അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊരു ദൃശ്യവും വൈറൽ...

ജൂൺ പന്ത്രണ്ടിന് ഉണ്ടായ രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി നടത്തിയ ജീവനക്കാരെ പുറത്താക്കി എഐസാറ്റ്സ്. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. എഐസാറ്റ്സ് ജീവനക്കാരുടെ ആഘോഷത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിമാന ദുരന്തത്തില്‍ 260പേരുടെ ജീവന്‍ നഷ്ടമായിരുന്നു.
പല കുടുംബങ്ങള്‍ക്കും ഉറ്റവരുടെ മൃതദേഹം പോലും ഒന്നുകാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എഐസാറ്റ്സില്‍ ഈ വിധത്തില്‍ ആഘോഷം നടക്കുന്നതെന്ന് എക്സില്‍ വിമര്‍ശനമുയര്‍ന്നു. കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കുകയും പാര്‍ട്ടിയില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വിഡിയോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ല,
ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ്സിലെ ആഘോഷം. ഗ്രൗണ്ട് കാര്‍ഗോ ഹാന്‍ഡ്‌ലിങ് കമ്പനിയായ എഐ സാറ്റ്സില്‍ ടാറ്റയ്ക്കും സാറ്റ്സിനും 50ശതമാനം ഓഹരിയാണുള്ളത്. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനിടെ കത്തിയമര്‍ന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറിയ അപകടത്തില്‍ വിദ്യാര്‍ഥികളും പരിസരവാസികളുമടക്കം കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
ഇതിനിടെ വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്തു വന്നു. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ് പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. അതിനിടയിലാണ് ഡിഎൻഎ ഫലവും പുറത്തുവന്നത്.
ഇതിനിടെ തീഗോളങ്ങൾക്കിടയിൽ നിന്ന് വിശ്വാസകുമാർ രക്ഷപെട്ട വരുന്ന ദൃശ്യങ്ങളൊക്കെത്തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു ദൃശ്യവും പുറത്ത് വന്നു...പക്ഷെ അത് . ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ നിന്ന് ഇത് വ്യത്യസ്തമായിരുന്നു, അപകടസ്ഥലത്തേക്ക് വിശ്വാസ് കുമാർ നടന്ന പോകുന്നതിന്റെയും, പിന്നീട് തിരിച്ച് നടന്ന വരുന്ന ദൃശ്യങ്ങളുമാണ് ഇപ്പോൾ പുറത്ത് വന്നത്. അപകടസ്ഥലത്തേക്ക് അയാൾ നടന്നു നീങ്ങിയതും പിന്നീട് പുറത്തുവന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെട്ട പലരും, "ഈ അപകടത്തെ അതിജീവിച്ച വിശ്വാസ് അപകടമുണ്ടായ ഇടത്തേയ്ക്ക് നടന്നു നീങ്ങുകയും പിന്നീട് പുറത്തുവരികയും ചെയ്തത് സംശയാസ്പദമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങളും വിശ്വാസ് കുമാർ രമേശിന്റെ ബോർഡിംഗ് പാസും പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനാൽ , അദ്ദേഹം വിമാനത്തിലുണ്ടെന്ന് ഉറപ്പായിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമുള്ളപ്പോൾ രമേശ് അപകടസ്ഥലത്ത് നിന്ന് ആദ്യം പുറത്തുകടന്ന്, അതേ വിമാനത്തിലുണ്ടായിരുന്ന തന്റെ സഹോദരനെ അന്വേഷിക്കാൻ രണ്ടുതവണ തിരികെ പോകാൻ ശ്രമിച്ചുവെന്നായിരുന്നു. വൈറൽ ക്ലിപ്പിൽ വിശ്വാസ് കുമാർ രമേശ് അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അദ്ദേഹം പ്രവേശിച്ച കോമ്പൗണ്ട് മതിലിനടുത്ത് ഒരു സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നതും ചുറ്റും കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഈ വിഡിയോയിൽ കാണാം.
ആദ്യ ചിത്രത്തിൽ കാണുന്ന ചുമരിനോട് ചേർത്തു നിൽക്കുന്ന സ്കൂട്ടർ നീക്കം ചെയ്തു. കൂടാതെ, സ്ഥലത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നു. രണ്ട് വീഡിയോകൾക്കിടയിൽ കുറച്ച് സമയം കടന്നുപോയെന്നും, അയാൾ പുറത്തുവരുന്ന ക്ലിപ്പ് പിന്നീട് എടുത്തതാണെന്നും ഇത് സൂചിപ്പിക്കുന്നു.
