അതിദാരിദ്ര്യലഘൂകരണം സർക്കാർ ലക്ഷ്യം : മന്ത്രി റോഷി ആഗസ്റ്റിൻ

2024 അവസാനത്തോടെ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവകേരള സദസ്സിന്റെ ഭാഗമായി പീരുമേട് മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അതിദരിദ്രവിഭാഗം ജനങ്ങളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കും. ജില്ലയിലെ സർവമേഖയിലെയും അടിസ്ഥാനപരമായ പ്രശ്നങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായാണ് നവകേരള സദസ്സ് പോലുള്ള ജനസമ്പർക്ക പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നത്. എല്ലാ മണ്ഡലങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വണ്ടിപെരിയാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പീരുമേട് മണ്ഡലതല നവകേരള സദസ്സ് ഡിസംബർ 12 ന് രാവിലെ 11 മണിക്ക് വണ്ടിപെരിയാർ കമ്മ്യൂണിറ്റി ഹാൾ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി വാഴൂർ സോമൻ എം എൽ എ , വൈസ് ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കൺവീനറായി അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസർ എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ കമ്മിറ്റിക്ക് കീഴിൽ പബ്ലിസിറ്റി, സൗണ്ട് ആൻഡ് ലൈറ്റ്, ഭക്ഷണം, പന്തൽ ആൻഡ് സ്റ്റേജ് അലങ്കാരം, ട്രാഫിക്, വാളന്റിയർ, ഫിനാൻസ്, റിസപ്ഷൻ എന്നിങ്ങനെ എട്ട് സബ്കമ്മറ്റികളാണ് പ്രവർത്തിക്കുക.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം ഉഷ, നിത്യ എസ്, പ്രിയ മോഹൻ, രജനി ബിജു, ആർ ദിനേശൻ, നിജിനി ഷംസുദീൻ, ജെയിംസ് ജേക്കബ്, ജയ്മോൾ ജോൺസൺ, വി ജെ രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ രാരിച്ചൻ നീറണാംകുന്നേൽ, എസ്പി രാജേന്ദ്രൻ , അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസർ പ്രിയൻ അലക്സ് റെബേല്ലോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ തിലകൻ, ജോസ് ഫിലിപ്പ്, അലക്സ് കോഴിമല, എസ് സാബു, ബാബുകുട്ടി, ട്രാവൻകൂർ സിമന്റസ് ഡയറക്ടർ ജോണി ചെരുവ്പറമ്പിൽ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നവകേരള സദസ് തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (21) നഗരസഭ ടൗൺ ഹാളിൽ രാവിലെ 10.30 ന് നടക്കും.
https://www.facebook.com/Malayalivartha























