മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക് വിധേയരാക്കി എയർ ഇന്ത്യ...

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക് വിധേയരാക്കി എയർ ഇന്ത്യ. ആഗസ്‌ത് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം സഞ്ചാരപാതയിൽ നിന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അപകടത്തിൽപെട്ട വിമാനത്തിലെ ക്യാപ്‌റ്റൻ ലഹരി പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശപ്രകാരം വ്യാഴാഴ്‌ച മുതൽ പരിശോധന തുടങ്ങി. സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റാണ് നടത്തുന്നത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയിലായി അയ്യായിരത്തിലധികം പൈലറ്റുമാരാണുള്ളത്. ലഹരി പരിശോധന സംബന്ധിച്ച് നിലനിൽക്കുന്ന നിയമങ്ങൾ ശക്തമാക്കാനായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിർദേശം നൽകി.
നിലവിലെ ഡിജിസിഎ നിയമപ്രകാരം പരിശോധനയിൽ ഫലം പോസിറ്റീവായാൽ അവരെ ലഹരിമുക്ത ചികിത്സയ്‌ക്ക് വിധേയരാക്കുകയും ചെയ്യും. രണ്ടാം തവണയും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ലൈസൻസ് മൂന്നുവർഷത്തേക്ക് റദ്ദാക്കുന്നതാണ്. വീണ്ടും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള വിവരം മാത്രമല്ല വിമാനം അപകടാവസ്ഥയിലായതിന്റെ കാരണമായി കരുതുന്നത്. 11 സാങ്കേതിക തകരാറുകളാണ് രണ്ടോ മൂന്നോ മിനുട്ടുകൾക്കുള്ളിൽ വിമാനത്തിനുണ്ടായത്.
"
https://www.facebook.com/Malayalivartha
























