Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞിട്ട് തീര്‍ത്തത് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്, അമേരിക്കന്‍ ചാര സംഘടന കുറിവെച്ചു മൊസാദ് കയറി തീര്‍ത്തുവെന്ന് വാദം മുറുകുന്നു

20 MAY 2024 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ജൂതപ്പട ലെബനൻ കത്തിക്കും ..ഖത്തറിന്റെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കാനാണ് ഹിസ്ബുല്ലയുടെ ശ്രമം

ഇറാനെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് നെതന്യാഹു...നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു...ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി...

പശ്ചിമേഷ്യയില്‍ അമേരിക്കക്കും ഇസ്രായേലിനും കണ്ണിലെ കരടാണ് ഇറാന്‍...ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്...ഇറാന്‍ പ്രസിഡന്റുമാരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്മൂദ് അഹമ്മദി നജാദ്.

റഷ്യന്‍ ബൈക്ക് റൈഡര്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്ന് മിക്കവരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നാണ് സാധനങ്ങൾ ഓർഡർ ചെയ്യുന്നത്...ആമസോണിൽ എയർഫ്രയർ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് കൂറ്റൻ പല്ലിയെ കിട്ടി...

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട വാര്‍ത്തയില്‍ നടുങ്ങിത്തരിച്ചിരിക്കുകയാണ്. സംശയമുന നീളുന്നത് മൊസാദിന് നേര്‍ക്കു തന്നെ. കുറിവെച്ചത് അമേരിക്കയും തീര്‍ത്തുകെട്ടിയത് മൊസാദുമാണെന്ന തരത്തിലാണ് ഇറാന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്. ഹമാസ് ഇസ്രയേല്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ മൊസാദ് ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയിരുന്നു. ഇവരെ പിടികൂടാന്‍ ഇറാന്റെ മുക്കും മൂലയും ഇറാന്‍ സേന പരിശോധിച്ചിരുന്നു. എന്നാല്‍ ഒരുത്തരേയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ റെയ്‌സിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്നും മൊസാദിന് വിവരങ്ങള്‍ കൈമാറിയെന്നും ഇറാന്‍ മാധ്യമങ്ങളില്‍ നിന്ന് തന്നെ വാര്‍ത്ത വരുന്നു. ഇറാനും മൊസാദും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പകയുണ്ട്.

ജൂതരാഷ്ട്രത്തിനെതിരെ നിരന്തരം വെല്ലുവിളി നടത്തിയത് ഇബ്രാഹിം റെയ്‌സിയാണ്. ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് റെയ്‌സി വെല്ലുവിളിച്ചത് ഇസ്രയേലിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്. ഇതുമാത്രമല്ല മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ പേരുകാരനാണ് റെയ്‌സി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്ന സമയത്ത് തന്നെ ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയിലെ മൊസാദിന്റെ അസ്ഥാനം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് തകര്‍ത്തിരുന്നു. ഈ പദ്ധതി റെയ്‌സിയുടേതായിരുന്നു. ആ രാത്രി റെയ്‌സി ഉറങ്ങാതെ കാവലിരുന്നു റെവല്യൂഷ്ണറി ഗാര്‍ഡ്‌സിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മൊസാദിന്റെ മുഖത്തേറ്റ അടിയായിരുന്നു ഈ അടി. റെയ്‌സി കുറിച്ചിട്ടോളു തലയെടുക്കുമെന്ന് മൊസാദ് വെല്ലുവിളിച്ചത്. മൊസാദിന്റെ ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. അതായത് ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ഇറാന്‍ നേരിട്ട് കളത്തില്‍ വന്ന സമയത്ത് ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തി. ഇതിന് മറുപടി കൊടുക്കാന്‍ ഇറാന്റെ ആണവനിലയങ്ങള്‍ തച്ച് തകര്‍ക്കാന്‍ മൊസാദ് പദ്ധതി മെനഞ്ഞത്. എല്ലാക്കാലത്തും ഇറാന് തിരിച്ചടി കൊടുക്കാന്‍ മൊസാദിന്റെ തുറുപ്പ് ചീട്ട് ആമവനിലയങ്ങള്‍ തകര്‍ക്കലാണ്. ആണവശാസ്ത്രജ്ഞരേയും കൊലപ്പടുത്തി ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തകര്‍ത്തെറിയും. മൊഹ്‌സിന്‍ ഫക്രിസാദെ ഉള്‍പ്പെടെ ഇറാന്റെ ആണവ തലകള്‍ പലതും എടുത്തത് മൊസാദാണ്.

റെയ്‌സി അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് വേണ്ടി പോകുന്ന വിവരം അധികം ആരും അറിഞ്ഞിരുന്നില്ല. ഇസ്രയേലുമായുള്ള പോരിന് ശേഷം റെയ്‌സിയുടെ യാത്രകളൊക്കെ അതീവരഹസ്യമാക്കിയാണ് വെച്ചിരുന്നത്. മൊസാദിനെ റെയ്‌സി ഭയപ്പെട്ടിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈറാന്‍ പാതാളത്തില്‍ പോലും ഒളിപ്പിച്ച അവരുടെ ആണവശാസ്ത്രജ്ഞരെ പാതാളം പിളര്‍ന്ന് ചെന്നും മൊസാദ് കൊലപ്പെടുത്തിയിട്ടുണ്ട്. മൊസാദിനോട് മുട്ടുന്നത് സീക്ഷിച്ച് വേണമെന്നും അറിയാം. അതുകൊണ്ട് വലിയ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും റെയ്‌സിയുടെ ജീവന്‍ പോയി. പിന്നില്‍ ആരെന്ന ചോദ്യം ശക്തമാകുമ്പോഴും മൊസാദ് തന്നെയെന്ന് ഇറാന്‍ തറപ്പിച്ച് പറയുന്നു. മൊസദിനെ സഹായിച്ചത് അമേരിക്കയെന്നും ആരോപണം. ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ അമേരിക്കയോടും നേരിട്ട് പോരിന്‌റങ്ങി ഇറാന്‍. സിറിയ,ലബനന്‍ മേഖലകളിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഇതിനുള്ള തിരിച്ചടി ഉടനുണ്ടെന്ന് അമേരിക്കയും വെല്ലുവിളിച്ചിരുന്നു. ഫക്രിസാദയെ കൊലപ്പെടുത്തിയത് പോലെ അമേരിക്കന്‍ സഹായത്തോടെ മൊസാദ് റെയസിയെ തീര്‍ത്തുവെന്ന് വാദം മുറുകുന്നു.

അല്‍ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രി വധിക്കപ്പെട്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മൊഹ്‌സീന്‍. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്‌സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്‌സീന്‍ എന്ന ഫിസിക്‌സ് പ്രഫസര്‍. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്‌സീന്‍. പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന 'അമാദ്' എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം. ഇറാന്റെ ആണവപദ്ധതികള്‍ നയിക്കുന്നത് മൊഹ്‌സീനാണെന്ന നിഗമനത്തില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മൊസാദ്. 2006 മുതലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടര്‍ന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളില്‍ അദ്ദേഹത്തിനുള്ള നിര്‍ണായക പങ്ക് ചാരസംഘടനകള്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ തീര്‍ക്കാന്‍ ഇട്ട പ്ലാന്‍ പിന്നീട് നടപ്പാക്കി.

ഇതേ പ്ലാന്‍ തന്നെയാണ് കാലങ്ങളായി റെയസിയുടെ കാര്യത്തിലും മൊസാദും സിഐഎയും നടത്തുന്നത്. ഇറാനിലെ ആണവപരീക്ഷണങ്ങള്‍ക്കും വെള്ളവും വളവും നല്‍കുന്നത് റെയ്‌സിയാണ്. ഫക്രിസാദെയുടെ മരണത്തോടെ നിലച്ചുപോയ ആണവപരീക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതും റെയ്‌സി. ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയും കാര്യങ്ങള്‍ മോശമാക്കി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്‌സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി റെയ്‌സി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്‌സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും പലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്‌സിയുടെ നിലപാടിന്റെ ഭാഗം തന്നെ. ഇറാന്‍ പ്രസിഡന്റ് സ്ഥാനത്ത് റെയസി തുടരുന്നത് നല്ലതിനല്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും നന്നായി അറിയാം. തീര്‍ക്കാന്‍ മുന്‍പേ പ്ലാനുള്ളതാണ്. അതാണോ ഇപ്പോള്‍ നടപ്പാക്കിയതെന്നാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (1 minute ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (48 minutes ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (2 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (2 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (10 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (10 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്  (10 hours ago)

Malayali Vartha Recommends