Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ‌ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...

18 SEPTEMBER 2024 04:26 PM IST
മലയാളി വാര്‍ത്ത

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണാലോ അവസ്ഥ എന്നുള്ള ഡയലോഗ് ആണ് മന്ത്രി റിയാസിനെ കാണുമ്പൊൾ തോന്നുന്നത് . കാരണം മന്ത്രിയുടെ ഒരു പോസ്റ്റ് ഇപ്പോൾ മന്ത്രിക്ക് തന്നെ പാരയായിരിക്കുകയാണ്. വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ‌ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ നിയമം ഓർമപ്പെടുത്തുകയാണ് ശുചിത്വ മിഷൻ ജീവനക്കാരൻ. തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയാണ് പണി നൽകിയത്.

 

‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് മന്ത്രി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിനു താഴെ ആണ് മന്ത്രിക്ക് വിമർശനവുമായി കമന്റുകൾ എത്തിയിരിക്കുന്നത്...അതിൽ കാടമുട്ട കൊടുക്കുന്നതിന് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ‌ പ്ലേറ്റിലാണോ എന്ന സംശയം മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കമൻ്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമറാണ് കമൻ്റിലൂടെ നിയമലംഘനം ഓർ‌മ്മപ്പെടുത്തിയത്.

തെർമോകോൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോ​ഗ വസ്തുക്കൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോ​ഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകളിൽ നിന്ന് ​ഗാർബേജ് ബാ​ഗിൽ കെട്ടി ചുരത്തിൽ തള്ളുന്ന പതിവുമുണ്ടെന്നും അജയകുമാർ പറയുന്നു.തെർമോകോൾ കത്തിക്കാനോ ജൈവ മാലിന്യം പോലെ സംസ്കരിക്കാനോ കഴിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ടതിനാൽ റീസൈക്ലിം​ഗും സാധിക്കില്ല. നിരോധിത, ഒറ്റത്തവണ ഉപയോ​ഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്.

 

ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാണ് കമൻ്റ് അവസാനിക്കുന്നത്.ഇതിന് പുറമേ നിരവധി കമൻ്റാണ് പോസ്റ്റിന് ലഭിക്കുന്നത്. വിൽപന നടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പൊലീസ് ഫൈൻ ഈടാക്കുന്നുവെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പരാതിപ്പെടുന്നു. ഏതേ വഴിയാണ് മന്ത്രി സഞ്ചരിച്ചതെന്നും കുന്നംകുളം വഴിയാണോ അതോ..നമ്മുടെ CM ൻ്റെ വഴി തന്നെയാണോ തിരഞ്ഞെടുത്തത് ഷൊർണ്ണൂർ വഴി.വിനോദ സഞ്ചാരത്തിന് ഒരു സ്ഥലം തിരഞ്ഞെടുക്കണമെങ്കിൽ അല്ലെങ്കിൽ ഒരു മുട്ട കഴിക്കാൻ പോകണമെങ്കിൽ അവിടേക്കുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കണം...എന്നുള്ള കമ്മന്റും ,

 

മിനിസ്റെ, താമരശ്ശേരി ചുരം ഒരു നോ പാർക്കിങ് area ആണ്, നിങൾ ഇങ്ങനെ ചുരത്തിലെ കാടമുട്ട ഫ്രൈ പ്രൊമോട്ട് ചെയ്യുമ്പോൾഅല്ലെങ്കിൽ തന്നെ രൂക്ഷമായ ഗതാഗത കുരുക്ക് 24 മണിക്കൂറും അനുഭവപ്പെടുന്ന എന്നെപ്പോലുള്ള സാധാരണക്കാരും പാവപ്പെട്ട രോഗികളുമായിവരുന്ന ആംബുലൻസും ഒക്കെ ഗതാഗത കുരുക്കിൽ പെട്ട് മണിക്കൂറുകളോളം വൈകുന്നത്....മുന്നിലും പിന്നിലും പോലീസ് എസ്കോർട്ടിൽ യാത്ര ചെയ്യുകയും, ചികിൽസയ്ക്കു വിദേശത്ത് പോകുകയും ചെയ്യുന്ന നിങ്ങൾക്ക് അത് ചിലപ്പോൾ മനസ്സിലാകില്ല...

അതുകൊണ്ട് ഈ കാടാമുട്ട വിൽപ്പന ഒന്ന് ചുരത്തിൻ്റെ മോളിലോട്ടോ താഴോട്ടോ മാറ്റിപ്പിടിച്ചാൽ നന്നായിരുന്നു...എന്നുള്ള കമന്റും , വരുന്നുണ്ട്, ഏതായാലും കൂടുതൽ ആളുകളും വിമർശനമാണ് ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നത് . ഒപ്പം ചുരത്തിൽ ഉണ്ടാകുന്ന ഗതാഗത കുരിക്കിനേയും അതിനൊരു പരിഹാരം വേണമെന്നുള്ള തരത്തിലും മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (1 hour ago)

CATS പൊലീസ് കേസെടുത്തു  (1 hour ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (1 hour ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (1 hour ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (1 hour ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (1 hour ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (1 hour ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (2 hours ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (2 hours ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (2 hours ago)

Malayali Vartha Recommends