Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍

20 MAY 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ്ങള്‍ക്ക്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല; വിമർശിച്ച് സി.പി.ഐ . എം

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കൊടുമുടിയോളം വളര്‍ന്നെന്ന് അഹങ്കരിക്കുന്നവര്‍ വന്ന വഴി മറക്കും. മതിമറന്ന ഇവരുടെ യാത്ര പടുകുഴിയിലേക്കായിരിക്കും. പറഞ്ഞുവരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെപി നദ്ദ എന്നിവരെ കുറിച്ചാണ്. ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.

 

മോദിയും ഷായും വളരുകയും ബിജെപി അവരുടെ കൈപ്പിടിയിലാവുകയും ചെയ്തതോടെ രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്ക്കരി തുടങ്ങി രണ്ടാംനിരയിലെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. അവര്‍ ആര്‍.എസ്.എസ് നേതൃത്വത്തെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ കാലംമുതലാണ് ആര്‍എസ്എസുമായി മോദിയും കൂട്ടരും അകന്ന് തുടങ്ങിയത്. അംബാനി, അദാനി തുടങ്ങിയ വ്യവസായികളുമായുള്ള ഇവരുടെ ബന്ധവും ബാജെപിയുടെ ആസ്തി ലക്ഷക്കണക്കിന് കോടി രൂപയായി ഉയര്‍ന്നതും കാരണം തങ്ങള്‍ക്കിനി ആരുടെയും പിന്തുണ വേണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നുമാണ് നദ്ദ പറയുന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാറുണ്ട്. ഇത്തവണ പ്രചാരണത്തില്‍ അവരുടെ അസാനിധ്യത്തിന് കാരണം മോദിയോടും കൂട്ടരോടുമുള്ള വിയോജിപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാലം മാറി ബിജെപി വളര്‍ന്നെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. വളരാന്‍ വേരൂന്നി നിന്നത് ആര്‍.എസ്.എസ് ആണെന്ന കാര്യം നേതാക്കള്‍ വിസ്മരിക്കുന്നതില്‍ സംഘപരിവാര്‍ അനുകൂലികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

എബി വായ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യം അധികാരത്തിലെത്തിയ കാലം മുതല്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് ആര്‍എസ്.എസ് ആയിരുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിലേറിയതും അങ്ങനെ തന്നെ. എന്നാല്‍ രണ്ടാംമൂഴത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 300 സീറ്റ് കിട്ടിയതോടെ ആര്‍എസ്.എസിനെ വേണ്ടാതായി. വാജ്‌പേയിയുടെ കാലത്ത് രാജേന്ദ്രസിംഗും കെ.എസ് സുദര്‍ശനനുമായിരുന്നു ആര്‍.എസ്.എസ് മേധാവികള്‍. ഇവരുമായി വാജ്‌പേയ് നിരന്തരം ആശയവിനിമയം നടത്തിയാണ് ഭിന്നതകള്‍ പരിഹരിച്ചിരുന്നത്.

അതായത് അദ്ദേഹം സംഘപരിവാറിനെ പിണക്കാന്‍ തയ്യാറല്ലായിരുന്നു. മോദി അങ്ങനെയല്ല എല്ലാവരും തന്റെ നിയന്ത്രണത്തിലാകണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ ആശയവിനിമയങ്ങളുണ്ടായിരുന്നു. മൃഗീയഭൂരിപക്ഷം കിട്ടിയതോടെയാണ് അതില്‍ മാറ്റംവന്നത്.

സര്‍ക്കാരിന്റെയും ബിജെപിയുടെയും പൂര്‍ണ നിയന്ത്രണം മോദി-ഷാ കൂട്ടുകെട്ടിന്റെ കയ്യിലായി. പാര്‍ട്ടിയുടെ ചരട് പോകാതിരിക്കാന്‍ വിശ്വസ്തനായ ജെപി നദ്ദയെ അധ്യക്ഷനുമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് നേതൃത്വവുമയി മോദിയും ഷായും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അഞ്ച് കൊല്ലം സ്വന്തംനിലയ്ക്ക് ഭരണം നടത്തിയവര്‍ തെരഞ്ഞെടുപ്പും അങ്ങനെ നേരിട്ടാല്‍ മതിയെന്ന നിലപാടാണ് ആര്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചത്.

ആര്‍.എസ്.എസിന്റെ സ്വാധീനമുള്ള സര്‍ക്കാരാണെന്ന പ്രചരണം ബിജെപിക്ക് ഗുണം ചെയ്യാത്തത് കൊണ്ടാണ് മോദിയും കൂട്ടരും പുതിയ തന്ത്രം മെനയുന്നതെന്നും വ്യാഖ്യാനമുണ്ട്. ഭരണപരമായി ബിജെപിക്ക് സ്വന്തം അസ്തിത്വം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അയോധ്യ, വിദേശ-സാമ്പത്തിക നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പാണ് ആര്‍.എസ്.എസ് കാട്ടിയിരുന്നത്. എന്നാല്‍ മോദി സ്വന്തംനിലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണം, പൗരത്വഭേദഗതി നിയമം, ഏക സിവില്‍കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നീ കാര്യങ്ങള്‍ ഉദാഹരണം. പ്രത്യക്ഷത്തില്‍ പരിവാര്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ അവരുമായി അകല്‍ച്ച പാലിക്കുക എന്ന വളരെ കൗശലപരമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അതുകൊണ്ട് ആര്‍എസ്എസുമായി ബിജെപിക്ക് ഭിന്നതയുണ്ടെന്ന് ആര്‍ക്കും സംശയം തോന്നില്ല. ആര്‍എസ്എസിന്റെ സംഘടാ ശക്തിയും പ്രചാരകരുമാണ് ബിജെപിയുടെ ശക്തി. കാരണം നിസ്വാര്‍ത്ഥ സേവനമാണ് പ്രചാരകര്‍ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ രീതിയിലുള്ള പ്രവര്‍ത്തനം നടത്താറില്ല. അവര്‍ക്കൊക്കെ പാര്‍ലമെന്ററി മോഹങ്ങളടക്കമുണ്ട്.

ഇരുകൂട്ടരും തമ്മിലുള്ള ഭിന്നിപ്പ് മുതലെടുക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയെ പിളര്‍ത്തി അധികാരം കവര്‍ന്നെടുത്ത ബിജെപിയെ പാഠം പഠിപ്പിക്കാനാണ് ഉദ്ധവിന്റെ നീക്കം. അതുകൊണ്ടാണ് ആര്‍എസ്എസിനെ മോദി നിരോധിച്ചേക്കുമെന്ന് ഉദ്ധവ് ആരോപിച്ചത്. കാശി, മഥുര ക്ഷേത്രങ്ങള്‍ സ്ഥാപിക്കണമെന്ന് സംഘപരിവാര്‍ ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ബിജെപിയുടെ അജണ്ടയിലില്ലെന്ന് നദ്ദ വ്യക്തമാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. മോദി-ഷാ കൂട്ടുകെട്ടിന്റെ ശക്തനായ എതിരാളിയായ യോഗി ആദിത്യനാഥ് ഇവിടങ്ങളില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. യോഗിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് നദ്ദ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കര്‍ഷകരും ദളിതരും പിന്നോക്കക്കാരും ബിജെപിയില്‍ നിന്ന് അകന്നതിനാല്‍ ഹിന്ദുത്വ എന്ന അജണ്ട എല്ലാക്കാലത്തും ക്ലച്ച് പിടിക്കില്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സംവരണ ആയുധത്തെ മറ്റൊരു രീതിയില്‍ തളച്ചിടാന്‍ മോദിയും കൂട്ടരും നോക്കുന്നത്. എന്നാലത് എത്രത്തോളം ഫലപ്രദമാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ പറയാനാകൂ. ആര്‍എസ്.എസിനെ പിണക്കിക്കൊണ്ട് മോദിക്കെന്നല്ല ഒരു ബിജെപി നേതാവിനും മുന്നോട്ട് പോകാനാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (30 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (39 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (44 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (54 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (58 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends