Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ‌ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...

18 SEPTEMBER 2024 04:26 PM IST
മലയാളി വാര്‍ത്ത

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണാലോ അവസ്ഥ എന്നുള്ള ഡയലോഗ് ആണ് മന്ത്രി റിയാസിനെ കാണുമ്പൊൾ തോന്നുന്നത് . കാരണം മന്ത്രിയുടെ ഒരു പോസ്റ്റ് ഇപ്പോൾ മന്ത്രിക്ക് തന്നെ പാരയായിരിക്കുകയാണ്. വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ‌ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ നിയമം ഓർമപ്പെടുത്തുകയാണ് ശുചിത്വ മിഷൻ ജീവനക്കാരൻ. തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയാണ് പണി നൽകിയത്.

 

‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് മന്ത്രി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിനു താഴെ ആണ് മന്ത്രിക്ക് വിമർശനവുമായി കമന്റുകൾ എത്തിയിരിക്കുന്നത്...അതിൽ കാടമുട്ട കൊടുക്കുന്നതിന് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ‌ പ്ലേറ്റിലാണോ എന്ന സംശയം മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കമൻ്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമറാണ് കമൻ്റിലൂടെ നിയമലംഘനം ഓർ‌മ്മപ്പെടുത്തിയത്.

തെർമോകോൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോ​ഗ വസ്തുക്കൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോ​ഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകളിൽ നിന്ന് ​ഗാർബേജ് ബാ​ഗിൽ കെട്ടി ചുരത്തിൽ തള്ളുന്ന പതിവുമുണ്ടെന്നും അജയകുമാർ പറയുന്നു.തെർമോകോൾ കത്തിക്കാനോ ജൈവ മാലിന്യം പോലെ സംസ്കരിക്കാനോ കഴിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ടതിനാൽ റീസൈക്ലിം​ഗും സാധിക്കില്ല. നിരോധിത, ഒറ്റത്തവണ ഉപയോ​ഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്.

 

ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാണ് കമൻ്റ് അവസാനിക്കുന്നത്.ഇതിന് പുറമേ നിരവധി കമൻ്റാണ് പോസ്റ്റിന് ലഭിക്കുന്നത്. വിൽപന നടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പൊലീസ് ഫൈൻ ഈടാക്കുന്നുവെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പരാതിപ്പെടുന്നു. ഏതേ വഴിയാണ് മന്ത്രി സഞ്ചരിച്ചതെന്നും കുന്നംകുളം വഴിയാണോ അതോ..നമ്മുടെ CM ൻ്റെ വഴി തന്നെയാണോ തിരഞ്ഞെടുത്തത് ഷൊർണ്ണൂർ വഴി.വിനോദ സഞ്ചാരത്തിന് ഒരു സ്ഥലം തിരഞ്ഞെടുക്കണമെങ്കിൽ അല്ലെങ്കിൽ ഒരു മുട്ട കഴിക്കാൻ പോകണമെങ്കിൽ അവിടേക്കുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കണം...എന്നുള്ള കമ്മന്റും ,

 

മിനിസ്റെ, താമരശ്ശേരി ചുരം ഒരു നോ പാർക്കിങ് area ആണ്, നിങൾ ഇങ്ങനെ ചുരത്തിലെ കാടമുട്ട ഫ്രൈ പ്രൊമോട്ട് ചെയ്യുമ്പോൾഅല്ലെങ്കിൽ തന്നെ രൂക്ഷമായ ഗതാഗത കുരുക്ക് 24 മണിക്കൂറും അനുഭവപ്പെടുന്ന എന്നെപ്പോലുള്ള സാധാരണക്കാരും പാവപ്പെട്ട രോഗികളുമായിവരുന്ന ആംബുലൻസും ഒക്കെ ഗതാഗത കുരുക്കിൽ പെട്ട് മണിക്കൂറുകളോളം വൈകുന്നത്....മുന്നിലും പിന്നിലും പോലീസ് എസ്കോർട്ടിൽ യാത്ര ചെയ്യുകയും, ചികിൽസയ്ക്കു വിദേശത്ത് പോകുകയും ചെയ്യുന്ന നിങ്ങൾക്ക് അത് ചിലപ്പോൾ മനസ്സിലാകില്ല...

അതുകൊണ്ട് ഈ കാടാമുട്ട വിൽപ്പന ഒന്ന് ചുരത്തിൻ്റെ മോളിലോട്ടോ താഴോട്ടോ മാറ്റിപ്പിടിച്ചാൽ നന്നായിരുന്നു...എന്നുള്ള കമന്റും , വരുന്നുണ്ട്, ഏതായാലും കൂടുതൽ ആളുകളും വിമർശനമാണ് ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നത് . ഒപ്പം ചുരത്തിൽ ഉണ്ടാകുന്ന ഗതാഗത കുരിക്കിനേയും അതിനൊരു പരിഹാരം വേണമെന്നുള്ള തരത്തിലും മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends