ചാണ്ടി ഉമ്മനിട്ടുള്ള പണി തന്നെ... രാഷ്ട്രീയ പോരാട്ടങ്ങൾ തകർക്കുന്നു...അതിനിടയിൽ ഞെട്ടിക്കുന്ന സംഭവം...യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി.....സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്...എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്....

ഇത് ചാണ്ടി ഉമ്മാനെ ഉദ്ദേശിച്ചു തന്നെ...ഇനി പുതുപ്പള്ളിക്കാർക്ക് നേരം വെളുത്തതും കണി കണ്ടുണരുന്നത് രാഷ്ട്രീയ പോരാട്ടങ്ങളായിരിക്കും. കഷ്ടിച്ച് ഒരു മാസം മാത്രം ശേഷികുമ്പോൾ അവിടെ കളികൾ തുടങ്ങിയിരിക്കുകയാണ് മുന്നണികൾ. അതിനിടയിൽ ചെറിയ പൊട്ടലും ചീറ്റലും ഉടലെടുക്കുന്നുണ്ട്. ഇപ്പോഴിതാ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി. സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി കണ്ടെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് സംഭവം. പരിപാടിക്ക് പിന്നാലെ വാഹനത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ‘‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്’’– തിരുവഞ്ചൂർ പ്രതികരിച്ചു.ഈ വാഹനത്തിനു സമീപം, പരിപാടിയിൽ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വാഹനം നിർത്തിയിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നതു കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോൾ ശബ്ദം കേട്ടു. ഉടൻ തന്നെ ഹരി ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിർത്തിച്ചു.വാഹനത്തിന്റെ പിന്നിൽ ഇടതുവശത്തെ ടയറിന്റെ അഞ്ചിൽ 4 നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവർ പുറത്തിറങ്ങി നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകവെയാണു സംഭവം.
സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.പുതുപ്പള്ളിയിൽ വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉന്നയിച്ച് സംവാദത്തിന് എൽ.ഡി.എഫ്. തയ്യാറാണെന്നും യു.ഡി.എഫ്. ഈ സംവാദം ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും ജെയ്‌ക് സി.തോമസ്.വികസനമാണ് അജൻഡ. ഇത് ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും ജെയ്‌ക് ചോദിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്‌ക്. ഈ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. മാടപ്പള്ളി, പള്ളം, പാമ്പാടി എന്നീ മൂന്നുബ്ലോക്കുകളുടെയും നിയന്ത്രണം ഇടതുമുന്നണിക്കാണ്.
മണ്ഡലത്തിലെ 60 ബൂത്തുകളിൽ ലീഡ് ചെയ്യുന്നു. ഈ കണക്കുകൾ കഥ പറയട്ടെ. ഇതിന്റെ തുടർച്ച ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും,-ജെയ്‌ക് പറഞ്ഞു.ഏതു തിരഞ്ഞെടുപ്പിലും ജനജീവിതം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ചർച്ചയാകേണ്ടത്. രാഷ്‌ട്രീയ ലാഭത്തിന് വൈകാരികത ഉപയോഗിച്ചാൽ ജനം മറുപടി നൽകും. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ പ്രവർത്തകരാണ് പ്രചാരണം നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.16-ന് രാവിലെ 11 മണിക്ക് കോട്ടയം ആർ.ഡി.ഒ. മുമ്പാകെ ജെയ്ക് സി.തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. അന്ന് നാലിന് മണർകാട് നടക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ്. ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
https://www.facebook.com/Malayalivartha






















