Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഞങ്ങളുടെ മക്കളെ കൊണ്ടുപോയി തിന്നില്ലെ നീ. ചാലിയാറിനെ നോക്കി ശാപവാക്കുകള്‍ ഉരുവിടുകയാണ് അമ്മമാര്‍

12 AUGUST 2024 01:15 PM IST
മലയാളി വാര്‍ത്ത

ഉഗ്രരൂപം കൊണ്ട് കൊലകൊല്ലിയെപ്പോലെ ചാലിയാര്‍ പുഴ മാറി. ഞങ്ങളുടെ മക്കളെ കൊണ്ടുപോയി തിന്നില്ലെ നീ. ചാലിയാറിനെ നോക്കി ശാപവാക്കുകള്‍ ഉരുവിടുകയാണ് അമ്മമാര്‍. ഒന്നും ബാക്കി വെച്ചില്ല ഞങ്ങളെ ആയിട്ട് എന്തിന് ബാക്കി വെച്ചുവെന്ന് അലമുറയിട്ട് കരയുകയാണവര്‍. മുണ്ടക്കൈയ്യിലും ചൂരല്‍മലയിലുമൊക്കെ അവശേഷിക്കുന്നത് ഈ കാഴ്ചകളാണ്. ഇനിയും എത്രയോ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍. കണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്നു. മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. അവിടങ്ങളില്‍ പരിശോധന നടത്തുകയാണ് ദൗത്യസംഘം.

ദുരന്തമുണ്ടായത് മുതല്‍ തുടര്‍ച്ചയായ 10 ദിവസങ്ങളിലായി ചാലിയാറില്‍ നിന്നു കണ്ടെടുത്തത് 78 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ്. കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ പലതും ഒരുപക്ഷേ ഒരാളുടേതു തന്നെയാവാം. അതുകൊണ്ടു മൃതദേഹമായി കാണാനാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പശ്ചിമഘട്ടത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ചാലിയാര്‍, ഒട്ടേറെ പുഴകളെയും വെള്ളച്ചാട്ടങ്ങളെയും തോടുകളെയും നീര്‍ച്ചാലുകളെയുമെല്ലാം കൂടെക്കൂട്ടിയാണു മുണ്ടേരി കാടിറങ്ങിയെത്തുമ്പോഴേക്കു കരുത്തു കൂട്ടുന്നത്. ഇവയുടെ വൃഷ്ടിപ്രദേശത്ത് എവിടെയെങ്കിലും കനത്ത മഴയോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകുമ്പോഴെല്ലാം പുഴ ദുരന്തവാഹിനിയാകും. എങ്കിലും ഇതത്രത്തോളം ഭീകരമായ ഒരവസ്ഥ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നത്. ഈ പുഴ അവര്‍ക്ക് ജീവനോപാധിയാണ്. അവിടുത്തെ ചെറിയ കുട്ടികള്‍ക്ക് പോലും ചാലിയാര്‍ സുപരിചതമാണ്.

ചാലിയാറിന്റെ നിത്യക്കാഴ്ചയായ പൊന്നരിപ്പ് സംഘങ്ങളെ ഇപ്പോള്‍ പുഴയില്‍ കാണാനേയില്ല. വലവീശി മീന്‍ പിടിക്കുന്നവരും അലക്കാനെത്തുന്ന സ്ത്രീകളുമില്ല. മഹാദുരന്തം കഴിഞ്ഞു രണ്ടാഴ്ചയാകുമ്പോള്‍ ആളുകളകന്ന പുഴ സങ്കടം വഹിച്ച് ഒഴുകുകയാണ്. ഉരുള്‍പൊട്ടലിന്റെ ക്രൗര്യം വഹിച്ചും പ്രളയമായി കര കയ്യേറിയും ചാലിയാര്‍ പലതവണ ഒഴുകിയിട്ടുണ്ട്. എന്നാല്‍, നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ പതിവു ശാന്തതയിലേക്കു പുഴ തിരിച്ചെത്തുമായിരുന്നു. ഇത്തവണ പക്ഷേ, പുഞ്ചിരിമട്ടം മലയിടിഞ്ഞുവന്നു തുടച്ചുനീക്കിയ 2 ഗ്രാമങ്ങളിലെ മണ്ണും മനുഷ്യനെയും മറ്റെല്ലാത്തിനെയും കൊണ്ടാണു പുഴ വന്നത്. പൊന്നിനും മീനിനും പകരം മനുഷ്യ ശരീരങ്ങളും ശരീരഭാഗങ്ങളും! ആ ഭയാനക കാഴ്ച തീരവാസികള്‍ക്കു കണ്ണില്‍നിന്നു മായുന്നില്ല; ആ ഭീകര ദുരന്തത്തിന്റെ നിറവും ഗന്ധവും ചാലിയാറിനെ വിട്ടുപോയിട്ടുമില്ല. പഴയ ചാലിയാര്‍ ഇനിയെന്നു തിരിച്ചെത്തും?

പ്രളയമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാല്‍, വെള്ളമിറങ്ങുമ്പോള്‍ ആദ്യം പുഴയിലിറങ്ങുന്നതു പൊന്നരിക്കുന്ന സംഘങ്ങളാണ്. ഇത്തരം സമയങ്ങളിലാണ് കൂടുതലായി പൊന്‍തരി കിട്ടുന്നത്. മലയിടിഞ്ഞുവന്നു പാറക്കഷ്ണങ്ങളില്‍ നിന്നു പൊന്‍തരി തേടുന്നവരെ തീരങ്ങളില്‍ പലയിടങ്ങളിലും കാണാം. തീരങ്ങളോടു ചേര്‍ന്നു ചെറിയ കുഴികളുണ്ടാക്കി മരംകൊണ്ടു നിര്‍മിച്ച മരവിയില്‍ അരിച്ചാണു പൊന്‍തരി വേര്‍തിരിക്കുന്നത്. പതിറ്റാണ്ടുകളായി ചാലിയാറിലെ നിത്യക്കാഴ്ചയാണിത്.കാലവര്‍ഷം ശക്തിപ്പെട്ടു ജലനിരപ്പ് ഉയരുന്ന സമയത്തു മാത്രമേ പൊന്നരിപ്പുകാര്‍ പുഴ വിടാറുള്ളൂ. ചാലിയാറിനു പുറമേ നീലഗിരി മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന കലക്കന്‍പുഴയിലും പുന്നപ്പുഴയിലും പൊന്നരിപ്പു സംഘങ്ങളുണ്ടാകാറുണ്ട്.

ഇതിനിടെ മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (15 minutes ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (16 minutes ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (28 minutes ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (53 minutes ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (1 hour ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (1 hour ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (1 hour ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (1 hour ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (1 hour ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (1 hour ago)

ആലുവ മണപ്പുറം ഒരുങ്ങി....  (2 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (2 hours ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (2 hours ago)

പുതിയ സമയക്രമം ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും...  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (2 hours ago)

Malayali Vartha Recommends