രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..

ശിക്ഷ നടപടികൾ വളരെ കർശനമായ രാജ്യമാണ് സൗദി. പലപ്പോഴും പല വിമർശനങ്ങളും രാജ്യത്തെ നിയമനടപടികൾക്ക് എതിരെ കേൾക്കാറുണ്ട് . ഇപ്പോൾ സോഷ്യല്‍മീഡിയ കാലത്ത് ഒരു ട്വീറ്റ് ഇട്ടതിന്റെ പേരില്‍ 7 വര്‍ഷത്തോളം കഠിനതടവും പീഡനങ്ങളും നേരിട്ട് ഒടുവില്‍ വധശിക്ഷയ്ക്ക് വിധേയനാകേണ്ടി വന്ന മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.അന്താരാഷ്്ട്ര തലത്തില്‍ നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തുര്‍ക്കി അല്‍ ജസര്‍ എക്‌സ് അക്കൗണ്ടുവഴി സൗദി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നുവെന്നും തീവ്രവാദികളെയും ഭീകരവാദ ഗ്രൂപ്പുകളെയും കുറിച്ച് പോസ്റ്റ് ചെയ്തിരുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.വധശിക്ഷയ്ക്ക് പിന്നാലെ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്. സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്താല്‍ ശിക്ഷ മരണമാണ് എന്നാണ് തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷ തെളിയിക്കുന്നതെന്ന്
അന്താരാഷ്ട വധശിക്ഷ വിരുദ്ധ അഭിഭാഷക ഗ്രൂപ്പായ റിപ്രൈവിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ജീദ് ബന്യൂസി പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എന്ന കുറ്റകൃത്യം' ചെയ്തതിനാണ് അല്‍ ജാസറിനെ പൂര്‍ണമായും രഹസ്യമായി വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷയെ അപലപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുളള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടെനസ് ഡി ലാ സെര്‍ന രംഗത്തെത്തി. 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വാഷിംഗ്ടണ്‍ പോസ്റ്റ്
കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്ത് അതിനെതിരെ കടുത്ത പ്രതിഷേധം ഉയരാതിരുന്നതു കൊണ്ടാണ് രാജ്യത്ത് ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികളുണ്ടാകുന്നത്. ജമാല്‍ ഖഷോഗിയ്ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തുടരാനുളള ധൈര്യം നല്‍കുക കൂടിയാണ് ചെയ്തത്'- കാര്‍ലോസ് പറഞ്ഞു.
https://www.facebook.com/Malayalivartha