ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി, കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികൾ....
![](https://www.malayalivartha.com/assets/coverphotos/w657/299565_1700451640.jpg)
ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഗവര്‍ണ്ണര്‍ സര്‍വകലാശാല നിയമ ഭേദഗതി, പൊതുജനാരോഗ്യ സംരക്ഷണ ബില്‍ തുടങ്ങിയ എട്ട് ബില്ലുകളില്‍ ഒപ്പിടാന്‍ രണ്ട് വര്‍ഷത്തോളം വൈകി.
ഇത് ജനപ്രതിനിധികളുടെ സഭയായ നിയമസഭയെ വെല്ലുവിളിക്കുന്നതാണ്. ഗവര്‍ണ്ണര്‍ എത്രയും വേഗം തീരുമാനമെടുക്കണം എന്നതില്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഹര്‍ജി.
അതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു. രണ്ട് പി എസ് സി അംഗങ്ങളുടെ നിയമനവും ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്. പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്‌ക്കര്‍ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നല്‍കിയത്.രണ്ട് അംഗങ്ങളുടെ നിയമന ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha