Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..


വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..


ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...

കേരളത്തില്‍ ഒരു കൊടും മാഫിയ തലപൊക്കിയിരിക്കുന്നു അതിന്റെ തലവന്‍ പിണറായി വിജയന്‍; മുഖ്യനെ എടുത്ത് കുടയുന്നു

15 APRIL 2025 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം

ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം

അധികാര കസേര പിടിക്കാന്‍ ആരുടേയും കാലുനക്കും പിണറായി. വര്‍ഗീയ വിഷം ചീറ്റുന്ന പിണറായി പറയുന്നു വര്‍ഗീയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടമെന്ന്. മുഖ്യമന്ത്രിയെ എടുത്തിട്ട് കുടയുന്നു. അധികാരം എങ്ങിനെയാണ് സ്വന്തം കയ്യിലേക്ക് അടിച്ചു മാറ്റി കൊണ്ടുവരേണ്ടതെന്നതില്‍ പിണറായി വിജയനോളം കുശാഗ്ര ബുദ്ധിയുള്ള മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് ശക്തിധരന്‍. സ്വന്തം പാര്‍ട്ടിയുടെ തലപ്പത്ത് പന്തടിക്കുന്നത് പോലെ ഇളക്കി പ്രതിഷ്ഠ നടത്തി ഗോര്‍ബച്ചേവ് മാതൃകയില്‍ പാര്‍ട്ടി പിടിക്കുന്നതില്‍ നിപുണനും പിണറായി വിജയന്‍ തന്നെയാണ്. ആര്‍ എസ് എസ് പാരമ്പര്യമുള്ളവരെ ചേര്‍ത്തുപിടിച്ചാല്‍ അതുകൊണ്ട് തുടര്‍ഭരണം സാധ്യമായാല്‍ അതിനും രണ്ടാമതൊന്നു ആലോചിക്കാതെ ചാടിപ്പുറപ്പെടാനും സിപിഎമ്മിന് ഒരേ ഒരു പിണറായി വിജയനേയുള്ളൂ. രാഷ്ട്രീയ ദൗത്യത്തിലൂടെ ലക്ഷ്യം കാണാന്‍ ആയില്ലെങ്കില്‍ എത്ര ക്വട്ടേഷന്‍ വേണമെങ്കിലും കൂടുതല്‍ കൊടുത്ത് അവര്‍ ജീവിച്ചിരിയ്ക്കുന്ന കാലത്തോളം മാസപ്പടിയും കണ്ണഞ്ചിക്കുന്ന പ്രതിഫലവും പുതിയ ക്വട്ടേഷനും ഇഷ്ടംപോലെ പരോളും കൊടുത്ത് തൃപ്തിപ്പെടുത്താനും മറ്റൊരാള്‍ക്കും കഴിയില്ല. തടവറയില്‍ ഇത്രയേറെ സൗഭാഗ്യം മറ്റാര് വിചാരിച്ചാല്‍ കിട്ടും?

മുംബയിലും മറ്റും എഴുപതുകളില്‍ തിമിര്‍ത്താടിയ അധോലോകത്തിന്റെ ഉയിര്‍ത്തേഴുന്നേല്‍പ്പാണ് കേരളത്തില്‍ വിജയന്റെ നേതൃത്വം പത്തിവിടര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കണ്ടത്. അതുകൊണ്ടാവണം കേരളത്തിലും ഒരു കൊടും മാഫിയ തലപൊക്കിയിരിക്കുന്നു എന്നും അതിന്റെ തലവന്‍ പിണറായി വിജയന്‍ ആണെന്നും ഹൈക്കോടതിയിലെ ഒരു സീനിയര്‍ ജഡ്ജി സധൈര്യം പരസ്യമായി പറഞ്ഞത്. ഇന്ത്യയില്‍ കേരളത്തില്‍ അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്തെ ഒരു ജഡ്ജി ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ഇപ്പോള്‍ 95 കാരനായ വയോവൃദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ നിയമപടുത്വത്തിന് തെല്ലും മങ്ങല്‍ ഏറ്റിട്ടില്ല. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ഹൈക്കോടതി ജഡ്ജി ആയിരുന്നു. മതവും ജാതിയും രാഷ്ട്രീയത്തില്‍ ചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ത്ത് അധികാരം കൈക്കലാക്കാനുള്ള പകിടകളിയില്‍ നിപുണന്‍ ആണ് പിണറായി വിജയന്‍. മുസ്ലിം മതതീവ്രവാദം കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ സ്ഥാപകനായ വി എസ് അച്യുതാനന്തന്‍ പ്രസംഗവേദിയില്‍ എത്തിയപ്പോള്‍ കല്ലുപോലെ അനങ്ങാതിരുന്ന പിണറായി വിജയന്‍ തീവ്രവാദി മദനിയെ അതേ വേദിയിലേക്ക് ആനയിച്ചു സാഷ്ടാംഗം പ്രണമിച്ച രംഗം കേരളത്തിന് മറക്കാറായിട്ടില്ല. അതേ വികാരത്തോടെയാണ് പിണറായി വിജയന്‍. ചേര്‍ത്തലയില്‍ മലപ്പുറത്തിനെതിരെ മുസ്ലിം വിദ്വേഷപ്രസംഗം നടത്തിയ വെള്ളാപ്പള്ളിയേ വെള്ളപൂശാന്‍ രണ്ടു ദിവസം മുമ്പ് അവതരിച്ചത്. ഈ നെറികെട്ടവനെ എന്നാണ് എസ് എന്‍ ഡി പി സ്വന്തം വാലില്‍ കെട്ടിയത്? ഇതേ പിണറായി വിജയനല്ലേ കണ്ണൂരില്‍ ശ്രീനാരായണ കീര്‍ത്തനം സദസ് ഒന്നാകെ എണീറ്റ് നിന്ന് ആദരവോടെ ആലപിക്കുന്നത് കേട്ടപ്പോള്‍ സദസിനൊപ്പം എണീല്‍ക്കാന്‍ കൂട്ടാക്കാതെ ഒറ്റയ്ക്ക് അതിനോട് അതൃപ്തി രേഖപ്പെടുത്തുക മാത്രമല്ല അടുത്തിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കൈപ്പിടിച്ചിരുത്തി എണീക്കണ്ട എന്ന് കല്‍പ്പിച്ചതും! ഒരു ഗുണ്ടയുടെ പരകായപ്രവേശം ആണ് സദസില്‍ കണ്ടത്.

അന്ന് വെള്ളാപ്പള്ളി കണ്ണൂരിലെ പാര്‍ട്ടിക്കും പിണറായിക്കും ചതുര്‍ഥിയായിരുന്നു. 1998 സെപ്റ്റംബര്‍ 25 നാണ് പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് എന്‍ ഡിപിയുമായി ശീതസമരത്തിലായിരുന്നു അക്കാലം . മലബാറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു സിപിഎമ്മിനെ ചൊടിപ്പിച്ചത്. ആ ഘട്ടത്തില്‍ എസ് എന്‍ ഡിപിക്ക് എതിരെ ദേശാഭിമാനിയില്‍ എഴുതിയ ലേഖന പരമ്പരയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എസ് എന്‍ ഡിപിക്ക് നല്കിയിരുന്ന വിശേഷണം ഇവിടെ അതേപടി ഉദ്ധരിക്കട്ടെ ശ്രീനാരായണ പ്രസ്ഥാനം ജന്മം കൊണ്ട കാലം മുതലേ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് എതിരായിരുന്നു.......' എന്ന് സ്വന്തം പേരില്‍ പാര്‍ട്ടി പത്രത്തില്‍ എഴുത്തിവെച്ച ഊളയാണ് പിണറായി വിജയന്‍. അയാള്‍ക്ക് ഗുരുവിനോട് എന്ത് ബഹുമാനമുണ്ടെന്നാണ്.? ആര്‍ എസ് എസ് ആചാര്യന്‍ പി പരമേശ്വരന്‍ നിര്യാതനായപ്പോള്‍ 'ഋഷി തുല്യന്‍' എന്ന് എഴുതി ആദരിച്ച ഈ മുഖ്യമന്ത്രി സ്വന്തം ഗുരുവും രാഷ്ട്രീയത്തിലേക്ക് പിടിച്ചുയര്‍ത്തിയ താത്വിക ആചാര്യനുമായ വിഖ്യാത ചിന്തകന്‍ എം എന്‍ വിജയന്‍ അന്തരിച്ചപ്പോള്‍ ഇകഴ്ത്തി കാണിച്ചത് 'നല്ല അദ്ധ്യാപകന്‍' എന്ന് ഇടിച്ചു പറഞ്ഞാണ്. ഇയാള്‍ എത്ര അല്‍പ്പനാണ് എന്ന് അറിയാന്‍ ഇതിനപ്പുറം എന്താ വേണ്ടത്?പത്തു വോട്ട് കിട്ടാന്‍ ഏത് സംഘ ചാലകിന്റെ കാല്‍ക്കലും വീഴും!മറിച്ചായാല് അയാളുടെ തന്തയ്ക്കു വിളിക്കും. എന്ത് മികവ് നോക്കിയാണ് ഇയാള്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ട് കൊടുക്കുന്നത്?

പാര്‍ശ്വവര്‍ത്തിയായി നിന്നാല്‍ ജോണ്‍ ബ്രിട്ടാസ് ആകാം. ദേശാഭിമാനിയെ ബൂര്‍ഷ്വാ പത്രങ്ങളോടു മല്‍സരിച്ചു മുന്നോട്ട് നയിച്ച അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെക്കാള്‍ എന്ത് പത്രപ്രവര്‍ത്തന പാരമ്പര്യമാണ് ഇയാള്‍ക്കുള്ളത്. സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം എന്ന് പുകള്‍ പെറ്റ പിജി യെ ഒരുവട്ടമെങ്കിലും പാര്‍ലമണ്ട് മന്ദിരത്തിലെ ലൈബ്രറിയില്‍ എങ്കിലും വിഹരിക്കാന്‍ അവസരം കൊടുത്തിട്ട് പോരായിരുന്നോ കൂട്ടികൊടുപ്പ്കാര്‍ക്കു ഇത്തരം സ്ഥാനമാനങ്ങള്‍ കൊടുത്ത് തൃപ്തിപ്പെടുത്താന്‍. പിണറായി വിജയന്‍ നേരെത്തെ മലപ്പുറത്തെ കുറിച്ച് ഹിന്ദു ലേഖനത്തില്‍ എഴുതിയത് തന്നെയല്ലേ വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് കുറിച്ച് ചുങ്കത്തറയില്‍ എസ് എന്‍ ഡി പി സമ്മേളനത്തില്‍ പ്രസംഗിച്ചത്? . സ്വതന്ത്രമായ അഭിപ്രായം പറഞ്ഞുവെന്നു എന്നാണ് പിണറായി വിജയന്‍ ന്യായീകരിക്കുന്നത്. മലപ്പുറത്ത് സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലത്രേ. മലപ്പുറത്ത് സ്വതന്ത്രമായി അരഭിപ്രായം പറഞ്ഞു പോലും ജീവിക്കാന്‍ അനുവദിക്കില്ലത്രെ!. അദ്ദേഹം ഏതെങ്കിലും മതത്തിനെതിരായി അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ആണ് മുഖ്യമന്ത്രി അതിന് ചുവടെ കൈയ്യൊപ്പ് വെച്ചുകൊടുക്കുന്നത്? നടേശന്‍ മുതലാളിക്ക് എന്ത് അറ്റുപോയെന്നാണ്.? നടേശ സ്തുതി എഴുതണമെന്നുണ്ട്. പക്ഷെ ഗുരുവിനെക്കുറിച്ച് എഴുതിയ കൈകൊണ്ട് എങ്ങിനെ എഴുതും. ആത്മോപദേശ ശതകം ചൊല്ലിയ നാവ് കൊണ്ട് എങ്ങിനെ ചൊല്ലും.? കെ സച്ചിദാനന്ദന്‍ ചോദിക്കുന്നത് കേട്ടില്ലേ മുഖ്യമന്ത്രി. ഇതിനേക്കാള്‍ നല്ലത് പോയി തൂങ്ങി ചത്തൂടെ നടേശന്‍ മുതലാളി? ഇ എം എസിന്റെ പാര്‍ട്ടി ഇത്രയ്ക്ക് അധ:പ്പതിക്കുമെന്ന് കെ സച്ചിദാനന്ദന്‍ സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ല.

മലപ്പുറം ജില്ല പ്രത്യേകമായ രാജ്യമാണെന്നും അവിടെ സ്വതന്ത്രമായ വായു ശ്വസിക്കാന്‍ പോലും അവകാശമില്ലെന്നും ആണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് ചുങ്കത്തറയില്‍ എസ് എന്‍ ഡി പി സമ്മേളനത്തില്‍ പ്രസംഗിച്ചത്. അത് മുഖ്യമന്ത്രിയെ ഒപ്പമിരുത്തി ആവര്‍ത്തിക്കുകയും ചെയ്തു? ഇതെങ്ങനെ കേട്ടിരിക്കാന് കഴിഞ്ഞൂ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക്?നടേശന്റെ ചെപ്പകുറ്റിയ്ക്ക് രണ്ട് കൊടുത്തിട്ട് ഇറങ്ങിപ്പോരേണ്ടതല്ലേ മുഖ്യമന്ത്രി? വി എസ് ആയിരുന്നൂ അവിടെ ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു. ഉറപ്പാണ്. പിണറായിയുടെ നാവില്‍നിന്ന് വരുന്നതാണ് മാര്‍ക്‌സിസം എന്ന് തെറ്റിദ്ധരിച്ചുപോയ ഒരു തലമുറയാണ് നമുക്ക് മൂന്നില്‍ ഉള്ളത്. കുമാരനാശാനെക്കാള്‍ മഹാനാണ് നടേശന്‍ മുതലാളി എന്ന് പഠിപ്പിക്കുന്ന അധമന്‍ മുഖ്യമന്ത്രി! എസ് എന്‍ ഡി പി ജന്മം കൊണ്ടകാലം മുതലേ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് എഴുതിപ്പിച്ചത് മനപ്പൂര്‍വ്വമായിരുന്നോ? ദേശാഭിമാനിയില്‍ ഇത് അച്ചടിച്ചു കണ്ടപ്പോള്‍ തന്നെ പിണറായിയെ ഫോണില്‍ വിളിച്ചു എന്ത് വിവരക്കേടാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് അദ്ദേഹം സ്തബദ്ധനായി പോയത്. ഒരു സവര്‍ണ്ണനാണ് എഴുതിയതെന്ന് അപ്പോള്‍ മനസിലായി. ഇനി എന്ത് ചെയ്യും എന്ന പിണറായിയുടെ നിസ്സഹായമായ ചോദ്യം എന്നെയും ഉത്തരം മുട്ടിച്ചു.

ഒരു കാര്യം മാത്രം പറഞ്ഞു. തിരുത്ത് കൊടുക്കാന്‍ നിന്നാലാണ് എല്ലാവരും അറിയുന്നത്. സാധാരണ ഇതൊന്നും ആരും വായിക്കില്ല.
അവസാനം അതാണ് നല്ലതെന്ന് തീരുമാനിച്ചു. പക്ഷെ കോടിയേരി ബാലകൃഷ്ണന്‍ കൃത്യമായി പറഞ്ഞു കണ്ണൂരില്‍ തുടക്കത്തില്‍ കൈത്തറി ഓട്ടു വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ സംഘടന ഉണ്ടാക്കി ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത് എന്ന് സിഎച്ച് കാണാരന്‍ ഭാരവാഹിയായ എത്രയയോ സംഘടനകള്‍ അക്കാലത്തുണ്ടായിരുന്നു. അതാണ് ചരിത്രം. പക്ഷെ പിണറായി വിജയന് എസ് എന്‍ ഡി പി യോഗത്തെ അന്ന് ഇകഴ്ത്താന്‍ മറിച്ച് എഴുതണം അതാണ് സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് ചെയ്തത്. നടേശന്റെ എല്ലാ വര്‍ഗീയ പരാമര്‍ശങ്ങളെയും ഇപ്പോള്‍ ശരിവെച്ചതും ആ നയം മാറിയതുകൊണ്ടാണ്. അതാണ് മാര്‍ക്‌സിസത്തിന്റെ പിപ്പിടി കാണിക്കല്‍. കുമാരനാശാന്‍ പോലും ജനറല്‍ സെക്രട്ടറി പദത്തില്‍ 16 വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. നടേശന്‍ മുതലാളി 30 വര്‍ഷത്തിലധികമായി സേവനമനുഷ്ഠിക്കുന്നു എന്ന് പിണറായി വിജയന്‍ ആനന്ദം കൊള്ളുമ്പോള്‍ അല്ലയോ കാരണഭൂതാ ആ തലയൊന്നു പരിശോധിക്കുന്നത് നല്ലതാണ് എന്ന് വിനയപുരസരം അഭ്യര്‍ഥിച്ചോട്ടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (49 minutes ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (1 hour ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (1 hour ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (2 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (2 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (2 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (2 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (3 hours ago)

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍  (3 hours ago)

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (4 hours ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (4 hours ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (4 hours ago)

കോണ്‍ഗ്രസ് ബീഹാറില്‍ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു; പ്രചരണത്തിന് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെ കണ്ടതേയില്ല; പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ്  (4 hours ago)

Malayali Vartha Recommends