Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞിട്ട് തീര്‍ത്തത് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്, അമേരിക്കന്‍ ചാര സംഘടന കുറിവെച്ചു മൊസാദ് കയറി തീര്‍ത്തുവെന്ന് വാദം മുറുകുന്നു

20 MAY 2024 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട വാര്‍ത്തയില്‍ നടുങ്ങിത്തരിച്ചിരിക്കുകയാണ്. സംശയമുന നീളുന്നത് മൊസാദിന് നേര്‍ക്കു തന്നെ. കുറിവെച്ചത് അമേരിക്കയും തീര്‍ത്തുകെട്ടിയത് മൊസാദുമാണെന്ന തരത്തിലാണ് ഇറാന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്. ഹമാസ് ഇസ്രയേല്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ മൊസാദ് ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയിരുന്നു. ഇവരെ പിടികൂടാന്‍ ഇറാന്റെ മുക്കും മൂലയും ഇറാന്‍ സേന പരിശോധിച്ചിരുന്നു. എന്നാല്‍ ഒരുത്തരേയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ റെയ്‌സിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്നും മൊസാദിന് വിവരങ്ങള്‍ കൈമാറിയെന്നും ഇറാന്‍ മാധ്യമങ്ങളില്‍ നിന്ന് തന്നെ വാര്‍ത്ത വരുന്നു. ഇറാനും മൊസാദും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പകയുണ്ട്.

ജൂതരാഷ്ട്രത്തിനെതിരെ നിരന്തരം വെല്ലുവിളി നടത്തിയത് ഇബ്രാഹിം റെയ്‌സിയാണ്. ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് റെയ്‌സി വെല്ലുവിളിച്ചത് ഇസ്രയേലിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്. ഇതുമാത്രമല്ല മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ പേരുകാരനാണ് റെയ്‌സി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്ന സമയത്ത് തന്നെ ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയിലെ മൊസാദിന്റെ അസ്ഥാനം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് തകര്‍ത്തിരുന്നു. ഈ പദ്ധതി റെയ്‌സിയുടേതായിരുന്നു. ആ രാത്രി റെയ്‌സി ഉറങ്ങാതെ കാവലിരുന്നു റെവല്യൂഷ്ണറി ഗാര്‍ഡ്‌സിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മൊസാദിന്റെ മുഖത്തേറ്റ അടിയായിരുന്നു ഈ അടി. റെയ്‌സി കുറിച്ചിട്ടോളു തലയെടുക്കുമെന്ന് മൊസാദ് വെല്ലുവിളിച്ചത്. മൊസാദിന്റെ ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. അതായത് ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ഇറാന്‍ നേരിട്ട് കളത്തില്‍ വന്ന സമയത്ത് ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തി. ഇതിന് മറുപടി കൊടുക്കാന്‍ ഇറാന്റെ ആണവനിലയങ്ങള്‍ തച്ച് തകര്‍ക്കാന്‍ മൊസാദ് പദ്ധതി മെനഞ്ഞത്. എല്ലാക്കാലത്തും ഇറാന് തിരിച്ചടി കൊടുക്കാന്‍ മൊസാദിന്റെ തുറുപ്പ് ചീട്ട് ആമവനിലയങ്ങള്‍ തകര്‍ക്കലാണ്. ആണവശാസ്ത്രജ്ഞരേയും കൊലപ്പടുത്തി ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തകര്‍ത്തെറിയും. മൊഹ്‌സിന്‍ ഫക്രിസാദെ ഉള്‍പ്പെടെ ഇറാന്റെ ആണവ തലകള്‍ പലതും എടുത്തത് മൊസാദാണ്.

റെയ്‌സി അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് വേണ്ടി പോകുന്ന വിവരം അധികം ആരും അറിഞ്ഞിരുന്നില്ല. ഇസ്രയേലുമായുള്ള പോരിന് ശേഷം റെയ്‌സിയുടെ യാത്രകളൊക്കെ അതീവരഹസ്യമാക്കിയാണ് വെച്ചിരുന്നത്. മൊസാദിനെ റെയ്‌സി ഭയപ്പെട്ടിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈറാന്‍ പാതാളത്തില്‍ പോലും ഒളിപ്പിച്ച അവരുടെ ആണവശാസ്ത്രജ്ഞരെ പാതാളം പിളര്‍ന്ന് ചെന്നും മൊസാദ് കൊലപ്പെടുത്തിയിട്ടുണ്ട്. മൊസാദിനോട് മുട്ടുന്നത് സീക്ഷിച്ച് വേണമെന്നും അറിയാം. അതുകൊണ്ട് വലിയ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും റെയ്‌സിയുടെ ജീവന്‍ പോയി. പിന്നില്‍ ആരെന്ന ചോദ്യം ശക്തമാകുമ്പോഴും മൊസാദ് തന്നെയെന്ന് ഇറാന്‍ തറപ്പിച്ച് പറയുന്നു. മൊസദിനെ സഹായിച്ചത് അമേരിക്കയെന്നും ആരോപണം. ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ അമേരിക്കയോടും നേരിട്ട് പോരിന്‌റങ്ങി ഇറാന്‍. സിറിയ,ലബനന്‍ മേഖലകളിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഇതിനുള്ള തിരിച്ചടി ഉടനുണ്ടെന്ന് അമേരിക്കയും വെല്ലുവിളിച്ചിരുന്നു. ഫക്രിസാദയെ കൊലപ്പെടുത്തിയത് പോലെ അമേരിക്കന്‍ സഹായത്തോടെ മൊസാദ് റെയസിയെ തീര്‍ത്തുവെന്ന് വാദം മുറുകുന്നു.

അല്‍ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രി വധിക്കപ്പെട്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മൊഹ്‌സീന്‍. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്‌സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്‌സീന്‍ എന്ന ഫിസിക്‌സ് പ്രഫസര്‍. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്‌സീന്‍. പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന 'അമാദ്' എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം. ഇറാന്റെ ആണവപദ്ധതികള്‍ നയിക്കുന്നത് മൊഹ്‌സീനാണെന്ന നിഗമനത്തില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മൊസാദ്. 2006 മുതലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടര്‍ന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളില്‍ അദ്ദേഹത്തിനുള്ള നിര്‍ണായക പങ്ക് ചാരസംഘടനകള്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ തീര്‍ക്കാന്‍ ഇട്ട പ്ലാന്‍ പിന്നീട് നടപ്പാക്കി.

ഇതേ പ്ലാന്‍ തന്നെയാണ് കാലങ്ങളായി റെയസിയുടെ കാര്യത്തിലും മൊസാദും സിഐഎയും നടത്തുന്നത്. ഇറാനിലെ ആണവപരീക്ഷണങ്ങള്‍ക്കും വെള്ളവും വളവും നല്‍കുന്നത് റെയ്‌സിയാണ്. ഫക്രിസാദെയുടെ മരണത്തോടെ നിലച്ചുപോയ ആണവപരീക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതും റെയ്‌സി. ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയും കാര്യങ്ങള്‍ മോശമാക്കി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്‌സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി റെയ്‌സി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്‌സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും പലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്‌സിയുടെ നിലപാടിന്റെ ഭാഗം തന്നെ. ഇറാന്‍ പ്രസിഡന്റ് സ്ഥാനത്ത് റെയസി തുടരുന്നത് നല്ലതിനല്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും നന്നായി അറിയാം. തീര്‍ക്കാന്‍ മുന്‍പേ പ്ലാനുള്ളതാണ്. അതാണോ ഇപ്പോള്‍ നടപ്പാക്കിയതെന്നാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (4 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (8 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends