Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു...നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്.... എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്....ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നു..!

04 MARCH 2024 12:23 PM IST
മലയാളി വാര്‍ത്ത

 

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നത്. സിദ്ധാർത്ഥൻ മരിച്ച് നാലാം ദിവസം ഡീൻ നടത്തിയ പ്രസംഗം ഗൂഢാലോചനയ്ക്ക് തെളിവാണ്. ഫെബ്രുവരി 22ന് കോളേജിൽ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീൻ പറയുന്നുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. ഇതിനിടെയാണ് ഡീനിന്റെ പ്രസംഗം.

 

 

 

പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്; 'വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാർഗം ഇല്ല. പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നാലെ 22 ബാച്ചിൽ ഉള്ളവർക്ക് വലിയ പ്രശ്നം ഉണ്ടായി. അതുകൊണ്ടാണ് അനുശോചന സമ്മേളനം വൈകിയത്. സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്', ഡീൻ എം കെ നാരായണൻ അനുശോചന സമ്മേളനത്തിൽ പറഞ്ഞു.

 

 

 

ഇതോടെ കൊലപാതക ഗൂഢാലോചനയിൽ ഡീനിനുള്ള പങ്കും വ്യക്തമാകുകയാണ്. മൃതദേഹം പൊലീസെത്തുന്നതിന് മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയത് പ്രതികളുടെ സാന്നിധ്യത്തിലാണ്. ഇതിന് ഡീനും കൂട്ടു നിന്നുവെന്നാണ് ആരോപണം. ഒരു പെൺകുട്ടിയുടെ പരാതിയിലായിരുന്നു സിദ്ധാർത്ഥിനെതിരായ ആൾക്കൂട്ട വിചാരണ. ഈ പെൺകുട്ടി ഇതുവരെ പ്രതിയായിട്ടില്ല. സിദ്ധാർത്ഥൻ കൊലക്കേസിൽ ഡീനും പെൺകുട്ടിയും ഒരു പോലെ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന പ്രസംഗം. എന്നാൽ ഡീനിന്റെ രാഷ്ട്രിയ സ്വാധീനം നടപടി എടുക്കാൻ പൊലീസിന് തടസ്സമാകുന്നുവെന്ന വാദവുമുണ്ട്.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകൻ സിൻജോ ജോൺസൺ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ നിന്നതും ചർച്ചകളിലുണ്ട്. പൊലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടിനൽകി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കല്പറ്റ ഡിവൈ.എസ്‌പി. ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സിൻജോയുമായി തെളിവെടുപ്പിനെത്തിയത്. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലായിരുന്നു ആദ്യ തെളിവെടുപ്പ്. കുറ്റസമ്മതവും നടത്തി.

 

 

 

സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഗ്ലൂഗണിന്റെ വയർ മുറിയിലെ കട്ടിലിനടിയിൽനിന്ന് സിൻജോ എടുത്തുനൽകി. ആൾക്കൂട്ടവിചാരണ നടത്തിയ ഹോസ്റ്റൽ നടുമുറ്റവും സിൻജോ പൊലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ശേഷം സിൻജോ താമസിച്ചിരുന്ന 36-ാം നമ്പർ മുറിയിലേക്കാണ് സംഘം പോയത്. മുറിയിൽനിന്ന് കണ്ടെത്തിയ കറുപ്പുനിറമുള്ള റബ്ബർചെരുപ്പുകൾ തന്റേതാണെന്ന് സിൻജോ സമ്മതിച്ചു.

ചെരുപ്പിന്റെ അളവുൾപ്പെടെ രേഖപ്പെടുത്തേണ്ടതിനാലും റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതിനാലും സിൻജോയുടെ മുറിയിൽ കൂടുതൽസമയം ചെലവഴിച്ചു. ഫോട്ടോകൾ എടുത്തപ്പോഴും സിൻജോയ്ക്ക് ഭാവവ്യത്യാസമുണ്ടായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends