Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..


വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..


ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...

പൂരം കലക്ക് പിണറായിയുടെകൈയബദ്ധം ! സി.പി.എം നിലം തൊടില്ലെന്ന് ഇന്റലിജൻസ്...തൃശൂർ പൂരം സർക്കാർ കലക്കിയത് 26 ന് നടക്കുന്ന

22 APRIL 2024 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം

ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം

വോട്ടെടുപ്പിൽ ബി.ജെ പി യുടെ സാധ്യതകൾ വർധിപ്പിച്ചതായി ഇന്റലിജൻസ്. വരും മണിക്കൂറുകളിൽ ഈ സാധ്യത മുന്നിൽ കണ്ട് പ്രവർത്തനം ശക്തിപ്പെടുത്താൻ ബി.ജെ പി 

കേന്ദ്ര  നേത്യത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചയുടനെയാണ് തൃശൂർ കമ്മിഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇലക്ഷൻ കമ്മീഷന്റെ അനുമതി 

തേടിയത്. സംസ്ഥാന വ്യാപകമായി ഇടതുമുന്നണി സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെനെയും പ്രതിഷേധം അറിയിച്ചു. തൃശൂരി

ന്റെ  അയൽ മണ്ഡലത്തിൽ മത്സരിക്കുന്ന 

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ സാധ്യതകളും ഇല്ലാതായി. ഇലക്ഷന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൻ അടിയൊഴുക്കിനാണ് പൂരം കലക്കൽ കാരണമായത്.


മാധ്യമങ്ങൾ  വിഷയത്തിൽ ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി 

പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക്  നിർദേശം നൽകിയത്  വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോർട്ട് തേടിയിരുന്നില്ല. ഉത്തരവാദികളെ സർക്കാർ തള്ളി പറഞ്ഞുമില്ല.


തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.

 

പുലർച്ചെ 3നു നടക്കേണ്ട വെടിക്കെട്ട്, മാരത്തൺ ചർച്ചകൾക്കൊടുവിൽ 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിലാണു നടത്തിയത്. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്നും  ആക്ഷേപമുയർന്നു.


തൃശൂര്‍ പൂരത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ ആസൂത്രിതമെന്നാണ്  ആക്ഷേപം. ഇക്കുറി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നതെന്നാണ് പൂരം സംഘാടകര്‍ പറയുന്നത്.


പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടിച്ചോദിച്ച് കൊച്ചിന്‍ ദേവസ്വംബോര്‍ഡാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നല്കുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നല്കണമെന്ന് ബോര്‍ഡ് ആവശ്യപ്പട്ടു. ഇത്രയും തുക വാടക നല്കിയാല്‍ പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിടിവാശി തുടര്‍ന്നു. പ്രദര്‍ശനം ആരംഭിക്കേണ്ട തീയതി കഴിഞ്ഞിട്ടും മൈതാനം വിട്ടുനല്കിയില്ല.


പൂരം സംഘാടകര്‍ പലവട്ടം പരാതിപ്പെട്ടിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ ഇടപെട്ടില്ല. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകിയിരുന്നു. അത് ഇക്കുറി സംഘാടകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി.


ആനയെഴുന്നള്ളിപ്പിനെച്ചൊല്ലിയായിരുന്നു അടുത്ത ഉടക്ക്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തി. കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നത്. പൂരത്തിന്റെ തലേന്നും ആനകളെ പരിശോധിക്കുന്നതിന്റെ പേരില്‍ ഉടക്കുണ്ടാക്കാന്‍ വനംവകുപ്പ് ശ്രമം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലീസിന്റെ കൈയാങ്കളി. രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹിക്കാതെ ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന്‍ എത്തിയത്. ദേവസ്വം മന്ത്രി ഇടപെട്ടതേയില്ല.


പൂരം സുഗമമായി നടത്താനാകാത്ത അന്തരീക്ഷം സൃഷ്ടിച്ച് സംഘാടകരെ പ്രതിന്ധിയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൈയിലാവും. സംഘാടകര്‍ കൈമാറ്റത്തിന് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശത്രുതാപരമായ നീക്കമാരംഭിച്ചത്.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണ് തൃശൂർ പൂരം അലങ്കോലമാകാൻ മറ്റൊരു കാരണം. എന്നാൽ സർക്കാർ നിർദ്ദേശമില്ലാതെ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ ചെയ്യാനാവുമോ എന്ന സംശയവും രാഷ്ട്രീയ  നേതൃത്വത്തിനുണ്ട്.  വിശ്വാസികൾക്ക് സർക്കാർ എതിരാണെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നുമുള്ള കമ്മീഷണറുടെ ഉറച്ച വിശ്വാസമാണ് ഇതിനെല്ലാം കാരണമായതെതെന്ന് വിശ്വാസികൾ കരുതുന്നു.

 പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയാണ് പൊലീസിന്റെ ചുമതല.  മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ് ആണ് ഇത്തവണ പൂരത്തിന് അരങ്ങേറിയത്. ഇതു പൂരപ്രേമികൾക്കിടയിൽ വൻ അമർഷത്തിനു കാരണമായിട്ടുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. 


പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. പൊലീസ് അനാവശ്യമായി ഇടപെടുകയും പൂരപ്രേമികളോട് മോശമായി പെരുമാറുകയും ചെയ്തു. പൊലീസിന്റെ തേർവാഴ്ചയാണ് നടന്നത്. പൂരം ഒരുപാട് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനിടയിൽ ജനങ്ങളെ ബുദ്ധമുട്ടിച്ച് അമിത നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.


സാധാരണഗതിയിൽ പുലർച്ചെ മൂന്നിന് വെട്ടിക്കെട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ആരംഭിക്കുക. എന്നാൽ ഇത്തവണ രാത്രി 11 മണിയായപ്പോൾ തന്നെ ബാരിക്കേഡുകളും കയറും കെട്ടി ആളുകളെ തടഞ്ഞു. സ്വരാജ് റൗണ്ടിൽനിന്നു പൂർണമായും ആളുകളെ ഒഴിപ്പിച്ചു. രാത്രി പൂരം എഴുന്നള്ളിയപ്പോൾ കാണാൻ ആരുമുണ്ടായിരുന്നില്ല.


രാത്രിപ്പൂരത്തിനു ശേഷം വെടിക്കെട്ടിനുള്ള കാത്തിരിപ്പിനായി ജനനിബിഡമാകേണ്ട സ്വരാജ് റൗണ്ട് ആളൊഴിഞ്ഞ നിലയിലായി. പൊലീസ് ജനത്തെ ഒഴിപ്പിച്ചതും തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതുമാണു കാരണം.

എല്ലാ വർഷവും പൂരത്തിന് ഇത്രയും ആളുകൾ വരാറുള്ളതാണ്. ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യമായ ഇടപെടലാണുണ്ടായത്. തിരുവമ്പാടിയും പാറമേക്കാവും ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അതിന്റെതായ രീതിയിൽ പൂരം നടത്തും. കാണാനെത്തുന്നവർ സൃഷ്ടിക്കുന്ന തിക്കുംതിരക്കും നിയന്ത്രിക്കുക മാത്രമാണ് പൊലീസിന്റെ ചുമതല.

എന്നാൽ അന്നു രാവിലെ മുതൽ പൊലീസ് അനാവശ്യമായി കുറേ കാര്യങ്ങളിൽ ഇടപെട്ടു. ഇലഞ്ഞിത്തറ മേളം നടന്നപ്പോൾ പോലും ആളുകളെ കയറ്റാൻ പൊലീസ് സമ്മതിച്ചില്ല. മാധ്യമങ്ങളെ പോലും കയറ്റിവിടാതെ വടം കെട്ടി പൊലീസ് തടഞ്ഞു. അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല.

അനാവശ്യ ഇടപെടൽ മൂലം രണ്ടു ദേവസ്വങ്ങളെയും പൊലീസ് വെറുപ്പിച്ചു. വെടിക്കെട്ട് തുടങ്ങുന്നതിന് മുൻപ് സാധാരണ ഗതിയിൽ ദേവസ്വങ്ങളുടെ വൊളന്റിയർമാർ സഹായത്തിനായി ഇവിടേക്കു പ്രവേശിക്കും. വെട്ടിക്കെട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതിനും മറ്റുമായി മുന്നൂറിലധികം വൊളന്റിയർമാരാണ് കയറാറുള്ളത്. എന്നാൽ ഇത്തവണ 150 പേർക്കു മാത്രമേ അനുമതിയുള്ളൂ എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തൃശൂർ പൂരത്തിന്  എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ദേവസ്വം അധികൃതർ തന്നെയാണ് കുറ്റക്കാരാകുക. അത് ഒഴിവാക്കുന്നതിനാണ് വൊളന്റിയർമാരെ നിയോഗിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ബാഡ്ജ് നൽകിയിട്ടുണ്ട്. മറ്റ് ഉദ്ദേശ്യങ്ങളോടെ ഒന്നുമല്ല ഇവർ കയറുന്നത്. ഇതു പൊലീസ് തടഞ്ഞതാണ് ദേവസ്വങ്ങളെ പ്രകോപിപ്പിച്ചത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റിനെ അപമാനിക്കുന്ന രീതിയിൽ വരെ പൊലീസ് പെരുമാറിയതോടെയാണ് പ്രതിഷേധം ഉയർന്നത്.

 

ഉന്നത ഉദ്യോഗസ്ഥന്റെ അമിതാധികാര പ്രയോഗമാണ് എല്ലായിടത്തും കണ്ടത്. ഈഗോയുടെ പുറത്താണ് പൂരാഘോഷം ഇങ്ങനെയാക്കിയത്. 150 പേർ എന്നുള്ളത് 200 ആയിക്കോട്ടെ എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇതു വലിയ അമർഷമാണ് പൂരപ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ചിലർക്ക് രാഷ്ട്രീയ മൈലേജും ഇതുണ്ടാക്കും.പൂരം പൊളിഞ്ഞത്  പൂർണമായി  പിണറായിയുടെ തലയിലായി.

 

സ്പീക്കർ എ എൻ.ഷംസീറാണ് പൂരം കലക്കലിന് തൊട്ടു മുമ്പ് വിശ്വാസികളെ അധിക്ഷേപിച്ചത്. അന്ന് പി. ജയരാജനാണ് ഷംസീറിനെ മുൾ മുനയിൽ നിർത്തിയത് . എ.എൻ.ഷംസീർ ഹിന്ദുമത വിശ്വാസികൾക്കെതിരെ  നടത്തിയ പ്രസ്താവന വിവാദമായതോടെ പി.ജയരാജൻ അതിൽ സ്വമേധയാ   ഇടപെടുകയായിരുന്നു. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.


വിശ്വാസ തലവും പ്രായോഗിക തലവും തമ്മിൽ യുക്തി സഹമായ ഒരു  അതിർ വരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചു വച്ചും മറു കാൽ പകുതിമാത്രം ഭൂമിയിൽ തൊടുന്ന നിലയിൽ പിണച്ചു വച്ചും നിൽക്കുന്ന ശ്രീ കൃഷ്ണന്റെ വിഗ്രഹങ്ങളുടെ നിൽപ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്.  'ഭൗതികതയിൽ ഉറച്ച് നിൽക്കുക - ആത്മീയതയിൽ തൊട്ട് നിൽക്കുക എന്ന്'.നിർഭാഗ്യവശാൽ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്നത്.


പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി 'ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെന്ന് ' ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉൽപതിഷ്ണുക്കളും വിമർശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും രാജ്യ പ്രധാന മന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാർത്തയാക്കി. ഇത് മാത്രമല്ല പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങൾ പ്രധാന മന്ത്രി പൊതുപരിപാടിയിൽ വിളിച്ചു പറഞ്ഞു. സ്പീക്കർ ഷംസീറിന്റെ പ്രസ്താവന വലിയ കോളിളക്കമാണുണ്ടാക്കിയത്.ഒടുവിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടാണ് ഈ പ്രസ്താവനയിൽ  നിന്നും ഷംസീറിനെ രക്ഷിച്ചത്. തലശേരിയിലെ ഗണപതി ക്ഷേത്രത്തിന് എം.എൽ എ ഫണ്ട് നൽകി ഷംസീർ പ്രായിശ്ഛിത്തവും ചെയ്തു. ശബരിമല സംഭവത്തോടെയാണ്  സി.പി.എം   വിശ്വാസികൾക്ക് എതിരായി മാറിയത്. 


 നൂറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധികളോ പ്രശ്‌നങ്ങളോ ഇല്ലാതെ നടന്നു പോയിക്കൊണ്ടിരിക്കുന്ന പൂരം ഭാരതത്തിലെ എന്നല്ല, ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക ഉത്സവം എന്ന നിലയില്‍ കീര്‍ത്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഹൈന്ദവ ഉത്സവത്തിന്റെ  ആചാരാനുഷ്ഠാനങ്ങളും അതേപടി പാലിക്കുന്ന പൂരം ചടങ്ങുകള്‍ക്ക് അണുവിട വ്യത്യാസമില്ലാതെയാണ് ക്ഷേത്ര ഭാരവാഹികളും ഭക്തരും അത് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഭാരതത്തില്‍ എവിടെയും കാണാന്‍ കഴിയാത്ത വൈവിധ്യമാര്‍ന്ന മേളങ്ങളും കുടമാറ്റത്തിന്റെ വര്‍ണ്ണവൈവിധ്യം പേറുന്ന മനോഹരമായ മത്സരക്കാഴ്ചകളും ഒക്കെ തന്നെ മറ്റെവിടെയും കാണാനാവില്ല പക്ഷേ ഇത്തവണ പോലീസ് പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കൈവച്ചു. ഹൈക്കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയില്‍ ഷൂ ധരിച്ചുകയറി അനാദരവ് കാട്ടി. കോടതി വിധിയുടെ ലംഘനം ആയതുകൊണ്ട് ആ അനാദരവ് ഭക്തരോടുള്ളതിനേക്കാള്‍ കൂടുതല്‍ ഹൈക്കോടതിയോടാണ്. സർക്കാർ ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്നു.  പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തുടങ്ങിയതാണ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹൈന്ദവക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനും തള്ളിപ്പറയാനും അവമതിപ്പ് സൃഷ്ടിക്കാനും പിണറായി വിജയനും ദേവസ്വം മന്ത്രിമാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് യാതൊരു മര്യാദയും മാന്യതയും ഇല്ല. ശബരിമല പ്രശ്‌നത്തില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു

 മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നത് പിണറായി വിജയന്റെയും അദ്ദേഹത്തിന് ശിങ്കിടി പാടുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടായിരുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും വിശ്വകര്‍മ്മസഭയും പുലയര്‍ മഹാസഭയും അടക്കം കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹവും ജാതി വ്യത്യാസമില്ലാതെ അണിനിരന്നപ്പോള്‍ അതിനെ ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മുന്‍കൈയെടുത്താണ് നവോത്ഥാനമതിലിന് ആഹ്വാനം ചെയ്തത്. കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ പലയിടത്തും മുറിഞ്ഞെങ്കിലും നവോത്ഥാനമതില്‍ കെട്ടിയെന്ന് മുഖ്യമന്ത്രി അഹംഭാവത്തിന്റെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. ഹിന്ദു സമൂഹത്തിന് ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ പുത്തരിയല്ല. ഹിരണ്യകശിപുവും നരകാസുരനും എന്തിനേറെ രാവണന്‍ വരെയുള്ള അസുരജന്മങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യ പ്രകടനങ്ങള്‍ ഹിന്ദു സമൂഹം പലതവണ കണ്ടതാണ്. അവിടെ ധര്‍മ്മാനുസൃതമായി ജീവിക്കാനും ഈശ്വര വചനം നടത്താനും ഈശ്വരോന്മുഖമായി ജീവിക്കാനുമാണ് ഹിന്ദു സമൂഹത്തെ അതിന്റെ പുരാണങ്ങള്‍ പഠിപ്പിച്ചത്. ഒപ്പം ധര്‍മ്മരക്ഷയ്‌ക്കായി പോരാടാനും താന്‍ പാതി ദൈവം പാതി എന്ന നിലപാട് എടുക്കാനുമുള്ള സദ് ബുദ്ധി ഈ സമൂഹത്തിന് നല്‍കിയത് കാലാതീതമായ പ്രപഞ്ചവിന്യാസം മനോമുകരത്തില്‍ ദര്‍ശിക്കുന്ന ഋഷീശ്വരന്മാരാണ്. പിണറായിയുടെ കാര്യത്തിലും ഇത് വ്യക്തമാണ്. നരസിംഹമൂര്‍ത്തിയെ പോലെ നഖം കൊണ്ട് കുടല്‍മാല പുറത്തടുത്ത അവതാരങ്ങള്‍ ഒന്നും വരാത്തത് അതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ്. പക്ഷേ ശബരിമലയില്‍ കയറി കളിച്ചതിനു ശേഷം ഇന്നുവരെ മുഖ്യമന്ത്രി പിണറായി വിജയന് മനസ്സമാധാനം ഉണ്ടായിട്ടില്ല എന്ന കാര്യം മറക്കരുത്. ഡാറ്റാ കച്ചവടം മുതല്‍ മാസപ്പടി വരെ ക്ലിഫ് ഹൗസില്‍ സമാധാനം എന്ന സംഭവം ഇല്ലാതായ കാര്യം ഓര്‍ക്കാതിരിക്കരുത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തുടങ്ങിയതാണ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹൈന്ദവക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനും തള്ളിപ്പറയാനും അവമതിപ്പ് സൃഷ്ടിക്കാനും പിണറായി വിജയനും ദേവസ്വം മന്ത്രിമാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് യാതൊരു മര്യാദയും മാന്യതയും ഇല്ല. ശബരിമല പ്രശ്‌നത്തില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍  (4 hours ago)

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (5 hours ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (6 hours ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (6 hours ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (7 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (7 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (7 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (7 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (8 hours ago)

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍  (8 hours ago)

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (9 hours ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (9 hours ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (9 hours ago)

Malayali Vartha Recommends