ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിക്കുന്നു; 34% മഴ കുറവാണ് ഇത്തവണ കേരളത്തിൽ ഉണ്ടായിരിക്കുന്നത്

കാലം തെറ്റിയ മഴ, പ്രതീക്ഷിച്ച അത്ര മഴ കിട്ടിയില്ല, മഴയിൽ കുറവ് , കാലവർഷം ഇപ്പോൾ പെയ്യും പെയ്യും എന്ന് കാത്തിരുന്നിട്ടും സമയം തെറ്റി പെയ്തിറങ്ങി. ഇപ്പോൾ ഇതാ ഇന്നത്തോടെ കാലവർഷ കലണ്ടർ അവസാനിച്ചു. ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടറാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. 34% മഴ കുറവാണ് ഇത്തവണ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. 2018.6 mm മഴ കിട്ടേണ്ടുന്ന സ്ഥാനത്ത് കിട്ടിയത് 1326.1 mm മഴ മാത്രമാണ്.
123 വർഷത്തെ ചരിത്രത്തിൽ 1918 നും 76 നും ശേഷം ഏറ്റവും കുറവ് മഴ കിട്ടിയ മൂന്നാമത്തെ കാലവർഷമാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം .എല്ലാ ജില്ലകളിലും സാധാരണ കിട്ടേണ്ടുന്ന മഴയെക്കാൾ കുറവ് മഴയാണ് കിട്ടിയത് . വയനാട്, ( 55% കുറവ് ) ഇടുക്കി ( 54% കുറവ് ) ജില്ലകളിൽ സാധാരണ കിട്ടേണ്ടുന്ന മഴയെക്കാൾ ഏറ്റവും കുറവ് മഴയാണ് പെയ്തത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏറ്റവും കൂടുതൽ മഴ കിട്ടിയത് കാസർകോടാണ് (2272 mm). ഇത് സാധാരണ കിട്ടേണ്ടുന്ന മഴയിൽ നിന്ന് 20% കുറവ് ആണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം .
ഇത്തവണ തുലാവർഷം 2023 (ഒക്ടോബർ - ഡിസംബർ) സാധാരണയിൽ കൂടുതൽ മഴ കിട്ടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. . ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ കിട്ടുന്ന മഴയെക്കാൾ കൂടുതൽ കിട്ടാനാണ് സാധ്യത . എന്തായാലും നമുക്ക് കിട്ടുന്ന മഴയുടെ അളവ് കാത്തിരുന്ന് തന്നെ കാണാം
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. തലസ്ഥാനമടക്കുമുള്ള തെക്കന്‍ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്.
https://www.facebook.com/Malayalivartha

























