Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!

17 MAY 2025 05:43 PM IST
മലയാളി വാര്‍ത്ത


കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർ​ഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രത്യക്ഷപ്രകടനമായിരുന്നു. അതിനോട് ചേർത്തുവായിക്കേണ്ടത് തന്നെയാണ് അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരവും.

വസ്ത്രം അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല. അത് ഏത് തരമായാലും, അതിൽ മനുഷ്യർക്ക് സമ്പൂർണാധികാരം ഉണ്ടാവുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. അയ്യങ്കാളിയുടെ കാലത്തും സ്ത്രീകളുടെ വസ്ത്രധാരണം അധികാരവർ​ഗത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. അന്ന് സ്ത്രീകൾ പുരുഷന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചിരുന്നത്. അധസ്ഥിതരെന്ന് കരുതപ്പെട്ട ഒരു വിഭാ​ഗത്തിന് അരയ്ക്ക് മുകളിലോട്ട് വസ്ത്രം ധരിക്കാനുള്ള അനുവാദമേയുണ്ടായിരുന്നില്ല. .പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടി രാജാക്കന്മാരും പ്രഭുക്കന്മാരും അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നു. ഉയർന്ന ജാതിക്കാർക്ക് മാത്രമേ ഇതിനു അവകാശമുണ്ടായിരുന്നുള്ളൂ ..അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു.

വസ്ത്രധാരണസങ്കല്പങ്ങളിൽ സ്ത്രീപുരുഷവ്യത്യാസമില്ലാതിരിക്കുകയുംഎന്നാൽ ജാതിപരമായ ഉച്ചനീചത്വം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് താഴ്ന്ന ജാതിയിൽ പെട്ടവരെ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. ഏതു പ്രായത്തിൽപ്പെട്ട സ്ത്രീയാണെങ്കിലും മാറു മറക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. മാറ് മറച്ചാൽ ജാതി തിരിച്ചറിയാൻ കഴിയില്ല എന്നാണു ഇതിനു പറഞ്ഞിരുന്ന ന്യായം .

ജാതി തിരിച്ചറിയാൻ പ്രത്യേകം വേഷഭൂഷാദികൾ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. പുലയർ തുടങ്ങിയ അധഃസ്ഥിത വിഭാഗത്തിൽപെട്ട സ്ത്രീകൾ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കാൻ നിർബന്ധിതരായിരുന്നു. ജാതീയതയുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു ഈ രീതി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.. ഇതിനെതിരെ ആദ്യം രംഗത്തുവന്ന സാമൂഹ്യ പരിഷ്‌കൃത്താവാണ് അയ്യങ്കാളി . തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല താഴ്ന്ന ജാതിയിൽ പെട്ടവർ കഴുത്തിൽ വലിയ കല്ലുകളുള്ള മാലയും കാതിൽ വലിയ ഇരുമ്പ് വളകളും അണിയണം എന്നും നിയമം ഉണ്ടായിരുന്നു. അടിമത്തത്തിന്റെ അടയാളമായ ഇവ പൊട്ടിച്ചറിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി.

അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ സ്തനങ്ങൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് സ്ത്രീകളെ ഭീകരമായി മർദ്ദിച്ചു. ഏറ്റവും ക്രൂരമായ മർദ്ദനങ്ങൾ നടന്നത് കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് . എന്നാൽ, ഏത് മർദ്ദനത്തിനും ഒരു മറുപുറമുണ്ട്, അത് പ്രതികരണവും പ്രതികാരവുമാണ്. അത് ചെറുത്തുനിൽപ്പിന്റെ കൂടി ഭാഷയാണ്. അവർ സവർണ്ണരെ ചെറുത്തു. തിരിച്ചടിക്കാൻ തയ്യാറായി. പലയിടത്തും കലാപവും രക്തച്ചൊരിച്ചിലുമുണ്ടായി.

സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണർക്കെതിരെ പെരിനാട് കലാപവും നടന്നു.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് പുലയ സ്ത്രീകളാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അവർ പൊട്ടിച്ചെറിയുകയും ചെയ്തു.

 

സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറില്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത കൊച്ചുകാളി ആയിരുന്നു.

അയ്യങ്കാളി മുന്നിൽ നിന്ന് നയിച്ച അനേകം സമരങ്ങളിലൊന്ന് മാത്രമാണിത്. ദളിതരുടെ ആദ്യ പള്ളിക്കൂടവും, പഞ്ചമിയെന്ന പെൺകുട്ടിയുടെ കൈപിടിച്ച് അദ്ദേഹം സ്കൂളിലേക്ക് നടത്തിയ യാത്രയും, വില്ലുവണ്ടി സമരവും, കർഷകത്തൊഴിലാളി സമരവും എല്ലാം അതിൽ പെടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (29 minutes ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (1 hour ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (1 hour ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി....സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം... സമരം തുടങ്ങി  (1 hour ago)

18 കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നു....  (1 hour ago)

ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ട്രക്ക്...  (2 hours ago)

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 hours ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (2 hours ago)

കനത്ത മഴയ്ക്ക് സാധ്യത  (3 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (3 hours ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (3 hours ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends