ചെറു പുഞ്ചിരി മുഖത്ത് ഒളിപ്പിച്ച് എഴുത്തുകാരൻ...‘സിനിമാമാസിക,’ ‘പ്രഭാതം,’ ‘ഗ്രന്ഥാലോകം’ എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തോളം കേരള സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു.... കേരളത്തിലെ വിവിധ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു.....

എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു. പിന്നീട് സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. മുപ്പത്തഞ്ചു വർഷത്തോളമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നു. കോട്ടയം തിരുനക്കര സ്വദേശിയാണ്. സംവിധായകൻ അമൽ നീരദ് മകനാണ്.എഴുപത്തഞ്ചോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. രാജന്‍ കേസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ശവം തീനികള്‍ ഒരാഴ്ച മുമ്പ് മമ്മൂട്ടിയും സലിം കുമാറും അടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ് പ്രകാശനം ചെയ്്തിരുന്നു.
ഹാസ്യ സാഹിത്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കോട്ടയം സ്വദേശിയായിരുന്ന അദ്ദേഹം വളരെക്കാലമായി കൊച്ചിയിലായിരുന്നു താമസം സംസ്‌കാരം പിന്നീട് നടക്കും.ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.[1]കോട്ടയത്ത് ജനിച്ചു. പെണ്ണമ്മയും രാഘവനുമാണ് മാതാപിതാക്കൾ.കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്. കോളജ്, കൊല്ലം എസ്.എൻ. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ. പിന്നീട് ഗവൺമെന്റ് കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജിൽ. ‘98 മാർച്ചിൽ റിട്ടയർ ചെയ്‌തു. മുപ്പത്തഞ്ചു വർഷമായി കൊച്ചുകഥകളെഴുതുന്നു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളം എന്ന പംക്തി എഴുതി.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിക്കുന്നു. മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സലിം കുമാർ, സുനിൽ പി ഇളയിടം, രവി ഡി സി, ജോസി ജോസഫ്, എസ് ഹരീഷ്, ആർ ഉണ്ണി, ജ്യോതിർമയി, നളിനി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.അനുഭവങ്ങളിലൂടെയും അനുഭൂതികളിലൂടെയും രാഷ്ട്രീയത്തിലൂടെയും വ്യക്തികളിലൂടെയും സ്ഥലങ്ങളിലൂടെയും കേരളത്തിന്റെ സാമൂഹ്യചരിത്രം കൂടിയാണ് സി ആർ ഓമനക്കുട്ടൻ തന്റെ ചെറിയ കഥകളിലൂടെ പറഞ്ഞിട്ടുള്ളത്. സുഹൃത് സംഗമവേദിയിൽ സി ആർ ഓമനക്കുട്ടന്റെ വിദ്യാർത്ഥി കൂടിയായ ചലച്ചിത്രതാരം സലിം കുമാർ എഴുത്തുകാരായ എസ് ഹരീഷിനും ആർ ഉണ്ണിയ്ക്കും തിരഞ്ഞെടുത്ത കഥകൾ നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യും.അന്വേഷണാത്മക മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫിന് 'ശവംതീനി'കളുടെ പുതിയ പതിപ്പ് നൽകി മമ്മൂട്ടി പ്രകാശനം ചെയ്യും. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. രവി ഡി സി, ആർ ഉണ്ണി, നളിനി ടീച്ചർ, ജ്യോതിർമയി എന്നിവർ സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