രമേശ് തന്റെ ഫോണുമായി അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന്റെ മറ്റൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചു. സ്കൂട്ടർ അവിടെ നിന്ന് മാറ്റിരുന്നു.
കൂടാതെ ആ ദൃശ്യങ്ങളിൽ ഒരു നായ ഉണ്ടായിരുന്നു. അതും പുറത്തുവന്ന വിഡിയോയിൽ ഇല്ല. ഇതോടെ സംശയമുന്നയിക്കുന്നവർ എത്തിച്ചേർന്ന നിഗമനം വിശ്വാസ് ഒരു തവണയല്ല, രണ്ടുതവണ അപകടസ്ഥലത്ത് പ്രവേശിച്ചതായി വ്യക്തമായി. രണ്ടാമത്തെ സംഭവത്തിൽ, അയാൾ അകത്തേക്ക് കയറിയതിനുശേഷം സ്ഥലത്തുണ്ടായിരുന്ന ആളുകൾ അദ്ദേഹത്തെ ആംഗ്യം കാണിച്ച് തിരികെ വിളിച്ചു. അയാൾ പുറത്തേക്ക് വരുമ്പോൾ, പിങ്ക് ഷർട്ടും നീല തലപ്പാവും ധരിച്ച ഒരാളെ കാണാം. വാർത്താ ഏജൻസികൾ പങ്കിട്ട വീഡിയോയിൽ നിന്ന്, രമേശിനെ ആംബുലൻസിലേക്ക് നയിക്കുന്ന അതേ വ്യക്തിയാണ് ഇത്. ജൂൺ 18 ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ബിബിസി ഇന്ത്യയുടെ വീഡിയോ റിപ്പോർട്ടിൽ , തലപ്പാവ് ധരിച്ച ആൾ സതീന്ദർ സിംഗ് സന്ധുവാണെന്ന് തിരിച്ചറിയുന്നു. ആംബുലൻസുകളുടെ ഒരു കൂട്ടത്തിന് മേൽനോട്ടം വഹിക്കുന്ന സന്ധുവാണ് അപകടസ്ഥലത്ത് ആദ്യം അടിയന്തരമായി പ്രതികരിച്ചത്.
ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ട ദേശീയ മാധ്യമം ഈ ആംബുലൻസ് ഡ്രൈവറെ ബന്ധപെട്ടു. അപകടത്തിൽപെട്ട ഒരാളെ ആംബുലൻസിൽ മാറ്റുമ്പോഴായിരുന്നു (രമേഷിനെ) ഗേറ്റിനടുത്ത് കണ്ടത്. അദ്ദേഹം അകത്തേക്ക് പോയി വീണ്ടും പുറത്തുവന്നു, അതിനുശേഷം ഞാൻ ഇടപെട്ട് അദ്ദേഹത്തെ ആംബുലൻസിലേക്ക് മാറ്റി,” "എന്താണ് ചെയ്യുന്നതെന്ന് അയാൾക്ക് ഒരു ഊഹവുമില്ലായിരുന്നു. അയാൾ ആ കെട്ടിടത്തിന് അകത്തേക്കും പുറത്തേക്കും പോയിക്കൊണ്ടിരുന്നു. ഞങ്ങൾ അദ്ദേഹത്തോട് നില്ക്കാൻ പറഞ്ഞു, വൈദ്യസഹായം ലഭിക്കുന്നതിനായി അദ്ദേഹത്തെ ആംബുലൻസിൽ നിർബന്ധിച്ച് കൂട്ടികൊണ്ടു പോയി. അപ്പോഴാണ് സഹോദരൻ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ പോകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞത്.
അതിനുശേഷം ഞങ്ങൾ ഒരു വാക്കുപോലും സംസാരിച്ചില്ല," ആ സമയത്ത്, വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി ആ വ്യക്തിയാണെന്ന് സന്ധുവിന് അറിയില്ലായിരുന്നു. വിശ്വാസ് കുമാർ രമേശ് അപകടസ്ഥലത്ത് നിന്ന് പുറത്തുവന്ന് തന്റെ സഹോദരനെ അന്വേഷിക്കാൻ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ അപകടം നടന്ന ഇടത്തേയ്ക്ക് പോകാൻ ശ്രമിച്ചുവെന്ന് പിന്നീട് വ്യക്തമായി. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പല ആശയകുഴപ്പങ്ങൾക്കും കാരണമായി മാറിയിരുന്നു. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾ പ്രകാരം സഹോദരനെ രക്ഷിക്കാനായി പലതവണ ആ കോമ്പൗണ്ടിലേയ്ക്ക് വിശ്വാസ് പ്രവേശിച്ചതായാണ് മനസിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha