സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ...നാലു ജില്ലകളിൽ യെല്ലോ അലർട്ട്... പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകൾക്കാണ് അലർട്ട്...മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്...ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.വരും മണിക്കൂറുകളിൽ പത്തനംതിട്ടയിലും ഇടുക്കിയിലും ഒറ്റപ്പെട്ട മഴയ്‌ക്കും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. കൂടാതെ 40 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം കരമന നദിയിലെ വള്ളക്കടവ് സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നദി തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അടുത്ത ആറ് മണിക്കൂറിൽ കാറ്റിന്റെ വേഗത ക്രമേണ വർദ്ദിച്ച്് മണിക്കൂറിൽ 120-130 കി.മീ വരെയും ചില അവസരങ്ങളിൽ 140 കി.മീ. വരെ വേഗതയിലും വീശിയടിക്കാൻ സാധ്യതയുണ്ട്. അർദ്ധ രാത്രിയിലും ശക്തമായ കാറ്റോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ വരെ) ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃകര്‍ നിര്‍ദേശിച്ചു. കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കലിൽ മണിക്കൂറിൽ 115-125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 135 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നുണ്ട്. അടുത്ത ആറ് മണിക്കൂറിൽ കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് മണിക്കൂറിൽ 120-130 കി.മീ വരെയും ചില അവസരങ്ങളിൽ 140 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 24 രാത്രി 11.30 IST യോട് കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 100-110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും;
ഒക്‌ടോബർ 25 വൈകുന്നേരം 5.30 IST യോട് കൂടി മണിക്കൂറിൽ 65-75 കി.മീ വരെയും ചില അവസരങ്ങളിൽ 85 കി.മീ. വരെയും ആകാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ തീരം തൊട്ടു. ഇന്ന് രാവിലെ നാലിനാണ് തേജിന്റെ കേന്ദ്ര ഭാഗം കരക്കെത്തിയത്.കാറ്റിന്റെ ഭാഗമായുള്ള കനത്ത മഴ ഇവിടെ തുടരുകയാണ്. അൽ മഹ്റയിൽ റോഡുകൾ ഒലിച്ച പോവുകയും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൽ തകരാറിലാവുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.ഒമാനിൽ കാറ്റ് കാര്യമായ നാശം ഉണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. നിലവിൽ തേജ് ശൿതി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.
https://www.facebook.com/Malayalivartha






















