Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു


ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

ഖമേനിയെ ഉടന്‍ വധിക്കുമെന്ന് അന്ത്യശാസനം മുഴക്കി ഇസ്രായേലും അമേരിക്കയും; ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു

21 JUNE 2025 08:08 AM IST
മലയാളി വാര്‍ത്ത

ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു. ഖമേനിയെ ഉടന്‍ വധിക്കുമെന്ന് ഇസ്രായേലും അമേരിക്കയും അന്ത്യശാസനം മുഴക്കിയിരിക്കെ ഖമേനിയെ രക്ഷിക്കാന്‍ ചൈന നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.


ഇസ്രയേല്‍- ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങള്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് എന്തിനെന്ന ചോദ്യത്തിനു മുന്നിലാണ് ലോകം. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍ ഇസ്രായേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ആശങ്ക.

മാത്രവുമല്ല ഈ വിമാനം മടങ്ങുമ്പോള്‍ വേഷം മാറി അയത്തുള്ള ഖമേനി ചൈനയിലേക്ക് ഒളിച്ചു കടക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഖമേനിയുടെ ഇറാനിലെ ഒളിത്താവളം അമേരിക്കയും ഇസ്രായേലും കണ്ടെത്തിയ സാഹചര്യത്തില്‍ ഖൊമേനിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിച്ചിക്കുന്നത്.

ഭൂമിക്കടിയിലെ ഉരുക്കു ബങ്കറില്‍ കഴിയുന്ന ഖൊമേനിയെ വധിക്കാനുള്ള ബോംബുകളുമായി അമേരിക്കന്‍ വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇറാന്റെ ആയുധശേഷി നന്നേ കുറഞ്ഞുകൊണ്ടിരിക്കെയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് മൂന്ന് വിമാനങ്ങള്‍ ടെഹ്‌റാനില്‍ എത്തിയത്.

ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷന്‍ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് രഹസ്യ വിമാനങ്ങള്‍ വരുന്നത്.

ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ആശങ്ക പ്രകടിപ്പിക്കുകയും സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ക്ക് എതിരായി ബീജിംഗിന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനുനേരെ ഇസ്രായേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും ഇറാനില്‍ എത്തി. മൂന്നു വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വ്യോമമേഖലകളിലൂടെയാണ് വിമാനം പറന്ന് ടെഹ്‌റാനിലെത്തിയത്. ഈ വിമാനങ്ങളും ഇറാനു സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്‌സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയിട്ടുമില്ലെന്നതാണ് അതിശയകരം. ഇസ്രായേലുമായുള്ള സംഘര്‍ഷം കാരണം ഇറാന്റെ വ്യോമാതിര്‍ത്തി ഔദ്യോഗികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ചൈനീസ് കാര്‍ഗോ വിമാനങ്ങള്‍ ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ എവിടോയോ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിമാനങ്ങള്‍ അവയുടെ ട്രാന്‍സ്പോണ്ടറുകള്‍ ഓഫാക്കിയതായും ഇത് റഡാറുകള്‍ക്കും വാണിജ്യ ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കും അദൃശ്യമായതായും ആരോപിക്കപ്പെടുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ചൈനയും ഇറാനും ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നതാണ്. ഒരു ദിവസം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ചൈനയ്ക്ക് നല്‍കുന്നത്. മാത്രവുമില്ല ഇറന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

ഇറാന്റെ അസംസ്‌കൃത എണ്ണ ശുദ്ധീകരണശാലകളെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം എണ്ണവില കുതിച്ചുയരുകയും ചെയ്തു. ഇറാനെ ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇറാന് ചൈന ആണവായുധം നല്‍കാന്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിര്‍ത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാര്‍ക്ക് തെല്‍ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കല്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇസ്രായേല്‍ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, ചെക് റിപ്പബ്ലിക്, ന്യൂസീലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (24 minutes ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (42 minutes ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (59 minutes ago)

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു  (1 hour ago)

ഐപിഎല്ലിലെ 'റോയൽ' പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൻൺസ് വിജയലക്ഷ്യം  (1 hour ago)

​ഗൾഫിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി... ഫല പ്രഖ്യാപനത്തിന് ബദൽ സംവിധാനം ഒരുക്കും  (1 hour ago)

മേടം രാശി: വിഷുഫലം 2026  (2 hours ago)

ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന  (2 hours ago)

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (9 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (9 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (9 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (9 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

Malayali Vartha Recommends