ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തു; എന്നാൽ അയൽവാസി ഗിരിജ ആ ശ്രമം പൊളിച്ചത് ഇങ്ങനെ; എല്ലാ സത്യങ്ങളും പറഞ്ഞ് അനീഷ

രണ്ടു നവജാത ശിശുക്കളെ വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലാണ് പുറത്തേക്ക് വരുന്നത്. അനീഷയുടെ മൊഴിയും പുറത്ത് വന്നിരിക്കുകയാണ്. ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിടുകയായിരുന്നു.
യു ട്യൂബ് നോക്കിയാണ് അനീഷാ പ്രസവിച്ചത്. വയറിൽ തുണികെട്ടി ഗർഭാവസ്ഥ മറച്ചു വച്ചു. ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ചത് പ്രതിക്ക് അനുകൂലമായി. പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി.
ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തു . അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടത് . കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്നു കൊല്ലമായി താൻ ആ കാഴ്ച കണ്ടിട്ടെന്നുമായിരുന്നു ഗിരിജ പറഞ്ഞത്.
https://www.facebook.com/Malayalivartha