കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍;ട്രഷറി ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും,മുഖ്യന്റെ ധൂര്‍ത്തിന് വിയര്‍ക്കുന്നത് ധനമന്ത്രി,അടിക്കാനുള്ള വടി വെട്ടി കേന്ദ്രത്തിന്റെ കൈയ്യില്‍ കൊടുത്ത് പിണറായി,മലയാളി തെണ്ടികുത്തുപാളയെടുക്കും

പിണറായി വിഭാവനം ചെയ്ത നവകേരളം പിറന്നു. അത് കടവും കടത്തിന്മേല്‍ കടത്തിലുമാണെന്ന് മാത്രം. പൂട്ടാതെ പൂട്ടി ആ അവസ്ഥയിലാണ് ട്രഷറി. ഏഴര വര്‍ഷത്തെ പിണറായി ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായത് കഴുത്തറ്റം കടം. ഇനി മൂന്നാം അവസരം കൂടി കൊടുത്താല്‍ കേരളം എഴുതി വില്‍ക്കും. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, മുന്‍പെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോള്‍ കേരളം എത്തിയിരിക്കുന്നത്. ധനമന്ത്രി നിന്ന് വിയര്‍ക്കുന്നു അപ്പോഴും അടുത്ത ധൂര്‍ത്തിന് കളമൊരുക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തില്‍ അല്ലെന്ന് കാണിക്കാന്‍ വീണ്ടും കടമെടുത്ത് ലാവിഷാകുന്നു. ഈ സര്‍ക്കാര്‍ മലയാളിയെ കടത്തില്‍ മുക്കികൊല്ലും.
പിണറായി സര്‍ക്കാരിന്റെ കടമെടുപ്പ് പരിപാടിക്ക് പൂട്ട് ഇട്ടിട്ടുണ്ട് കേന്ദ്രം. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമാണെന്ന് പറഞ്ഞ് തലയൂരാന്‍ നോക്കുകയാണ് പിണറായി. സംസ്ഥാനത്തിന് സഹായകമായ നിലപാടല്ല പൊതുവേ കേന്ദ്രം സ്വീകരിക്കുന്നത് എന്നതും എടുത്ത് പറയണം. പക്ഷെ കേന്ദ്രത്തിന് അടിക്കാനുള്ള വടി വെട്ടി അവരുടെ കൈയ്യില്‍ കൊണ്ട് കൊടുത്തത് പിണറായി സര്‍ക്കാര്‍ തന്നെയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കരുതല്‍ വേണമെന്ന് ആര്‍ബിഐ ഉള്‍പ്പെടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ അതൊന്നും കേല്‍ക്കാതെ ധൂര്‍ത്തിന് പിണറായി ചെണ്ടകൊട്ടി അതാണിപ്പോള്‍ അനുഭവിക്കുന്നത്. ബജറ്റിനു പുറത്ത്, കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ കടമെടുപ്പായിത്തന്നെ പരിഗണിക്കേണ്ടി വരുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎജി മുന്നറിയിപ്പു നല്‍കിയപ്പോള്‍ കേട്ടില്ല. പകരം സിഎജിയുമായി പോരിനിറങ്ങി. ഇപ്പോള്‍ സിഎജി പറഞ്ഞിടത്തേക്കു കാര്യങ്ങളെത്തി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും എടുത്ത വായ്പ മാത്രമല്ല, പൊതുജനങ്ങളുടെ ട്രഷറി നിക്ഷേപം പോലും സര്‍ക്കാരിന്റെ കടമായാണ് ഇപ്പോള്‍ കേന്ദ്രം കണക്കാക്കുന്നത്. അതിനാല്‍, ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ നിന്നു കേന്ദ്രം 8,000 കോടി രൂപ ഒറ്റയടിക്കു വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു നടപടി.
5 ലക്ഷത്തിനുമേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ട്രഷറിക്കുമേല്‍ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടു മൂന്നു മാസമായി. എന്നു കരുതി 5 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളുമായി പോയി നോക്കൂ. പാസാകില്ല. തുക എത്ര ചെറുതാണെങ്കിലും ധനവകുപ്പ് അറിയാതെ പാസാക്കരുതെന്നാണ് ട്രഷറി ശാഖകള്‍ക്കു വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ കുടിശികകളും മരവിപ്പിച്ചതുവഴി 35,000 കോടിയുടെ ബാധ്യതയാണ് സര്‍ക്കാര്‍ സൗകര്യപൂര്‍വം മാറ്റിവച്ചത്. ശമ്പള പരിഷ്‌കരണം സൃഷ്ടിച്ച അധികബാധ്യതയും പ്രതിസന്ധിക്കു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ബാധ്യത സര്‍ക്കാരിനു താങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും പരിഷ്‌കരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ കുടിശികയും മരവിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ പാളിപ്പോയ ഒട്ടേറെ തീരുമാനങ്ങളുടെകൂടി ഫലമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കരാറുകാര്‍ക്കു നല്‍കാനുള്ള 10,000 കോടിയോളം രൂപയുടെ കുടിശിക വേറെയും. സമസ്ത മേഖലയിലും കടമാണ്. എന്നിട്ടും ധൂര്‍ത്തിന് കുറവില്ല. കടമെടുത്ത് ധൂര്‍ത്ത് കാണിക്കുകയാണ്.
ഇതിനിടെ കേന്ദ്രം സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ കഴുത്തു മുറുക്കുമ്പോള്‍ അത് കോടതിയില്‍ ചോദ്യംചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് കേരളം. വായ്പാപരിധി വെട്ടിക്കുറച്ചതും കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതങ്ങള്‍ വൈകിപ്പിക്കുന്നതും നികുതിവിഭജനത്തിലെ അസമത്വവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ഇടിച്ചുനിന്നതോടെ രാഷ്ട്രീയ ഒത്തുകളി സംശയം ബലപ്പെട്ടു. ഭരണകൂടത്തിനെതിരേ മുന്നണിയിലും സി.പി.എമ്മിലും അതൃപ്തി തലപൊക്കി. കേന്ദ്രത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കേസ് ഏല്‍പ്പിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കിയിട്ടു മാസം മൂന്ന് കഴിഞ്ഞു. പക്ഷേ, ഒന്നും നടന്നില്ല.
https://www.facebook.com/Malayalivartha
























