Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!

17 MAY 2025 05:43 PM IST
മലയാളി വാര്‍ത്ത


കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർ​ഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രത്യക്ഷപ്രകടനമായിരുന്നു. അതിനോട് ചേർത്തുവായിക്കേണ്ടത് തന്നെയാണ് അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരവും.

വസ്ത്രം അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല. അത് ഏത് തരമായാലും, അതിൽ മനുഷ്യർക്ക് സമ്പൂർണാധികാരം ഉണ്ടാവുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. അയ്യങ്കാളിയുടെ കാലത്തും സ്ത്രീകളുടെ വസ്ത്രധാരണം അധികാരവർ​ഗത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. അന്ന് സ്ത്രീകൾ പുരുഷന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചിരുന്നത്. അധസ്ഥിതരെന്ന് കരുതപ്പെട്ട ഒരു വിഭാ​ഗത്തിന് അരയ്ക്ക് മുകളിലോട്ട് വസ്ത്രം ധരിക്കാനുള്ള അനുവാദമേയുണ്ടായിരുന്നില്ല. .പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടി രാജാക്കന്മാരും പ്രഭുക്കന്മാരും അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നു. ഉയർന്ന ജാതിക്കാർക്ക് മാത്രമേ ഇതിനു അവകാശമുണ്ടായിരുന്നുള്ളൂ ..അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു.

വസ്ത്രധാരണസങ്കല്പങ്ങളിൽ സ്ത്രീപുരുഷവ്യത്യാസമില്ലാതിരിക്കുകയുംഎന്നാൽ ജാതിപരമായ ഉച്ചനീചത്വം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് താഴ്ന്ന ജാതിയിൽ പെട്ടവരെ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. ഏതു പ്രായത്തിൽപ്പെട്ട സ്ത്രീയാണെങ്കിലും മാറു മറക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. മാറ് മറച്ചാൽ ജാതി തിരിച്ചറിയാൻ കഴിയില്ല എന്നാണു ഇതിനു പറഞ്ഞിരുന്ന ന്യായം .

ജാതി തിരിച്ചറിയാൻ പ്രത്യേകം വേഷഭൂഷാദികൾ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. പുലയർ തുടങ്ങിയ അധഃസ്ഥിത വിഭാഗത്തിൽപെട്ട സ്ത്രീകൾ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കാൻ നിർബന്ധിതരായിരുന്നു. ജാതീയതയുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു ഈ രീതി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.. ഇതിനെതിരെ ആദ്യം രംഗത്തുവന്ന സാമൂഹ്യ പരിഷ്‌കൃത്താവാണ് അയ്യങ്കാളി . തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല താഴ്ന്ന ജാതിയിൽ പെട്ടവർ കഴുത്തിൽ വലിയ കല്ലുകളുള്ള മാലയും കാതിൽ വലിയ ഇരുമ്പ് വളകളും അണിയണം എന്നും നിയമം ഉണ്ടായിരുന്നു. അടിമത്തത്തിന്റെ അടയാളമായ ഇവ പൊട്ടിച്ചറിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി.

അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ സ്തനങ്ങൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് സ്ത്രീകളെ ഭീകരമായി മർദ്ദിച്ചു. ഏറ്റവും ക്രൂരമായ മർദ്ദനങ്ങൾ നടന്നത് കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് . എന്നാൽ, ഏത് മർദ്ദനത്തിനും ഒരു മറുപുറമുണ്ട്, അത് പ്രതികരണവും പ്രതികാരവുമാണ്. അത് ചെറുത്തുനിൽപ്പിന്റെ കൂടി ഭാഷയാണ്. അവർ സവർണ്ണരെ ചെറുത്തു. തിരിച്ചടിക്കാൻ തയ്യാറായി. പലയിടത്തും കലാപവും രക്തച്ചൊരിച്ചിലുമുണ്ടായി.

സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണർക്കെതിരെ പെരിനാട് കലാപവും നടന്നു.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് പുലയ സ്ത്രീകളാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അവർ പൊട്ടിച്ചെറിയുകയും ചെയ്തു.

 

സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറില്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത കൊച്ചുകാളി ആയിരുന്നു.

അയ്യങ്കാളി മുന്നിൽ നിന്ന് നയിച്ച അനേകം സമരങ്ങളിലൊന്ന് മാത്രമാണിത്. ദളിതരുടെ ആദ്യ പള്ളിക്കൂടവും, പഞ്ചമിയെന്ന പെൺകുട്ടിയുടെ കൈപിടിച്ച് അദ്ദേഹം സ്കൂളിലേക്ക് നടത്തിയ യാത്രയും, വില്ലുവണ്ടി സമരവും, കർഷകത്തൊഴിലാളി സമരവും എല്ലാം അതിൽ പെടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (27 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (48 minutes ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (1 hour ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (4 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (5 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (5 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (6 hours ago)

Malayali Vartha Recommends