സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍.. ടി.ജി.നന്ദകുമാറിന്റെ ആരോപണത്തിന് ഇന്ന് തിരിച്ചടി കിട്ടും...
സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പുന്നപ്ര കാര്‍മല്‍ഗിരി എഞ്ചിനീയറിംഗ് കോളേജ് മൈതാനത്താണ് അദ്ദേഹം രാവിലെ പത്തുമണിയോടെ പ്രസംഗിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി.
രാവിലെ ഹെലികോപ്ടറില്‍ ആലപ്പുഴയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസംഗത്തിനു ശേഷം ദില്ലിക്ക് മടങ്ങും. സംസ്ഥാനത്ത് ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന ഏക തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആലപ്പുഴയിലേത് മാത്രമാണ്. കൂടാതെ തിരഞ്ഞെടുപ്പ് അടുത്ത അവസാന നിമിഷത്തിലായിരുന്നു ശോഭ സുരേന്ദ്രനെതിരെ ആരോപണവുമായി
ടി.ജി.നന്ദകുമാർ രംഗത്ത് വന്നത് . അതിന് തക്ക മറുപടിയും ശോഭ നൽകിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ.മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിയിലെത്തിക്കുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ടി.ജി.നന്ദകുമാർ തന്നെ വന്നു കണ്ടിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്.കഴിഞ്ഞ 19-ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ അറിയിച്ച് ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തിയിരുന്നു. വയനാട്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും.അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്.ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
മിക്ക ജില്ലകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതീവ സുരക്ഷയാണ് കേരളമാകെ.ആരോപണപ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ് ഇന്നു തിരശീല താഴുന്നത്.വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കും.വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.എല്ലാവാഹനങ്ങളും പരിശോധിക്കും. പുറത്തുനിന്നുള്ള പാർട്ടിപ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.
പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 3 മുന്നണികളും.അവസാന ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് സംസ്ഥാനത്തെ ഒടുവിലത്തെ സജീവ ചർച്ചാ വിഷയം. അഭിപ്രായ സർവേകൾ യുഡിഎഫ് ആധിപത്യം പ്രവചിക്കുന്നു. തൃശൂർ പൂര വിവാദവും ചർച്ചകളിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള അവസാനദിനം ഇന്ന്.
https://www.facebook.com/Malayalivartha