കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയുമ്പോൾ നൽകുന്ന സുരക്ഷയെ പറ്റി എല്ലാവർക്കും അറിയാം . നാലിൽ കൂടുതൽ വാഹനങ്ങൾ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പം ഉണ്ടാകാറുണ്ട് . ഇപ്പോഴിതാ കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി.
ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.വാഹനവ്യൂഹത്തിനിടയിൽ കയറിയ ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇവർ കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളാണ്.
വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്‌റ്റേഷനിലാണുള്ളത്.പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇലക്ട്രിക്ക് വര്‍ക്കുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു എന്നാണ് പറഞ്ഞത്. കാറിനുള്ളില്‍ നിന്ന് വാക്കിടോക്കി കണ്ടെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണെന്ന് അറിയാതെയാണ് കയറിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിക്കുമ്പോള്‍ എസ്‌കോര്‍ട്ടും പൈലറ്റും ഉള്‍പ്പെടെ നാല് സ്ഥിരം വാഹനങ്ങളാണുണ്ടാവുക. എങ്കിലും മിക്ക സമയങ്ങളിലും കൂടുതല്‍ പോലീസ് വാഹനങ്ങള്‍ ഉണ്ടാകാറുമുണ്ട്.
നഗരത്തിനു പുറത്തേക്കു സഞ്ചരിക്കുമ്പോള്‍ അഡ്വാന്‍സ് പൈലറ്റ് വാഹനവും ആംബുലന്‍സും ലോക്കല്‍ പോലീസിന്റേതുള്‍പ്പെടെ കൂടുതല്‍ വാഹനങ്ങളുമുണ്ടാകാറുണ്ട്.മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് ബാധകമാണ്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. വി.ഐ.പി വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ ഒഴിവാക്കി വഴിയൊരുക്കുന്നത് സുരക്ഷ പരിഗണിച്ചാണ്.
https://www.facebook.com/Malayalivartha