ഐഎസ് ഗ്രൂപ്പ് തൃശ്ശൂരിലടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും പദ്ധതിയിട്ടു ; കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതി; തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് എൻ ഐ എ

എൻഐഎ നിർണായകമായ ഒരു വിവരം പങ്കു വച്ചിരിക്കുകയാണ്. ഐഎസ് ഗ്രൂപ്പ് തൃശ്ശൂരിലടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും പദ്ധതിയിട്ടു എന്നാണ് എൻഐഎ ഇപ്പോൾ കണ്ടെത്തിത്തിയിരിക്കുന്നത്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തിരുന്നു. അയാളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കാര്യങ്ങൾ എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്.ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നും എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച അതിപ്രധാനമായ വിവരങ്ങൾ കിട്ടിയിരുന്നു. തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. ഈ സംഘത്തിന്റെ സഹായത്തോടെ കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന നടത്തി.
കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതി ഇടുകയും ചെയ്തു. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ തടയിട്ടിരുന്നു. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു . എന്നിട്ടായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയത്.
ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ ഇവർ പ്ലാൻ ചെയ്തു.തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി തൃശൂർ - പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവർ പ്ലാനിട്ടു. ഇത്തരത്തിൽ ഉള്ള നിർണായക വിവരങ്ങൾ ആണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്. കൊള്ളയ്ക്കായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തി. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
https://www.facebook.com/Malayalivartha

























