മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനെതിരെ ഹൈക്കോടതി വിമർശനം..ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ..യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു..

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചെപ്പെടുന്നുവെന്ന സൂചനകളുമായി മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍-ഇതാണ് വിഎ അരുണ്‍കുമാര്‍ കുറിച്ചത്. വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ ആയ ശേഷം ആദ്യമായാണ് പ്രതീക്ഷ നല്‍കുന്ന വിവരം പുറത്തു വരുന്നത്.ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പുറത്തു വന്നിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പുംസാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് മകന്റെ പോസ്റ്റ് വരുന്നത്. നിലവിലെ ചികില്‍സ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ചികില്‍സ തുടരാനാണ് സാധ്യത.വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നാണ് സൂചന.അതിനിടയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനെതിരെ ഹൈക്കോടതി വിമർശനം. വി.എ .അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം പരിശോധിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു.
ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വി എ അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്‌ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണം. ക്ലർക്കായി നിയമിതനായ വ്യക്തിക്ക് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകി. ഇത് അപരിചിതമെന്ന് കോടതി.തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്‌ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.2018ലെ യുജിസി മാനദണ്ഡപ്രകാരം ഏഴു വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha