Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഖമേനിയെ ഉടന്‍ വധിക്കുമെന്ന് അന്ത്യശാസനം മുഴക്കി ഇസ്രായേലും അമേരിക്കയും; ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു

21 JUNE 2025 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു. ഖമേനിയെ ഉടന്‍ വധിക്കുമെന്ന് ഇസ്രായേലും അമേരിക്കയും അന്ത്യശാസനം മുഴക്കിയിരിക്കെ ഖമേനിയെ രക്ഷിക്കാന്‍ ചൈന നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.


ഇസ്രയേല്‍- ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങള്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് എന്തിനെന്ന ചോദ്യത്തിനു മുന്നിലാണ് ലോകം. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍ ഇസ്രായേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ആശങ്ക.

മാത്രവുമല്ല ഈ വിമാനം മടങ്ങുമ്പോള്‍ വേഷം മാറി അയത്തുള്ള ഖമേനി ചൈനയിലേക്ക് ഒളിച്ചു കടക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഖമേനിയുടെ ഇറാനിലെ ഒളിത്താവളം അമേരിക്കയും ഇസ്രായേലും കണ്ടെത്തിയ സാഹചര്യത്തില്‍ ഖൊമേനിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിച്ചിക്കുന്നത്.

ഭൂമിക്കടിയിലെ ഉരുക്കു ബങ്കറില്‍ കഴിയുന്ന ഖൊമേനിയെ വധിക്കാനുള്ള ബോംബുകളുമായി അമേരിക്കന്‍ വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇറാന്റെ ആയുധശേഷി നന്നേ കുറഞ്ഞുകൊണ്ടിരിക്കെയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് മൂന്ന് വിമാനങ്ങള്‍ ടെഹ്‌റാനില്‍ എത്തിയത്.

ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷന്‍ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് രഹസ്യ വിമാനങ്ങള്‍ വരുന്നത്.

ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ആശങ്ക പ്രകടിപ്പിക്കുകയും സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ക്ക് എതിരായി ബീജിംഗിന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനുനേരെ ഇസ്രായേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും ഇറാനില്‍ എത്തി. മൂന്നു വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വ്യോമമേഖലകളിലൂടെയാണ് വിമാനം പറന്ന് ടെഹ്‌റാനിലെത്തിയത്. ഈ വിമാനങ്ങളും ഇറാനു സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്‌സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയിട്ടുമില്ലെന്നതാണ് അതിശയകരം. ഇസ്രായേലുമായുള്ള സംഘര്‍ഷം കാരണം ഇറാന്റെ വ്യോമാതിര്‍ത്തി ഔദ്യോഗികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ചൈനീസ് കാര്‍ഗോ വിമാനങ്ങള്‍ ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ എവിടോയോ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിമാനങ്ങള്‍ അവയുടെ ട്രാന്‍സ്പോണ്ടറുകള്‍ ഓഫാക്കിയതായും ഇത് റഡാറുകള്‍ക്കും വാണിജ്യ ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കും അദൃശ്യമായതായും ആരോപിക്കപ്പെടുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ചൈനയും ഇറാനും ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നതാണ്. ഒരു ദിവസം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ചൈനയ്ക്ക് നല്‍കുന്നത്. മാത്രവുമില്ല ഇറന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

ഇറാന്റെ അസംസ്‌കൃത എണ്ണ ശുദ്ധീകരണശാലകളെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം എണ്ണവില കുതിച്ചുയരുകയും ചെയ്തു. ഇറാനെ ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇറാന് ചൈന ആണവായുധം നല്‍കാന്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിര്‍ത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാര്‍ക്ക് തെല്‍ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കല്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇസ്രായേല്‍ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, ചെക് റിപ്പബ്ലിക്, ന്യൂസീലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (5 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (21 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (29 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (56 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends