകുന്നതിനാൽ ഇഡിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സാറ.
സിനിമയിൽ മാത്രമല്ല സൂപ്പർ സ്റ്റാർ ജീവിതത്തിലും ജനത്തിന് മുൻപിൽ സൂപ്പർ സ്റ്റാർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സുരേഷ് ഗോപി . ഇപ്പോൾ അടുത്ത ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന് വേണ്ടി അദ്ദേഹം വലിയൊരു തുക തന്നെ ധന സഹായം നൽകിയിരുന്നു. അത് വാർത്തകളിൽ എല്ലാം വരുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തി.
https://www.facebook.com/Malayalivartha






















