വീടുകളില്‍ നിന്ന് മാറണം... കണ്ടൈനര്‍ പേടി പേടിസ്വപ്നം; ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ചെറിയഴീക്കല്‍ തീരത്തടിഞ്ഞു, വീടുകളില്‍ നിന്ന് മാറാന്‍ നിര്‍ദേശം

ഇന്ത്യന്‍ നാവിക സേനയുടെ വില ലോകം അറിഞ്ഞു. മുങ്ങിയ കപ്പലില്‍ നിന്നും എല്ലാവരേയും രക്ഷപ്പെടുത്തി. അതിനിടെ അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നര്‍ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. സമീപത്തെ വീടുകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം. ശക്തമായ തിരയടിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലം കലക്ടര്‍ ദേവിദാസ് ഉള്‍പ്പെടെയുള്ളവര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് കണ്ടെയ്‌നര്‍ തീരത്തടിഞ്ഞ വിവരം അധികൃതരെ അറിയിച്ചത്.
മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 വില്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ അപകടത്തില്‍പെടുകയായിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍.
കൊച്ചി കപ്പല്‍ അപകടം സംബന്ധിച്ച സുപ്രധാന അറിയിപ്പ്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നൗട്ടിക്കല്‍മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ ഉള്ള പൊടി എണ്ണ പടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്‍ടെയ്‌നര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരം പൂര്‍ണ്ണമായും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കപ്പലിലെ 640 കണ്ടെയ്‌നറുകളില്‍ നൂറെണ്ണം വേര്‍പെട്ട് കടലില്‍ വീണു. 13 കണ്ടെയ്‌നറുകളില്‍ അപായകരമായ വസ്തുക്കളുണ്ട്. ഇതില്‍ 12 എണ്ണത്തിലും കാല്‍സ്യം കാര്‍ബൈഡ് ആണ്. രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതുമായിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാല്‍സ്യം കാര്‍ബേഡ് അടങ്ങിയ 12 കണ്ടെയ്‌നകളും ഉള്ളത്. ഒരു കണ്ടെയ്‌നര്‍ 22 ടണ്‍ ഭാരം വരും.
കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുത്, അടുത്ത് പോകരുത്. കപ്പല്‍ മുങ്ങിയ മേഖലയില്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ്. ഒപ്പം തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളും കടലിലുണ്ട്. ഈ കപ്പല്‍ ചാലിലൂടെ പോകുന്ന മറ്റു കപ്പലുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതായി അറിയിച്ചു. മുങ്ങിയ കപ്പലിലെ ക്യാപ്റ്റന്‍ അടക്കം എല്ലാവരെയും കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് രക്ഷിച്ചു. അപകടത്തിന്റെ മറ്റു കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്.
നടപടി നിര്‍ദേശങ്ങള്‍
തീരത്ത് അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയ്‌നര് എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര് എങ്കിലും അകലെ നില്‍ക്കുക, 112 ല്‍ അറിയിക്കുക എന്ന നിര്‍ദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്കിയിട്ടുണ്ട്.
മത്സ്യ തൊഴിലാളികള്‍ നിലവില്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.
കപ്പല്‍ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയ്‌നര് എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്112ല്‍ അറിയിക്കുക എന്ന നിര്‍ദേശം മത്സ്യ തൊഴിലാളികള്‍ക്കും ബാധകം ആണ്.
കണ്ടെയ്‌നറുകള്‍കരയില്‍സുരക്ഷിതമായിമാറ്റാന്‍ JCB, ക്രെയിനുകള്‍വിനിയോഗിക്കാന്‍ Factories and Boilers വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സെ ടീമുകള്‍ തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും, വടക്കന് ജില്ലകളില്‍ 1 വീതം ടീമും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എണ്ണ പാട തീരത്ത് എത്തിയാല്‍ ക്കൈകാര്യം ചെയ്യാന്‌പൊലൂഷന്‍കണ്ട്രോള്‍ബോര്‍ഡിഇന്റെ നേതൃത്വത്തില്‍ രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സെ ടീമുകള്‍ തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും, വടക്കന് ജില്ലകളില്‍ 1 വീതം ടീമും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാദുരന്തനിവാരണഅതോറിറ്റിയുംപോലീസ്മറ്റുവകുപ്പുകള്‍ഇവര്‍ക്ക്വേണ്ടസഹായങ്ങള്‍ചെയ്യുന്നതായിരിക്കും.
കപ്പലിലെഎണ്ണകടല്‍താഴെത്തട്ടില്‍പെട്ടുപോകാന്‍സാധ്യതയുള്ളതിനാല്‍, കോസ്റ്റ്ഗാര്‍ഡ്, നേവി, ഫോറസ്റ്റ്ഡിപ്പാര്‍ട്ട്‌മെന്റ്, ഫാക്ടറീസ്&ബോയിലേഴ്‌സ്എന്നിവരെഉള്‍പ്പെടുത്തിപദ്ധതിതയ്യാറാക്കാനുള്ളനിര്‍ദേശവുംനല്‍കിയിട്ടുണ്ട്.
ഓയില്‍സ്പില്‍കണ്ടിജന്‍സികൈകാര്യംചെയ്യുന്നതിനായികൂടുതല്‍ബൂംസ്സ്‌കിമ്മെര്‍സ്എന്നിവമൊബിലെയ്‌സ്‌ചെയ്യാനായികോസ്റ്റ്ഗാര്‍ഡ്, പോര്‍ട്ട്വകുപ്പ്, നേവിഎന്നിവരോട്‌നിര്‍ദേശിച്ചിട്ടുണ്ട്.
കണ്‍ടെയ്‌നര്‍, എണ്ണ പാട, കടലിഇന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാന്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ ജില്ലകള്‍ക്കും, വകുപ്പുകള്‍ക്കും നല്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെസുരക്ഷ, പരിസ്ഥിതിസംരക്ഷണം, മത്സ്യബന്ധനമേഖലയുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ളപ്രവര്‍ത്തങ്ങള്‍ക്കായിരിക്കുംസംസ്ഥാനംമുന്‍ഗണനനല്‍കുക.
അതിനിടെ കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ മുങ്ങിത്തുടങ്ങിയതോടെ അല്‍പ്പ സമയം മുമ്പ് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും മാറ്റിയിരുന്നു. കപ്പല്‍ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും കഴിഞ് ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനെയും രണ്ട് എന്‍ജിനീയര്‍മാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.
കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തടിയുകയാണെങ്കില്‍, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ തൊടരുതെന്ന് ഇന്നലെ അപകടമുണ്ടായപ്പോള്‍ തന്നെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടന്‍ വിളിച്ച് വിവരം പറയാനാണ് നിര്‍ദ്ദേശം.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ അപകടത്തില്‍പെടുകയായിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍. എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഒരു കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ്. തീരത്ത് അടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറാണെന്നാന്ന് പ്രാഥമിക നിഗമനം. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാന്‍ നിര്‍ദേശം നല്‍കി. കൊല്ലം കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
കപ്പലില്‍ നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയ്‌സ്) വിലയിരുത്തല്‍. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാം.
അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.
സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്‌നറുകളിലുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലില്‍നിന്നുണ്ടായ ഇന്ധനചോര്‍ച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയര്‍ത്തുന്നത്.
24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. മറ്റു കപ്പലുകളുടെയും സേനാവിഭാഗങ്ങളുടെയും സഹായത്തോടെ ചെരിവു നിവര്‍ത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഒരു രാത്രി കപ്പലില്‍ തങ്ങിയ ക്യാപ്റ്റനെയും 2 എന്‍ജിനീയര്‍മാരെയും ഇന്നലെ രാവിലെയാണു രക്ഷിച്ചത്. ജോര്‍ജിയന്‍ സ്വദേശിയായ എന്‍ജിനീയറെ എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും മോശം കാലാവസ്ഥയും സാങ്കേതികത്തകരാറുകളുമാകാം കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണു ജീവനക്കാരുടെ വെളിപ്പെടുത്തല്‍.
73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ കപ്പലില്‍ 623 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡുമായിരുന്നു. ടാങ്കുകളില്‍ ഊര്‍ജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളില്‍ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവല്‍ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്സി എല്‍സയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കില്‍ മറ്റ് ഇന്ധനങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം.
എണ്ണച്ചോര്‍ച്ച ഭീഷണി
കടലില്‍ ഏതാണ്ട് 3.7 കിലോമീറ്റര്‍ (2 നോട്ടിക്കല്‍ മൈല്‍) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്. ഇന്‍ഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാട കണ്ടെത്തി നീക്കാനുള്ള ഊര്‍ജിതശ്രമം തീരസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി വിമാനത്തിലൂടെ അപകടമേഖലയില്‍ തളിക്കുന്നുമുണ്ട്. കാല്‍സ്യം കാര്‍ബൈഡ് ജലവുമായി പ്രതിപ്രവര്‍ത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിന്‍ വാതകം സൃഷ്ടിക്കുമെന്നതിനാല്‍ ആരും കണ്ടെയ്‌നറുകള്‍ക്കു സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കള്‍ തൊടുകയോ ചെയ്യരുത്.
മീന്‍പിടിത്തം വിലക്കി
കപ്പല്‍ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 37 കിലോമീറ്റര്‍) പരിധിയില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തീരത്ത് അപൂര്‍വ വസ്തുക്കള്‍, കണ്ടെയ്‌നര് എന്നിവ കണ്ടാല്‍ തൊടരുത്.
തീരത്ത് കസ്റ്റംസ് നിരീക്ഷണം
കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി കസ്റ്റംസ് മറൈന്‍ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേരള തീരത്തു വിന്യസിച്ചു.
കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ അതീവ ജാഗ്രതയില്‍ അധികൃതര്‍. കണ്ടെയ്‌നറിലെ രാസവസ്തുക്കള്‍ കടല്‍ ജലത്തില്‍ കലര്‍ന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും. കണ്ടെയ്‌നറിലെ ഇന്ധന രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ കടലില്‍ പരന്നാല്‍ അത് ജലജീവികളെയും കടലിലെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കും. കപ്പല്‍ പൂര്‍ണമായി മുങ്ങിയതിനാല്‍ ബങ്കര്‍ ഫ്യൂവല്‍ (കപ്പല്‍ ഇന്ധനവും) കടലില്‍ ഏതാണ്ടു രണ്ടു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ വ്യാപിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
കണ്ടെയ്‌നറില്‍ നിന്ന് ഇന്ധനം കടലില്‍ പടര്‍ന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് ആസ്ഥാനമായ ഇന്‍കോയിസിലെ (ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ടി.എം.ബാലകൃഷ്ണന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ഉപഗ്രഹദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. കാറ്റിന്റെ ഗതിയും കടല്‍ത്തിരകളുടെ ചലനവും അനുസരിച്ച് ആലപ്പുഴ, കൊല്ലം തീരത്തേക്കാണ് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്തുക. ഇവയുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha