Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു...നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്.... എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്....ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നു..!

04 MARCH 2024 12:23 PM IST
മലയാളി വാര്‍ത്ത

 

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നത്. സിദ്ധാർത്ഥൻ മരിച്ച് നാലാം ദിവസം ഡീൻ നടത്തിയ പ്രസംഗം ഗൂഢാലോചനയ്ക്ക് തെളിവാണ്. ഫെബ്രുവരി 22ന് കോളേജിൽ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീൻ പറയുന്നുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. ഇതിനിടെയാണ് ഡീനിന്റെ പ്രസംഗം.

 

 

 

പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്; 'വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാർഗം ഇല്ല. പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നാലെ 22 ബാച്ചിൽ ഉള്ളവർക്ക് വലിയ പ്രശ്നം ഉണ്ടായി. അതുകൊണ്ടാണ് അനുശോചന സമ്മേളനം വൈകിയത്. സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്', ഡീൻ എം കെ നാരായണൻ അനുശോചന സമ്മേളനത്തിൽ പറഞ്ഞു.

 

 

 

ഇതോടെ കൊലപാതക ഗൂഢാലോചനയിൽ ഡീനിനുള്ള പങ്കും വ്യക്തമാകുകയാണ്. മൃതദേഹം പൊലീസെത്തുന്നതിന് മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയത് പ്രതികളുടെ സാന്നിധ്യത്തിലാണ്. ഇതിന് ഡീനും കൂട്ടു നിന്നുവെന്നാണ് ആരോപണം. ഒരു പെൺകുട്ടിയുടെ പരാതിയിലായിരുന്നു സിദ്ധാർത്ഥിനെതിരായ ആൾക്കൂട്ട വിചാരണ. ഈ പെൺകുട്ടി ഇതുവരെ പ്രതിയായിട്ടില്ല. സിദ്ധാർത്ഥൻ കൊലക്കേസിൽ ഡീനും പെൺകുട്ടിയും ഒരു പോലെ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന പ്രസംഗം. എന്നാൽ ഡീനിന്റെ രാഷ്ട്രിയ സ്വാധീനം നടപടി എടുക്കാൻ പൊലീസിന് തടസ്സമാകുന്നുവെന്ന വാദവുമുണ്ട്.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകൻ സിൻജോ ജോൺസൺ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ നിന്നതും ചർച്ചകളിലുണ്ട്. പൊലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടിനൽകി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കല്പറ്റ ഡിവൈ.എസ്‌പി. ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സിൻജോയുമായി തെളിവെടുപ്പിനെത്തിയത്. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലായിരുന്നു ആദ്യ തെളിവെടുപ്പ്. കുറ്റസമ്മതവും നടത്തി.

 

 

 

സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഗ്ലൂഗണിന്റെ വയർ മുറിയിലെ കട്ടിലിനടിയിൽനിന്ന് സിൻജോ എടുത്തുനൽകി. ആൾക്കൂട്ടവിചാരണ നടത്തിയ ഹോസ്റ്റൽ നടുമുറ്റവും സിൻജോ പൊലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ശേഷം സിൻജോ താമസിച്ചിരുന്ന 36-ാം നമ്പർ മുറിയിലേക്കാണ് സംഘം പോയത്. മുറിയിൽനിന്ന് കണ്ടെത്തിയ കറുപ്പുനിറമുള്ള റബ്ബർചെരുപ്പുകൾ തന്റേതാണെന്ന് സിൻജോ സമ്മതിച്ചു.

ചെരുപ്പിന്റെ അളവുൾപ്പെടെ രേഖപ്പെടുത്തേണ്ടതിനാലും റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതിനാലും സിൻജോയുടെ മുറിയിൽ കൂടുതൽസമയം ചെലവഴിച്ചു. ഫോട്ടോകൾ എടുത്തപ്പോഴും സിൻജോയ്ക്ക് ഭാവവ്യത്യാസമുണ്ടായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (3 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (3 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (3 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (4 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (4 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (4 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (4 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (5 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (5 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (5 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (6 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (6 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (6 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (6 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (6 hours ago)

Malayali Vartha Recommends