മാതൃഘാതകന് ജീവപര്യന്തം കഠിന തടവും, പിഴയും

അമ്മയെ വീട്ടിനുള്ളില്‍ വച്ച്‌കൊല ചെയ്ത് തീയ്യിട്ട് കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി കടയ്ക്കാവുര്‍ നില്ക്കാമുക്ക് പൂച്ചെടി വിള വീട്ടില്‍ ജയപ്രകാശ് മകന്‍ വിഷ്ണു എന്നു വിളിക്കുന്ന കള്ളപ്പന്‍(36) എന്നയാളെ ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴ ഒടുക്കാനുംശിക്ഷിച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.രേഖ ആണ് പ്രതിയെ ശിക്ഷി ച്ചത്.
കടയ്ക്കാവൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.ആര്‍. ഷാജി ഹാജരായി. പ്രതി കള്ളപ്പന്‍ തന്റെ അമ്മയെ 2023 ഏപ്രില്‍ 23 ന് രാത്രി കൃത്യം ചെയ്തുവെന്നാണ് കേസ്.
പ്രതിയും 62 കാരിയായ അമ്മ ജനനിയും മാത്രം ഉണ്ടായിരുന്ന പൂച്ചെടി വിളവീട്ടില്‍ വച്ച് രാത്രി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. അതിനു ശേഷം 2കി.മീ. അകലെയുള്ള പഴഞ്ചിറ ഭാഗത്ത് തന്റെ ബന്ധുവിന്റെ വീടിന്റെ അയയില്‍ വിരിച്ചിരുന്ന കൈലി മുണ്ട് എടുത്തു കൊണ്ടു പോയി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈലി മുണ്ട് മുറിഞ്ഞ് തറയില്‍ വീണു പരിക്കേല്‍ക്കുകയും, പോലീസ് എത്തി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയാണ് ഈ പൈശാചിക കൃത്യം ചെയ്തതെന്ന് , പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതി പ്രസ്തുത ദിവസം വൈകുന്നേരത്തോട് കൂടി 'തൊട്ടടുത്ത് പൈപ്പ് കോണ്‍ട്രാക്ട് ജോലിക്കായി വാടകയ്ക് വീട് എടുത്ത് താമസിച്ചിരുന്നവരുടെ വീട്ടിലേക്ക് വന്ന് അവരോടൊപ്പം മദ്യപിച്ചതിനു ശേഷം തന്റെ വീട്ടിലേക്ക് പോയി അമ്മയോട് വഴക്കുണ്ടാക്കി.
രാത്രി ഒന്‍പത് മണിയോടുകൂടി ആ വീട്ടിലേക്ക് വന്ന് മണ്‍വെട്ടി ചോദിക്കുകയും, എന്നാല്‍ പണിയായുധങ്ങള്‍ പണിസ്ഥലത്താണ് എന്നു പറഞ്ഞ് വിഷ്ണുവിനെ മടക്കി അയക്കുകയുമായിരുന്നു. പ്രതിക്ക് തന്റെ അമ്മയോട് കടുത്ത വൈരാഗ്യമായിരുന്നു. തന്റെ ആഗ്രങ്ങള്‍ക്ക് എതിരു നില്‍ക്കുന്നു എന്നായിരുന്നു ആക്ഷേപം. മദ്യപിച്ച് അടി പിടി' കൂടി പരിക്ക് പറ്റി കിടന്ന പ്രതിയെ പരിചരിക്കാന്‍ ആ വീട്ടിലെത്തിയതായിരുന്നു മാതാവ് ജനനി .സാഹചര്യ തെളിവുകളുടേയും , ശാസ്ത്രീയ തെളിവുകളും സമന്വയിപ്പിച്ചാണ് പ്രോസിക്യൂഷന്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ലഭ്യമാക്കിയത് . ,അഡ്വ. ഷമീർ A വെമ്പായം, നീരജ് R,അർച്ചന R തോമസ്.. തുടങ്ങിയവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
"https://www.facebook.com/Malayalivartha