ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...
ഭാര്യയേയും മകളുടെയും കഴുത്തറുത്ത ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്‍ത്ത, കൊല്ലം പരവൂർ പൂതക്കുളത്തെ നാട്ടുകാരെ അക്ഷരത്തിൽ നടുക്കിയ ഒന്നായിരുന്നു. ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകൻ ചികിൽസയിലാണ്. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് അടഞ്ഞുകിടക്കുന്ന വീട് കണ്ടത്. ജനൽ പാളിയിലൂടെ നോക്കിയപ്പോൾ പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ശ്രീനന്ദയുടേയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിൽ കാണപെട്ടു. പൊലീസും നാട്ടുകാരും എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അച്ഛൻ ശ്രീജുവിനേയും മകൻ ശ്രീരാഗിനേയും അബോധാവസ്ഥയിലും കണ്ടെത്തിയത്.
ശ്രീജു ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. പിന്നീട് കൈഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട പ്രീതയുടെ പിതാവ് മോഹനൻപിള്ളയുടെ, ചോദ്യം എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ എന്നായിരുന്നു. ‘എന്റെ മകളെയും കൊച്ചുമക്കളെയും കുറിച്ച് മോശമായിട്ട് ആരും ഇന്നു വരെ പറഞ്ഞിട്ടില്ല. നാട്ടുകാർക്ക് എല്ലാവർക്കും അവരെ വലിയ കാര്യമായിരുന്നുവെന്ന് കണ്ണീരോടെ മോഹനൻ പിള്ള പറയുന്നു. പ്രീതയുടെ വീടിനോടു ചേർന്നുള്ള മുറിയിലാണ് മോഹനൻ പിള്ള താമസിക്കുന്നത്.
രാവിലെ 5 ന് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങും. ഭക്ഷണവുമെല്ലാം പുറത്തു നിന്നാണു കഴിക്കുന്നത്. ഭക്ഷണകാര്യത്തിൽ പോലും മകളുടെ കുടുംബത്തിനു ബാധ്യതയാകാതിരിക്കാൻ പരമാവധി ശ്രമിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സംഭവ ദിവസം പുലർച്ചെ പുറത്തേക്കിറങ്ങുമ്പോൾ ശ്രീജുവിന്റെയും പ്രീതയുടെയും ശബ്ദം കേട്ടിരുന്നു. അയൽവാസിയായ സ്ത്രീ രാവിലെ ഏഴിന് ചീരയുമായി വന്നു അടുക്കള വാതിലിൽ കൊട്ടിയപ്പോൾ വീട്ടിൽ അനക്കമൊന്നും കേട്ടിരുന്നില്ല. തൊട്ടടുത്തായാണ് പ്രീതയുടെ സഹോദരൻ പ്രമോദ് കുടുംബമായി താമസിക്കുന്നത്.
പ്രമോദിനെ ഇവരാണ് വിവരം അറിയിച്ചത്. പ്രമോദ് എത്തി അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് തറയിലും ഭിത്തിയിലും ചോരയൊഴുകുന്നത് കണ്ടത്. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി നോക്കുമ്പോഴേക്കും പ്രീതയും മക്കളെയും സ്വീകരണ മുറിയിലും കിടപ്പു മുറിയിലുമായി കണ്ടത്. അകത്തെ മുറിയിലെ ഞരക്കം കേട്ടെത്തിയപ്പോഴാണ് കഴുത്തിൽ മുറിവേറ്റു വീണ ശ്രീരാഗിനെ കണ്ടത്. അകത്തെ മറ്റൊരു മുറിയിൽ ശ്രീജു ഞരമ്പ് മുറിച്ച കൈ വെള്ളത്തിൽ ഇട്ടി നിലിയിലുമായിരുന്നു.
പ്രഭാതഭക്ഷണം കഴിഞ്ഞു പണിക്കായി ഇറങ്ങുമ്പോഴാണ്, മോഹനൻ പിള്ള ദുരന്തം വാർത്ത അറിഞ്ഞതും വീട്ടിലേക്ക് എത്തിയതും. മോഹനൻ പിള്ളയ്ക്കു മൂന്നു മക്കളാണ്. ഇളയവളാണ് പ്രീത. രണ്ടാമത്തെ മകൻ 11ാം വയസ്സിൽ മരിച്ചു. 20 വർഷം മുൻപ് ഭാര്യയും മരിച്ചു. പിന്നീടാണ് മകളുടെ വീടിനോടു ചേർന്നുള്ള മുറിയിൽ താമസമായത്. കൊല്ലപ്പെട്ട ശ്രീനന്ദയ്ക്ക് മുത്തച്ഛനോടു ഏറെ സ്നേഹമായിരുന്നു. ശ്രീരാഗിനും അങ്ങനെ തന്നെ. ഇരുവരും പഠനത്തിലും ഏറെ മിടുക്കരാണെന്നും മോഹനൻ പിള്ള പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രീതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകന്‍ ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയ ശേഷം കഴുത്തറക്കുകയായിരുന്നെന്നു ശ്രീജു സമ്മതിച്ചു. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കടബാധ്യതമൂലം കൂട്ടആത്മഹത്യക്കു ശ്രമിച്ചതാണെന്നാണ് ശ്രീജു പൊലീസിന് നൽകിയ മൊഴി.
https://www.facebook.com/Malayalivartha