ഐഎസ് ഭീകരൻ നബീലിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ....തൃശൂരും പാലക്കാടും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രിസ്ത്യൻ, പുരോഹിതനെ അപായപ്പെടുത്താനും പദ്ധതിയിട്ടതായി വിവരങ്ങൾ...വലിഞ്ഞു മുറുക്കി എൻഐഎ...

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീലിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടത്തുകയായിരുന്നു ലക്ഷ്യം. തൃശൂരും പാലക്കാടും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രിസ്ത്യൻ പുരോഹിതനെ അപായപ്പെടുത്താനും പദ്ധതിയിട്ടതായി നബീൽ വെളിപ്പെടുത്തി.ഖത്തറിൽ നിന്നാണ് നബീൽ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ‘പെറ്റ് ലൗവേർസ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഭീകപ്രവർത്തനം. യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താൻ പദ്ധതിയിട്ടു. അപായപ്പെടുത്താൻ ശ്രമിച്ച ക്രിസ്ത്യൻ പുരോഹിതന്റെ പേരുവിവരങ്ങളടക്കം ടെലിഗ്രാമിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തി.കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് കഴിഞ്ഞ ദിവസമാണ് നബീലിനെ എൻഐഎ പിടികൂടിയത്.
കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിൽ കഴിയുന്നതിനിടെയാണ് നബീൽ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീൽ മുഖ്യപങ്കാളിയാണെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ഭീകരനെ 16 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായി കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു.തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയായിരുന്നു. ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്.
വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കേരളത്തിലുടനീളം വ്യപകയുമായി തന്നെ പരിശോധന എൻ ഐ എ നടത്തി കൊണ്ട് ഇരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ അംഗമായിരുന്നവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് എൻഐഎ സംഘം പരിശോധന ആരംഭിച്ചത്. പരിശോധന രാവിലെ ഒൻപതുമണി വരെ നീണ്ടുനിന്നിരുന്നു.മലപ്പുറത്ത് നാലിടത്തായിരുന്നു പരിശോധന നടന്നത്. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചായിരുന്നു പരിശോധന. മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ എൻഐഎ ഉദ്യോഗസ്ഥർ പരിശോധിച്ചു.
ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇവരുടെ നേതാക്കളിലും സ്ഥാപനങ്ങളിലും എൻഐഎ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണിപ്പോൾ പ്രവർത്തകരുടെ വീടുകളിലുള്ള എൻഐഎ സംഘം പരിശോധനക്കായി എത്തിയത്.എൻഐഎ സംഘം, കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി പൂട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും എൻഐഎ സംഘം മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നാല് വ്യക്തികളുടെ വീടുകളിൽ പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























