കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്....കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണനെ വേദിയിലിരുത്തി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനം.... ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണം....

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനം. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു.ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടി എടുക്കേണ്ടത്. ചട്ടവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അവര്‍ ശിക്ഷിക്കപ്പെടണം. കുറ്റവാളികളെ ആരും സംരക്ഷിക്കില്ല. ഇഡി വരുന്നതിനു ഒരു വര്‍ഷം മുന്‍പേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു.സിപിഐഎം വിരോധത്താല്‍ കരുവന്നൂരും പറഞ്ഞ് ഇഡിയെ വല്ലാതെ സോപ്പിടണ്ടെന്ന് കോണ്‍ഗ്രസിനോട് കരീം പറഞ്ഞു.
ഇഡിയെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് സ്വന്തംശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ നടത്തറയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പൊതുയോഗത്തിലായിരുന്നു പ്രതികരണം.സഹകരണപ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നത് എന്നും കേരളത്തിൽ സി പി ഐഎമ്മിനെ തകർക്കാൻ കെട്ടുകഥ ഉണ്ടാക്കുന്നുവെന്നും അടിയന്തരാവസ്ഥയെ അതിജീവിച്ച പാർട്ടിയാണിതെന്നും എം കെ കണ്ണൻ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.സാമ്പത്തിക അച്ചടക്കം പാലിക്കാതെയും ക്രമക്കേടു കാണിച്ചും പ്രതിസന്ധിയിലാകുന്ന ബാങ്കുകൾക്കുപണം നൽകി സഹായിക്കില്ലെന്ന കേരളാ ബാങ്കിന്റെ നിലപാട് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കും. ഇതോടെ വിവാദത്തിലാകുന്ന സഹകരണ സംഘങ്ങളെ രക്ഷിക്കാൻ സർക്കാർ പദ്ധതി അനിവാര്യമാകും. സാമ്പത്തിക പ്രതിസന്ധി കാലത്ത് കരുവന്നൂർ അടക്കമുള്ള ബാങ്കുകൾ സർക്കാരിന് തലവേദനയാണ്.
കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും. ഇത് സർക്കാരിന് കൂടുതൽ പ്രശ്‌നമായി മാറും.അത് കാർഷിക ഉൽപന്നങ്ങൾക്കു പ്രതിസന്ധിയുണ്ടായപ്പോൾ ബുദ്ധിമുട്ടിലായ ബാങ്കുകളാണ്. അവരെ സഹായിക്കുന്നത് ആർബിഐയുടെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ്. മനഃപൂർവം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാൻ കഴിയില്ലെന്നതാണ് കേരളാ ബാങ്കിന്റെ നിലപാട്. നബാർഡും കരുവന്നൂരിനെ സഹായിക്കുന്നതിനെതിരെ കേരളാ ബാങ്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കരുവന്നൂർ ബാങ്കിനെ സഹായിക്കണമെന്ന സർക്കാർ നിർദ്ദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂർ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നൽകിയിട്ടുണ്ട്.
അതിപ്പോൾ 46 കോടി ആയിട്ടുണ്ടാകാം പ്രസിഡന്റ് പറഞ്ഞു.കേരള ബാങ്ക് 50 കോടി നൽകുമെന്നും അതിനെ നബാർഡ് എതിർത്തുവെന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളിൽ ഭയന്നു നിക്ഷേപകർ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കുമെന്ന് ഗോപീ കോട്ടമുറിക്കൽ പറയയുന്നു. സിപിഎമ്മോ സർക്കാരോ ആവശ്യപ്പെട്ടാൽ കരുവന്നൂർ ബാങ്കിന് 24 മണിക്കൂറിനുള്ളിൽ സഹായം ലഭ്യമാക്കുമെന്നും ഗോപീ കോട്ടമുറിക്കൽ പറുന്നു.ഈ വിഷയത്തിൽ പതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. സർക്കാർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുകയും റിസർവ് ബാങ്ക് എതിർക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൂട്ടായൊരു നിലപാട് എടുക്കുമെന്നാണ് ഗോപി കോട്ടമുറിക്കൽ പറഞ്ഞത്.ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഗോപി കോട്ടമുറിക്കൽ തീഹാർ ജയിലിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha

























