ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.
ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. 2020 ലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുട്ടിയെ അനീഷ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ഭവിന്‍റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ നൽകിയ മൊഴി. രണ്ടിടത്തും പൊലീസും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്. അനീഷയുമായി ഇന്നലെ പൊലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആണ് അനീഷ ഇന്നലെ കുറ്റം സമ്മതിച്ചത്. ഗര്‍ഭം സംശയിച്ച അയല്‍വാസികൾക്കെതിരെ അപവാദ പ്രചാരണം എന്നു പറഞ്ഞ് അനീഷയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.
2021 ല്‍ ആദ്യ ഗര്‍ഭകാലത്തായിരുന്നു സംഭവം. അയല്‍വാസി ഗിരിജയാണ് അനീഷ ഗര്‍ഭണിയാണ് എന്ന സംശയം അനീഷയുടെ കുടുംബവുമായി പങ്കുവെച്ചത്. എന്നാൽ അപവാദം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് വെള്ളിക്കുളങ്ങര പൊലീസിനെ സമീപിക്കുകയായിരുന്നു അനീഷയുടെ കുടുംബം. പൊലീസ് മധ്യസ്ഥതയില്‍ അന്ന് പ്രശ്നം പറഞ്ഞു തീര്‍ത്തു. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് ഗര്‍ഭണിയാണെന്ന വിവരം അനീഷ മറച്ചുവെച്ചത്. ശരീരഘടനയിലെ മാറ്റം ചോദിച്ചവരോട് ഹോർമോൺ വ്യതിയാനം എന്നാണ് അനീഷ പറഞ്ഞിരുന്നത്. മകൾ ഗര്‍ഭണിയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് അനീഷയുടെ അമ്മ പറയുന്നത്.
കൊലപാതകത്തിന് പ്രേരിപ്പിച്ചതും ഗൂഢാലോചന നടത്തിയതും ആൺസുഹൃത്തായ ഭവിനാണെന്നും കണ്ടെത്തി. രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെയാണ് ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് അനിഷ സമ്മതിച്ചത്. രണ്ട് സംഭവങ്ങളിലും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഭവിനും അനീഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 നവംബർ 6 നായിരുന്നു ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. കൊലനടത്തിയ അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പിൽ കുഴിച്ചു മൂടി. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികൾ പുറത്തെടുത്ത് ഭവിന് കൈമാറി. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്‍റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ ഭവിന്‍റെ വീട്ടിലെത്തിച്ചു. ഭവിന്‍റെ വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം 4 മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്.
ഇന്നലെ രാത്രി 12.30 നാണ് ഭവിൻ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭവിനും അനീഷയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും 2020 മുതൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെ പ്രസവത്തിന് ശേഷം ഇരുവരും പിണങ്ങി. അനീഷ മറ്റൊരു ബന്ധത്തിലേക്ക് പോയാൽ അതിനെ എതിർക്കാനായാണ് അസ്ഥികൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി അനീഷയെ വിളിച്ച് കിട്ടാതായതോടെയാണ് പ്രകോപിതനായ ഭവിൻ മദ്യപിച്ച് അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കാമുകനും കൂട്ടുപ്രതിയുമായ ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഭവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഇരുവരെയും കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. രണ്ടു കുട്ടികളേയും കൊന്നത് അനീഷയാണ്. കേസില്‍ കൂട്ടുപ്രതിയാണ് കാമുകനായ ഭവിന്‍. കൊലയില്‍ ഭവിനെ ബന്ധപ്പെടുത്തിയ തെളിവൊന്നും പോലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നു. കാമുകിയെ ഭാര്യയായി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കാമുകി അകന്നതോടെ പക തുടങ്ങി. അങ്ങനെയാണ് ഭവന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
ലാബ് ടെക്നീഷ്യനായി ജോലി നോക്കുന്ന കുഞ്ഞുങ്ങളുടെ മാതാവ് അനീഷ യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ വച്ചാണ് ഇരുകുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയതെന്ന് വിവരം. ഗര്‍ഭിണിയായതോടെ വയറ്റില്‍ തുണി കെട്ടിവച്ച് ഗര്‍ഭാവസ്ഥ മറയ്ക്കാന്‍ ഇവര്‍ ശ്രമിച്ചു. ഗര്‍ഭം മറച്ചുപിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കി.അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്തപ്പോള്‍ അയല്‍വാസി ഗിരിജ കണ്ടു.തുടര്‍ന്ന് ഈ പദ്ധതി മാറ്റി പകരം വീടിനുസമീപം മറ്റൊരു മാവിന്‍ചുവട്ടില്‍ കുഞ്ഞിനെ കുഴിച്ചിട്ടു.അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഈ സംഭവമെന്നാണ് കരുതുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും ഗിരിജ കണ്ടത്രേ. ഇക്കാര്യം നാട്ടില്‍ പറഞ്ഞ് പരത്തിയെന്ന് കാട്ടി അനീഷയുടെ സഹോദരന്‍ അനീഷ് പൊലീസില്‍ പരാതി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഗിരിജയെ വിളിപ്പിച്ചപ്പോള്‍ താനല്ല പറഞ്ഞതെന്ന് അറിയിച്ചതോടെ വിട്ടയച്ചെന്നാണ് വിവരം. ഇനി ഇതുപോലെയുണ്ടായാല്‍ ഫോണില്‍ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയല്‍വാസി ഗിരിജ പറയുന്നു. അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഇതോടെ അമ്മയും അന്വേഷണ പരിധിയില്‍ വരും.
ഗിരിജയുടെ വീട്ടില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്. ഇതിനിടെ അനീഷയ്ക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭവിനും അനീഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അനീഷയുടെ മൊബൈല്‍ ഫോണ്‍ ഭവിന്‍ എറിഞ്ഞ് തകര്‍ത്തതായും ഇതില്‍ മരിച്ചുപോയ കുട്ടികളുടെ ചിത്രങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്ന വിവരവും പുറത്തു വരുന്നത്. ആരുടെ ഫോണ്‍ ആരു തകര്‍ത്തു എന്നത് അടക്കം പോലീസ് കണ്ടെത്തും. രണ്ടു പേരുടെ ഫോണും രണ്ടു സമയത്തും തല്ലി തകര്‍ത്തതാകാനും സാധ്യതയുണ്ട്. ഏതായാലും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അനീഷയുടെ സഹോദരന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും സുചനയുണ്ട്. എന്നാല്‍ അമ്മ പറയുന്ന പലതിലും പൊരുത്തക്കേട് പോലീസ് കാണുന്നുണ്ട്.
രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണ് കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്ന് യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെണ്‍കുട്ടിയോട് ക്ഷമപറയുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞു.
അനീഷ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രങ്ങളുണ്ടെന്ന് ഭവിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ വഴക്കുണ്ടായപ്പോള്‍ ഈ ഫോണ്‍ ഭവിന്‍ എറിഞ്ഞുപൊട്ടിച്ചിരുന്നു. അതിനാല്‍ ഈ ഫോണ്‍ കണ്ടെടുത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ നീക്കം. മാത്രമല്ല, കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ ഭവിന്റേതും അനീഷയുടേതുമാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും
https://www.facebook.com/Malayalivartha