Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍

20 MAY 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.

കൊടുമുടിയോളം വളര്‍ന്നെന്ന് അഹങ്കരിക്കുന്നവര്‍ വന്ന വഴി മറക്കും. മതിമറന്ന ഇവരുടെ യാത്ര പടുകുഴിയിലേക്കായിരിക്കും. പറഞ്ഞുവരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെപി നദ്ദ എന്നിവരെ കുറിച്ചാണ്. ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.

 

മോദിയും ഷായും വളരുകയും ബിജെപി അവരുടെ കൈപ്പിടിയിലാവുകയും ചെയ്തതോടെ രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്ക്കരി തുടങ്ങി രണ്ടാംനിരയിലെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. അവര്‍ ആര്‍.എസ്.എസ് നേതൃത്വത്തെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ കാലംമുതലാണ് ആര്‍എസ്എസുമായി മോദിയും കൂട്ടരും അകന്ന് തുടങ്ങിയത്. അംബാനി, അദാനി തുടങ്ങിയ വ്യവസായികളുമായുള്ള ഇവരുടെ ബന്ധവും ബാജെപിയുടെ ആസ്തി ലക്ഷക്കണക്കിന് കോടി രൂപയായി ഉയര്‍ന്നതും കാരണം തങ്ങള്‍ക്കിനി ആരുടെയും പിന്തുണ വേണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നുമാണ് നദ്ദ പറയുന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാറുണ്ട്. ഇത്തവണ പ്രചാരണത്തില്‍ അവരുടെ അസാനിധ്യത്തിന് കാരണം മോദിയോടും കൂട്ടരോടുമുള്ള വിയോജിപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാലം മാറി ബിജെപി വളര്‍ന്നെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. വളരാന്‍ വേരൂന്നി നിന്നത് ആര്‍.എസ്.എസ് ആണെന്ന കാര്യം നേതാക്കള്‍ വിസ്മരിക്കുന്നതില്‍ സംഘപരിവാര്‍ അനുകൂലികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

എബി വായ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യം അധികാരത്തിലെത്തിയ കാലം മുതല്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് ആര്‍എസ്.എസ് ആയിരുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിലേറിയതും അങ്ങനെ തന്നെ. എന്നാല്‍ രണ്ടാംമൂഴത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 300 സീറ്റ് കിട്ടിയതോടെ ആര്‍എസ്.എസിനെ വേണ്ടാതായി. വാജ്‌പേയിയുടെ കാലത്ത് രാജേന്ദ്രസിംഗും കെ.എസ് സുദര്‍ശനനുമായിരുന്നു ആര്‍.എസ്.എസ് മേധാവികള്‍. ഇവരുമായി വാജ്‌പേയ് നിരന്തരം ആശയവിനിമയം നടത്തിയാണ് ഭിന്നതകള്‍ പരിഹരിച്ചിരുന്നത്.

അതായത് അദ്ദേഹം സംഘപരിവാറിനെ പിണക്കാന്‍ തയ്യാറല്ലായിരുന്നു. മോദി അങ്ങനെയല്ല എല്ലാവരും തന്റെ നിയന്ത്രണത്തിലാകണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ ആശയവിനിമയങ്ങളുണ്ടായിരുന്നു. മൃഗീയഭൂരിപക്ഷം കിട്ടിയതോടെയാണ് അതില്‍ മാറ്റംവന്നത്.

സര്‍ക്കാരിന്റെയും ബിജെപിയുടെയും പൂര്‍ണ നിയന്ത്രണം മോദി-ഷാ കൂട്ടുകെട്ടിന്റെ കയ്യിലായി. പാര്‍ട്ടിയുടെ ചരട് പോകാതിരിക്കാന്‍ വിശ്വസ്തനായ ജെപി നദ്ദയെ അധ്യക്ഷനുമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് നേതൃത്വവുമയി മോദിയും ഷായും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അഞ്ച് കൊല്ലം സ്വന്തംനിലയ്ക്ക് ഭരണം നടത്തിയവര്‍ തെരഞ്ഞെടുപ്പും അങ്ങനെ നേരിട്ടാല്‍ മതിയെന്ന നിലപാടാണ് ആര്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചത്.

ആര്‍.എസ്.എസിന്റെ സ്വാധീനമുള്ള സര്‍ക്കാരാണെന്ന പ്രചരണം ബിജെപിക്ക് ഗുണം ചെയ്യാത്തത് കൊണ്ടാണ് മോദിയും കൂട്ടരും പുതിയ തന്ത്രം മെനയുന്നതെന്നും വ്യാഖ്യാനമുണ്ട്. ഭരണപരമായി ബിജെപിക്ക് സ്വന്തം അസ്തിത്വം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അയോധ്യ, വിദേശ-സാമ്പത്തിക നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പാണ് ആര്‍.എസ്.എസ് കാട്ടിയിരുന്നത്. എന്നാല്‍ മോദി സ്വന്തംനിലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണം, പൗരത്വഭേദഗതി നിയമം, ഏക സിവില്‍കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നീ കാര്യങ്ങള്‍ ഉദാഹരണം. പ്രത്യക്ഷത്തില്‍ പരിവാര്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ അവരുമായി അകല്‍ച്ച പാലിക്കുക എന്ന വളരെ കൗശലപരമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അതുകൊണ്ട് ആര്‍എസ്എസുമായി ബിജെപിക്ക് ഭിന്നതയുണ്ടെന്ന് ആര്‍ക്കും സംശയം തോന്നില്ല. ആര്‍എസ്എസിന്റെ സംഘടാ ശക്തിയും പ്രചാരകരുമാണ് ബിജെപിയുടെ ശക്തി. കാരണം നിസ്വാര്‍ത്ഥ സേവനമാണ് പ്രചാരകര്‍ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ രീതിയിലുള്ള പ്രവര്‍ത്തനം നടത്താറില്ല. അവര്‍ക്കൊക്കെ പാര്‍ലമെന്ററി മോഹങ്ങളടക്കമുണ്ട്.

ഇരുകൂട്ടരും തമ്മിലുള്ള ഭിന്നിപ്പ് മുതലെടുക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയെ പിളര്‍ത്തി അധികാരം കവര്‍ന്നെടുത്ത ബിജെപിയെ പാഠം പഠിപ്പിക്കാനാണ് ഉദ്ധവിന്റെ നീക്കം. അതുകൊണ്ടാണ് ആര്‍എസ്എസിനെ മോദി നിരോധിച്ചേക്കുമെന്ന് ഉദ്ധവ് ആരോപിച്ചത്. കാശി, മഥുര ക്ഷേത്രങ്ങള്‍ സ്ഥാപിക്കണമെന്ന് സംഘപരിവാര്‍ ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ബിജെപിയുടെ അജണ്ടയിലില്ലെന്ന് നദ്ദ വ്യക്തമാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. മോദി-ഷാ കൂട്ടുകെട്ടിന്റെ ശക്തനായ എതിരാളിയായ യോഗി ആദിത്യനാഥ് ഇവിടങ്ങളില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. യോഗിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് നദ്ദ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കര്‍ഷകരും ദളിതരും പിന്നോക്കക്കാരും ബിജെപിയില്‍ നിന്ന് അകന്നതിനാല്‍ ഹിന്ദുത്വ എന്ന അജണ്ട എല്ലാക്കാലത്തും ക്ലച്ച് പിടിക്കില്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സംവരണ ആയുധത്തെ മറ്റൊരു രീതിയില്‍ തളച്ചിടാന്‍ മോദിയും കൂട്ടരും നോക്കുന്നത്. എന്നാലത് എത്രത്തോളം ഫലപ്രദമാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ പറയാനാകൂ. ആര്‍എസ്.എസിനെ പിണക്കിക്കൊണ്ട് മോദിക്കെന്നല്ല ഒരു ബിജെപി നേതാവിനും മുന്നോട്ട് പോകാനാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (1 hour ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (2 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (2 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (2 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (2 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (2 hours ago)

SANTHOSH PANDIT പ്രതിഷേധം സിനിമാ പ്രമോഷനോ?’;  (3 hours ago)

Payyannur എംഎല്‍എയുടെ ജീവന്‍ പോലും അപകടത്തില്‍  (3 hours ago)

യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല; യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കും; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു; അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ  (6 hours ago)

KARNATAKA BUSINESS MAN ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി;  (6 hours ago)

ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends