Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...

20 JUNE 2025 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഇനി ഇനിയുള്ള ഏതു നിമിഷവും പുറത്തുവരാം. ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഭൂഗര്‍ഭ ബങ്കറിനുള്ളില്‍ കഴിയുന്ന ഖൊമേനിയെ അതിശക്തമായ ആക്രമണത്തില്‍ കൊലപ്പെടുത്താനുള്ള ആലോചനയിലാണ് ഇസ്രായേല്‍ പ്രതിരോധ സേന. ഇതിനുള്ള സഹായം അമേരിക്ക ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

ഇനിയുള്ള മണിക്കൂറുകളില്‍ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയും ഖൊമേനി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതായിരിക്കും. ജീവിച്ചിരിക്കാന്‍ ഖൊമേനിയെ അനുവദിക്കില്ലെന്ന് അന്ത്യശാസനം പ്രഖ്യാപിച്ചിരിക്കുന്നത് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ്. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്ന നിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഖൊമേനി കൊല്ലപ്പെട്ടാല്‍ ഇറാന്റെ ഭാവി എന്ന് എന്ന ചര്‍ച്ചകള്‍പോലും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആയത്തുള്ള ഖൊമേനിയെ ഇനിയും ജീവിച്ചിരിക്കാന്‍ അനുവദിക്കാനാവില്ലെന്നും ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖൊമേനേയിയെന്നും ഇസ്രായേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെയൊരാളെ ഇനി ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ അനുവദിക്കില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്ന ഖൊമേനിക്ക് അധികനാള്‍ നിലനില്‍ക്കാനാകില്ലെന്നും ഖൊമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രായേല്‍ പ്രതിരോധ സേന പര്യാപ്തമാമെന്നും സൈന്യത്തിന് എല്ലാ വിധ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും കാറ്റ്‌സ് വ്യക്തമാക്കുന്നു.


ഇസ്രായേലിന്റെ ആശുപത്രി ആക്രമിച്ച ഇറാന്‍ നടപടിക്ക് മാപ്പില്ലെന്ന് പറഞ്ഞ കാറ്റ്സ് ഇറാന്‍ നടത്തിയിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ആഞ്ഞടിച്ചു. ഖൊമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകുമെന്നായിരുന്നു കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഖൊമേനിയെ കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധസേന കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവില്‍ ഇസ്രയേലിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ഖമനേയിയാണെന്നും കാറ്റ്‌സ് ആരോപിച്ചു.


ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ടെല്‍ അവൈവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ നാശനഷ്ടമുണ്ടായി. തെക്കന്‍ ഇസ്രയേല്‍ നഗരത്തിലെ സൊറോക മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വന്‍ നാശനഷ്ടമുണ്ടാവുകയും മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ സായുധസംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനില്‍ക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രായേലും ഇറാനും യുദ്ധം ശക്തമാക്കുകയാണ്.

 

വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ബീര്‍ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നത് ഇസ്രായേലിന് വലിയ തിരിച്ചടിയായിട്ടുണ്ട്. തെക്കന്‍ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ഇസ്രായേലിന്റെ സൈനിക ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാന്‍ പറയുന്നു. ഇറാനിലെ ഖൂം നഗരത്തില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ ആണവസമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ ഇസ്രയേലിനെ സഹായിക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


ഫൊര്‍ദോ തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബും ബോംബുകള്‍ ലക്ഷ്യത്തിലിടാന്‍ സ്റ്റെല്‍ത്ത് വിമാനങ്ങളും അമേരിക്ക നല്‍കും. ഖൊമേനിയെ കൊലപ്പെടുത്താനും ഇതേ സംവിധാനം പ്രയോഗിക്കാനാണ് ഇപ്പോഴത്തെ ആലോചനകള്‍. ഖൊമേനി എവിടെയുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരിക്കെ ഏതു നിമിഷവും ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെടാനുള്ള സാഹചര്യമാണ്. ഇന്നു രാവിലെയും ഇസ്രായേലിലേക്ക് ഇറാന്‍ നിരവധി മിസൈലുകള്‍ വര്‍ഷിച്ച സാഹചര്യത്തില്‍ ഇന്നുതന്നെ ഇസ്രായേല്‍ അറ്റകൈ പ്രയോഗത്തിന് അമേരിക്കയ്‌ക്കൊപ്പം കളത്തില്‍ ഇറങ്ങുകയാണ്.


ഖൊമേനി നിരുപാധികം കീഴടങ്ങണമെന്നും അതല്ലെങ്കില്‍ ആക്രമണം വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍യിരിക്കുന്നത്. എന്നാല്‍ കീഴടങ്ങാനുള്ള ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയിരിക്കുതയാണ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരേ സൈനിക ഇടപെടല്‍ നടത്തിയാല്‍ അമേരിക്കയിലെ ക്രിമിനല്‍ ഭരണകൂടവും അതിന്റെ വിഡ്ഢിയായ പ്രസിഡന്റും വിവരമറിയുമെന്ന് ഇറാന്റെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഭീഷണിപ്പെടുത്തിയിയിരിക്കുന്നത്. സൈനിക നടപടിക്ക് ഇറങ്ങിയാല്‍ വന്‍നാശനഷ്ടം നേരിടേണ്ടിവരുമെന്ന് ഖൊമേനിയെ കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധസേന കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവില്‍ ഇസ്രയേലിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ഖമനേയിയാണെന്നും കാറ്റ്‌സ് ആരോപിച്ചു. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത് ട്രംപിനെ ചൊടിപ്പിച്ചു.


ട്രംപ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തത്. ഇറാനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു. ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍. ഖൊമേനി എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്ന് യുഎസ്പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖൊമേനിയെ ഇല്ലാതാക്കാനാണ് തങ്ങളൊരുങ്ങുന്നതെന്ന് ഇസ്രയേല്‍ ഭരണകൂടവും പ്രസ്താവനകള്‍ ആവര്‍ത്തിച്ച് ഇറക്കിക്കഴിഞ്ഞു. ഇതിനിടെ ഇറാന് ആയുധസഹായവുമായി ചൈന നീക്കം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു.

അങ്ങനെയെങ്കില്‍ അമേരിക്ക ചൈനയ്ക്കു നേരേ ആക്രമണം നടത്തുമോ എന്ന ആശങ്കയും പുറത്തുവരികയാണ്. പശ്ചിമേഷ്യയില്‍ ആണവായുധ പയോഗമുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖൊമേനിയെ വധിച്ചേക്കാമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതിനാല്‍ ഇറാന്റെ പുതിയ ഭരണാധികാരിയാരാകും എന്നതിലും ചര്‍ച്ചകള്‍ പുറത്തുവരുന്നുണ്ട്. ആയത്തുള്ള ഖൊമേനിയുടെ രണ്ടാമത്തെ പുത്രന്‍ മൊജ്താബ ഖൊമേനി അടുത്ത പിന്‍ഗാമിയാകുമെന്നാണ് സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (4 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (5 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (5 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (5 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (6 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (6 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (7 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (7 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (8 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (9 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (9 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (9 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (9 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (10 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (11 hours ago)

Malayali Vartha Recommends